ثُمَّ قَسَتْ قُلُوبُكُمْ مِنْ بَعْدِ ذَٰلِكَ فَهِيَ كَالْحِجَارَةِ أَوْ أَشَدُّ قَسْوَةً ۚ وَإِنَّ مِنَ الْحِجَارَةِ لَمَا يَتَفَجَّرُ مِنْهُ الْأَنْهَارُ ۚ وَإِنَّ مِنْهَا لَمَا يَشَّقَّقُ فَيَخْرُجُ مِنْهُ الْمَاءُ ۚ وَإِنَّ مِنْهَا لَمَا يَهْبِطُ مِنْ خَشْيَةِ اللَّهِ ۗ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ
പിന്നെ അതിനുശേഷം നിങ്ങളുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോയി-അങ്ങനെ അത് കല്ലിനെപ്പോലെ, അല്ല, അതിനെക്കാള്‍ കടുത്തുപോയി, നിശ്ചയം കല്ലുകളില്‍ ചിലതില്‍ നിന്ന് നദികള്‍ പൊട്ടിയൊഴുകാറുണ്ട്, മറ്റുചിലത് പിളര്‍ക്കപ്പെടുമ്പോള്‍ അതില്‍ നിന്ന് വെള്ളം പുറപ്പെടാറുണ്ട്, മറ്റുചിലത് അല്ലാഹുവിനെ ഭയപ്പെട്ടു കൊണ്ട് താഴ്ന്നുപോകുന്നു, അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനല്ലതന്നെ.
പ്രവാചകന് മൂസാ മുഖേന അല്ലാഹു പ്രകടിപ്പിച്ച എല്ലാ ദൃഷ്ടാന്തങ്ങള്‍ക്കും ഇസ്റാ ഈല്‍ സന്തതികള്‍ സാക്ഷികളായിരുന്നു. എന്നാല്‍ അവര്‍ അത് മറന്നുകൊണ്ട് ധിക്കാരങ്ങളിലും അധര്‍മ്മങ്ങളിലും വിഹരിക്കുകയും കനിവും കാരുണ്യവുമില്ലാത്ത കഠിന ഹൃദയന്മാരായിത്തീരുകയും ചെയ്തു. മദീനയില്‍ പ്രവാചകന് മുഹമ്മദിന്റെ മുമ്പിലുണ്ടായിരുന്ന ജൂതരും അവരുടെ പൂര്‍വ്വപിതാക്കളുടെ അതേ സ്വഭാവക്കാരും അവരെ ചാണിനു ചാണായി പിന്പറ്റുന്നവരുമായിരുന്നു. ഇക്കാലത്ത് അറബി ഖുര്‍ആന്‍ വായിക്കുന്ന കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറുകളാണ് ഹൃദയം കല്ലിച്ചുപോയവരിലും യാതൊരു ദയാദാക്ഷിണ്യവുമില്ലാത്തവരിലും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവ രിലും നാടുകളില്‍ കുഴപ്പമുണ്ടാക്കുന്നവരിലും കൂടുതലുള്ളത്. ലോകത്ത് ആര് എവിടെ ര ക്തം ചിന്തിയാലും നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും അതിന്റെ പാപഭാരം വ ഹിക്കേണ്ടിവരിക 6: 26; 20: 99-100 സൂക്തങ്ങളില്‍ വിവരിച്ചപ്രകാരം ഫുജ്ജാറുകളായ കുഫ് ഫാറുകളാണ്.
22: 53 ല്‍, ഹൃദയങ്ങള്‍ കല്ലിച്ചുപോയ കപടവിശ്വാസികളെയും ഹൃദയങ്ങളില്‍ രോ ഗമുള്ള സാധാരണക്കാരെയും നേരെച്ചൊവ്വെയുള്ള മാര്‍ഗത്തില്‍ നിന്ന് വിദൂരമാക്കപ്പെട്ട അക്രമികള്‍ എന്നാണ് പറഞ്ഞിട്ടുള്ളതെങ്കില്‍ അദ്ദിക്റിനോട് ഹൃദയങ്ങള്‍ കഠിനമായവ ര്‍ക്ക് നരകത്തിലെ വൈല് എന്ന ചെരുവാണുള്ളതെന്ന് 39: 22 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്ര്‍ കൊണ്ട് നിങ്ങളുടെ ഹൃദയങ്ങള്‍ ഭയപ്പെട്ട് അല്ലാഹുവിന്റെ സ്മരണയില്‍ മുഴുകാന്‍ നി ങ്ങള്‍ക്ക് ഇനിയും സമയമായില്ലേ, മുമ്പ് ഗ്രന്ഥം നല്‍കപ്പെട്ടവരെപ്പോലെ-അവരില്‍ കാലം കുറേ കഴിഞ്ഞുപോവുകയും അവരുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോവുകയും അധികപേരും തെമ്മാടികളായിത്തീരുകയും ചെയ്തവരെപ്പോലെ-നിങ്ങള്‍ ആകരുത് എന്ന് 57: 16 ല്‍ വി ശ്വാസികളെ വിളിച്ച് അല്ലാഹു പറഞ്ഞിട്ടുണ്ട്.
'അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെത്തൊട്ട് അശ്രദ്ധനല്ലതന്നെ' എന്നതിലെ 'നിങ്ങള്‍' എന്ന അഭിസംബോധനം ഇന്ന് ബാധകമാവുന്നത് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്ന ഫുജ്ജാറുകള്‍ക്ക് മാത്രമാണ്. എല്ലാ പ്രവാചകന്മാര്ക്കും അവതരിപ്പി ച്ചിട്ടുള്ള ഗ്രന്ഥത്തിന്റെ ആത്മാവ് അദ്ദിക്ര്‍ ആണെന്നും, അതാണ് മിഥ്യകലരാത്ത അജയ്യമായ ഗ്രന്ഥമെന്നും, അതിന്റെ സൂക്ഷിപ്പാണ് പ്രപഞ്ചനാഥന് ഏറ്റെടുത്തിട്ടുള്ളതെന്നും, അത് വ്യക്തവും സ്പഷ്ടവും യുക്തിനിര്‍ഭരവുമായ ഗ്രന്ഥമാണെന്നും, അത് ത്രികാലജ്ഞാനിയില്‍ നിന്നുള്ള എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള ത്രികാലജ്ഞാനമാണെന്നും, നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമാണെന്നും, സ്വ ര്ഗത്തിലേക്കുതന്നെ തിരിച്ചുപോകാനുള്ള ടിക്കറ്റാണെന്നും, എല്ലാവിധ ആപത്ത് വിപത്തു കളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന മുഹൈമിനാണെന്നും കപടവിശ്വാസികള്‍ക്ക് അറിയാമെങ്കിലും അവര്‍ അതിനെ മൂടിവെ ക്കുന്ന തെമ്മാടികളായിരിക്കുകയാണ്. 9: 67-68 ലൂടെ നരകക്കുണ്ഠം വാഗ്ദാനം ചെയ്യപ്പെ ട്ട കപടവിശ്വാസികളായ തെമ്മാടികളും കുഫ്ഫാറുകളും നന്മ തടയുന്നവരും തിന്മ കല് പിക്കുന്നവരും നാഥന്റെ മാര്‍ഗത്തില്‍ ചിലവഴിക്കുന്ന കാര്യത്തില്‍ പിശുക്ക് കാണിക്കുന്ന വരും നാഥനെ വിസ്മരിച്ചവരും നാഥനാല്‍ വിസ്മരിക്കപ്പെട്ടവരുമാണ്. ഭ്രാന്തന്മാരായ അവര്‍ 29 കള്ളവാദികളെ പിന്‍പറ്റുന്നവരും 30-ാമത്തെ കള്ളവാദിയായ മസീഹുദ്ദജ്ജാലി നെ ആനയിച്ചുകൊണ്ടിരിക്കുന്നവരും പിശാചിന്റെ കാല്പാടുകള് പിന്‍പറ്റുന്നവരുമാണ്. കപടവിശ്വാസികളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളെ വധിക്കണമെന്ന 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്പന ഈസാ രണ്ടാമത് വന്ന് മസീഹുദ്ദജ്ജാലിനെ വധിച്ചതിനുശേഷം പ്രവാചകന്റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ നട പ്പിലാക്കപ്പെടുന്നതാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അറബി ഖുര്‍ആനല്ല, 38: 8 ല്‍ പ റഞ്ഞ അദ്ദിക്ര്‍-ദിക്രീ- ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥം എന്ന് ബോധ്യം വരിക. 1: 7; 2: 26-27; 10: 88 വിശദീകരണം നോക്കുക.