( അല്‍ ബഖറ ) 2 : 77

أَوَلَا يَعْلَمُونَ أَنَّ اللَّهَ يَعْلَمُ مَا يُسِرُّونَ وَمَا يُعْلِنُونَ

നിശ്ചയം അവര്‍ രഹസ്യമാക്കുന്ന ഒന്നും പരസ്യമാക്കുന്ന ഒന്നും അല്ലാഹു അറിയുന്നവനാണെന്ന് അവര്‍ അറിയുന്നില്ലെന്നോ?

മദീനയിലെ ജൂതര്‍ വിശ്വാസികളുമായി ഒത്തുചേരുമ്പോള്‍ അദ്ദിക്ര്‍ സത്യമാണ്, അത് തൗറാത്തിലുള്ളതിനെ സത്യപ്പെടുത്തുന്നതുമാണ് എന്ന് സമ്മതിച്ചിരുന്നു. എന്നാ ല്‍ അവിടെനിന്ന് പോയാല്‍: നിങ്ങളുടെ ഗ്രന്ഥത്തില്‍ (തൗറാത്തില്‍) അദ്ദിക്റിനെക്കുറി ച്ചും മുഹമ്മദിനെക്കുറിച്ചും പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ നിങ്ങള്‍ ചിന്തയില്ലാതെ വിശ്വാസികളോടെങ്ങാനും പറഞ്ഞ് വിധിദിവസം നിങ്ങളുടെ നാഥന്‍റെയടുക്കല്‍ നിങ്ങള്‍ അറിയിച്ച സത്യവും കൊണ്ട് വാദിക്കാന്‍ അവര്‍ക്ക് അവസരം നല്‍കിയോ എന്ന് ചോദിച്ചിരുന്നു. 2: 14-15 ല്‍ ഉദ്ധരിച്ച കപടവിശ്വാസികളുടെ സ്വഭാവവും ഇതുതന്നെയാണ്. എല്ലാ ഓ രോ മനുഷ്യനും അവന്‍റെ പിരടിയില്‍ കര്‍മ്മരേഖ വഹിക്കുന്നുണ്ടെന്ന് 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-31; 58: 6; 78: 29 എന്നീ സൂക്തങ്ങളിലും; തങ്ങളുടെ തൊലി, കേള്‍വി, കാഴ്ച, നാവ്, കൈകാലുകള്‍ എന്നിവയെല്ലാം അവയുടെ പ്രവര്‍ത്തനങ്ങള്‍ വിധിദിവസം പ്രതിഫലിപ്പിക്കുമെന്ന് 24: 24; 36: 65; 41: 19-24 തുടങ്ങിയ സൂക്തങ്ങളിലും; ഭൂമി അതിന്‍റെ റിക്കാര്‍ഡുകള്‍ സമര്‍പ്പിക്കുമെന്ന് 99: 4-5 ലും; മഹാത്മാക്കളും സാക്ഷികളും പ്രവാചകന്‍ തന്നെയും അവര്‍ക്കെതിരായി സാക്ഷിനില്‍ക്കുമെന്ന് 25: 18, 30; 39: 69 തുടങ്ങിയ സൂക്തങ്ങളിലും വായിക്കുന്ന, 41: 26-29 ല്‍ പറഞ്ഞ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറു കളായ കാഫിറുകള്‍ തന്നെയാണ് നമസ്കരിച്ചും നോമ്പനുഷ്ടിച്ചും ഹജ്ജും ഉംറയും ചെ യ്തും നരകക്കുണ്ഠം പിഴയായി സമ്പാദിക്കുന്നത്. 25: 34 ല്‍ പറഞ്ഞ പ്രകാരം അവര്‍ ഈ ബോധമൊന്നുമില്ലാതെ ജീവിക്കുന്നവരായതിനാല്‍ അവര്‍ക്കെതിരായി അവര്‍ കണ്ട-കേട്ട-വായിച്ച സൂക്തങ്ങള്‍ സാക്ഷ്യം വഹിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ട് അവരെ ബധിരരും അന്ധരും മൂകരുമായി മുഖം കുത്തിയ നിലയില്‍ നരകക്കുണ്ഠ ത്തിലേക്ക് തള്ളിവിടുന്നതാണ്. 6: 59; 9: 51; 10: 61; 11: 6; 22: 70; 27: 75; 34: 3; 35: 11; 57: 22 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം 'ത്രികാലജ്ഞാനിയായ അല്ലാഹു അവരിലും ആകാശഭൂമികളിലും സംഭവിക്കുന്നതെല്ലാം നേരത്തെതന്നെ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിവെച്ചിട്ടുള്ളതാണെന്ന' യഥാര്‍ത്ഥ വിവരമില്ലാത്ത ഇക്കൂട്ടരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏറ്റവും ദുഷ്ടര്‍ എന്നാ ണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 255; 3: 79; 38: 28-29; 48: 29 വിശദീകരണം നോക്കുക.