وَمَنْ يَقُلْ مِنْهُمْ إِنِّي إِلَٰهٌ مِنْ دُونِهِ فَذَٰلِكَ نَجْزِيهِ جَهَنَّمَ ۚ كَذَٰلِكَ نَجْزِي الظَّالِمِينَ
അവരില്‍ നിന്നുള്ള ആരെങ്കിലും 'നിശ്ചയം ഞാന്‍ അവനെക്കൂടാതെ ഒരു ഇ ലാഹാണ്' എന്ന് പറയുകയാണെങ്കില്‍ അപ്പോള്‍ അവന് നരകക്കുണ്ഠം നാം പ്രതിഫലമായി നല്‍കുന്നതാണ്, അപ്രകാരമാണ് അക്രമികള്‍ക്ക് നാം പ്രതി ഫലം നല്‍കുക.
സൃഷ്ടികളില്‍ പെട്ട ഒരാള്‍ അത് പ്രവാചകന്മാരാണെങ്കിലും ശരി, അല്ലാഹുവിനെ ക്കൂടാതെ ഞാനൊരു ഇലാഹാണെന്ന് പറയുകയാണെങ്കില്‍ അവന് അക്രമിയും അവന് പ്രതിഫലം നരകക്കുണ്ഠവുമാണ്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനി ല്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്രപഞ്ചനാഥനിലേക്ക് അടുപ്പിക്കുന്നതിന് ഇടയാളന്മാരെയും ശുപാര്‍ശക്കാരെയും വെച്ചുപുലര്‍ത്തുന്ന കെട്ടജനതയാണ്. 25: 17-18 ല്‍ പറഞ്ഞ പ്രകാരം ത്രികാലജ്ഞാനമായ അദ്ദിക്റിനെ വിസ്മരിച്ചതാണ് അതിന് കാരണം. "ആരാണ് അവന്റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ അവന്റെ പക്കല്‍ ശുപാര്‍ശ ചെയ്യാന്‍ ധൈര്യപ്പെടുക" എന്ന് 2: 255 ല്‍ ചോദിച്ചിട്ടുണ്ട്. 10: 106; 14: 28-29; 17: 74-75; 19: 72 വിശദീകര ണം നോക്കുക.