قُلْ مَنْ يَكْلَؤُكُمْ بِاللَّيْلِ وَالنَّهَارِ مِنَ الرَّحْمَٰنِ ۗ بَلْ هُمْ عَنْ ذِكْرِ رَبِّهِمْ مُعْرِضُونَ
നീ ചോദിക്കുക, ആരാണ് നിങ്ങളെ രാത്രിയും പകലും നിഷ്പക്ഷവാനായ നാഥന് ശിക്ഷിക്കാനുദ്ദേശിച്ചാല് തടുക്കാനുള്ളത്? അല്ല, അവര്‍ തങ്ങളുടെ നാഥന്റെ ഉണര്‍ത്തലിനെ അവഗണിച്ചുകൊണ്ടിരിക്കുന്നവര് തന്നെയാകുന്നു.
എല്ലാവിധ ആപത്തു-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ് ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന അദ്ദിക്റിനെ അവഗണിക്കുന്ന കാഫിറുകളെ മു ഹൈമിനായ നിഷ്പക്ഷവാനില്‍ നിന്ന് ആരാണ് കാത്ത് സൂക്ഷിക്കാനുള്ളത് എന്നാണ് ചോദിക്കുന്നത്. അദ്ദിക്റിനെ മുഹൈമിന്-കാത്തുസൂക്ഷിക്കുന്നത്-എന്ന് 5: 48 ലും അ ല്ലാഹുവിനെ മുഹൈമിന് എന്ന് 59: 23 ലും വിശേഷിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് അദ്ദിക്റി നെ മുറുകെപ്പിടിച്ചാല്‍ മുഹൈമിനായ നാഥനെ മുറുകെപ്പിടിക്കലായി. അവന് ആകാശങ്ങളിലോ ഭൂമിയിലോ ഒരു ആപത്തും സംഭവിക്കുകയില്ല, നാഥന് എല്ലാം കേള്‍ക്കുന്നവ നും അറിയുന്നവനുമാണ്. 2: 152, 256; 3: 101-103; 20: 124-127 വിശദീകരണം നോക്കുക.