( അമ്പിയാഅ് ) 21 : 98

إِنَّكُمْ وَمَا تَعْبُدُونَ مِنْ دُونِ اللَّهِ حَصَبُ جَهَنَّمَ أَنْتُمْ لَهَا وَارِدُونَ

നിശ്ചയം നിങ്ങളും അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കു ന്നവരും നരകക്കുണ്ഠത്തില്‍ പതിക്കേണ്ടവര്‍ തന്നെയാകുന്നു, നിങ്ങള്‍ അതി ലേക്ക് നയിക്കപ്പെടേണ്ടവരുമാകുന്നു.

'നിങ്ങളും അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ സേവിച്ചുകൊണ്ടിരിക്കുന്നവരും' എന്ന് പറഞ്ഞതിലെ 'നിങ്ങള്‍' അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിനെ സ്വയം ഉപയോഗപ്പെടുത്താതിരിക്കുകയും മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കാതിരിക്കുകയും ചെയ്യു ന്ന കാഫിറുകളും അക്രമികളുമായ ഫുജ്ജാറുകളാണ്. പ്രപഞ്ചനാഥനായ അല്ലാഹു മാ ത്രമാണ് മനുഷ്യരുടെ ഇലാഹും ഉടമയും രാജാവും. അവനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ലതന്നെ, അപ്പോള്‍ നിങ്ങള്‍ ഈ അല്ലാഹുവിനെക്കുറിച്ച് മനുഷ്യരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മിപ്പിക്കുന്നില്ലെ യോ എന്ന് 32: 4 ല്‍ ചോദിച്ചിട്ടുണ്ട്. നിശ്ചയം ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനവും വേദഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമായ അദ്ദിക്ര്‍ സത്യത്തോടുകൂടിയാണ് അവതരിപ്പിച്ചിട്ടുള്ളത്, അപ്പോള്‍ നീ ജീവിതം മുഴുവനും നാഥന് സമര്‍പ്പിച്ചുകൊണ്ട് അവനെ സേവിക്കുക; അറിഞ്ഞിരിക്കുക, ജീവിതം മുഴുവന്‍ പ്രത്യേകമായി അ ല്ലാഹുവിന് വേണ്ടിയുള്ളതാണ്, അവനെക്കൂടാതെ ആരാണോ മറ്റു സംരക്ഷകരെ തെരഞ്ഞെടുക്കുന്നത്, അവര്‍ പറയുന്നത് "ഞങ്ങള്‍ അവരെ സേവിക്കുന്നില്ല, അവര്‍ ഞങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടിയല്ലാതെ" എന്ന് 39: 2-3 ല്‍ പറഞ്ഞിട്ടുണ്ട്.

 അവര്‍ അല്ലാഹുവിനെക്കൂടാതെ അവരെ സഹായിക്കുമെന്ന് കരുതി വിളിച്ച്പ്രാര്‍ ത്ഥിച്ചിരുന്ന മഹാത്മാക്കളോട് എല്ലാവരെയും ഒരുമിച്ചുകൂട്ടുന്ന വിധിദിവസം നാഥന്‍, "നിങ്ങളാണോ എന്‍റെ ഈ അടിമകളെ വഴിപിഴപ്പിച്ചത്, അതോ അവര്‍ സ്വയം വഴിപിഴച്ച താണോ?" എന്ന് ചോദിക്കുമ്പോള്‍ അവര്‍ മറുപടി പറയും: നീ എത്ര പരിശുദ്ധന്‍! ഞങ്ങള്‍ ക്ക് നിന്നെക്കൂടാതെ മറ്റു സംരക്ഷകരില്‍ നിന്ന് ആരെയും തെരഞ്ഞെടുക്കല്‍ യോജിക്കുന്നതായിരുന്നില്ല, എന്നാല്‍ നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും ജീവിതവിഭവങ്ങള്‍ നല്‍കി, അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് ഒരു കെട്ടജനതയായിത്തീരുന്നതുവരെ, എന്ന് 25: 17-18 ല്‍ പറഞ്ഞിട്ടുണ്ട്.

 മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളാണ് ഏറ്റവും വലിയ അനുഗ്രഹമാ യ അദ്ദിക്റിനെ നിഷേധമായി മാറ്റിമറിച്ച് തങ്ങളുടെ ജനതക്ക് ബോറന്മാരുടെ വീടായ ന രകക്കുണ്ഠം അനുവദനീയമാക്കിക്കൊടുക്കുന്നത് എന്ന് 14: 28-29 ലും; അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്ന കപടവിശ്വാസികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും അവരുടെ അനുയായികളുടെയും മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും വര്‍ഷിച്ചിട്ടുള്ളത് എന്നും അവര്‍ക്കാണ് നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുള്ളത് എന്നും 48: 6 ലും; തെമ്മാടികളായ കപടവിശ്വാസികളും അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുന്ന കുഫ്ഫാറുകളുമാണ് നരകാഗ്നിയിലേക്കുള്ള വിറകുകള്‍ എന്ന് 9: 67-68 ലും; നരകക്കുണ്ഠാഗ്നിയിലേക്കുള്ള ഇക്കൂട്ടര്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികളാണെന്ന് 98: 6 ലും പറഞ്ഞത് പ്രവാചകന്‍റെ ജനതയില്‍ പെട്ട ഫാജിറുകളും കാഫിറുകളുമായ ഫുജ്ജാറുകളാണ് വായിക്കുന്നത്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളായ നേതാക്കളും അവരുടെ അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. കേള്‍വിയുണ്ടായിട്ട് അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാകാത്ത ബധിരരും സംസാരവൈഭവമുണ്ടായിട്ട് അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാന്‍ തയ്യാറാകാത്ത ഊമരുമാണ് ആയിരം സമുദായങ്ങളില്‍ വെച്ച് ഏറ്റവും ദുഷ്ടജീവികളെന്ന് 8: 22 ലും; അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ളവരും ഏറ്റവും വഴിപിഴച്ചവരാണെന്നും 25: 34 ലും പറഞ്ഞിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. അവര്‍ കണ്ട, വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠാരത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല എന്ന് 10: 100 ല്‍ പറഞ്ഞിട്ടുണ്ട്. വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കുകയോ കര്‍മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന്മാത്രമല്ല, അവര്‍ ലക്ഷ്യബോധമില്ലാതെ പ്രജ്ഞയറ്റവരായി ഇവിടെ ജീവിച്ചതിന് പിഴയായി നരകക്കുണ്ഠമാണ് ലഭിക്കുക എന്ന് 7: 179 ലും 25: 65-66 ലും പറഞ്ഞിട്ടുണ്ട്. നരകക്കുണ്ഠത്തിന്‍റെ 7 വാതിലുകളില്‍ ഒന്നിലേക്ക് അവരില്‍ നിന്നുള്ള ഓരോ വിഭാഗത്തെയും നിജപ്പെടുത്തിവെച്ചിട്ടുണ്ട് എന്ന് 15: 43-44 ല്‍ പറഞ്ഞിട്ടുണ്ട്. 4: 118 ല്‍ വിവരിച്ച പ്രകാരം സ്വര്‍ഗത്തിലേക്കുള്ള ആയിരത്തില്‍ ഒന്നായ വിശ്വാസി 1: 4 ഒറ്റക്കാണ് വായിക്കുന്നതെങ്കിലും 'ഞങ്ങള്‍ നിന്നെ മാത്രം സേവിക്കുന്നു; അതിന് ഞങ്ങള്‍ നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു' എന്നാണ് മനസ്സില്‍ കരുതുക. അതായത് വി ശ്വാസി ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള വിശ്വാസിയായ അല്ലാഹുവിന്‍റെ ഏകസംഘത്തില്‍ പെട്ടവരാണ്. അവര്‍ മാത്രമാണ് വിജയം വരിക്കുക എന്ന് 58: 22 ല്‍ പറഞ്ഞിട്ടുണ്ട്. 30: 30-32 ല്‍ പറഞ്ഞ പ്രകാരം വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കു കളായിത്തീര്‍ന്ന ഫുജ്ജാറുകള്‍ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ടവരാണെന്ന് 58: 19 ലും; അക്കൂട്ടരാണ് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ കാഫിറുകളെന്ന് 4: 150-151 ലും പറഞ്ഞിട്ടുണ്ട്. 313 പ്രവാചകന്മാര്‍ക്കും വന്നിട്ടുള്ള ഗ്രന്ഥം തെളിവും സത്യവുമായ അദ്ദിക്ര്‍ ആണെന്നും, പ്രവാചകന്മാരെ ഗ്രന്ഥവും കൊണ്ട് നിയോഗിച്ചിട്ടുള്ളത് 'നിശ്ചയം പ്രപഞ്ചനാഥനായ അല്ലാഹുവല്ലാതെ മറ്റൊരു ഇലാഹുമില്ല, അപ്പോള്‍ നിങ്ങ ള്‍ അവനെ മാത്രം സേവിക്കുവീന്‍' എന്ന് ദിവ്യസന്ദേശം നല്‍കിക്കൊണ്ടാണ് എന്നും 21: 25 ല്‍ പറഞ്ഞിട്ടുണ്ട്. 1: 1; 4: 140; 16: 20-21 വിശദീകരണം നോക്കുക.