( അല്‍ ഹജ്ജ് ) 22 : 1

يَا أَيُّهَا النَّاسُ اتَّقُوا رَبَّكُمْ ۚ إِنَّ زَلْزَلَةَ السَّاعَةِ شَيْءٌ عَظِيمٌ

ഓ മനുഷ്യരേ! നിങ്ങള്‍ നിങ്ങളുടെ ഉടമയായ നാഥനെ സൂക്ഷിക്കുവീന്‍, നി ശ്ചയം ആ അന്ത്യമണിക്കൂറിന്‍റെ വിറയല്‍ ഒരു വമ്പിച്ച സംഭവം തന്നെയാണ്.

 അദ്ദിക്ര്‍ കൊണ്ട് അല്ലാഹുവിനെ ഹൃദയത്തില്‍ സൂക്ഷിച്ച് ജീവിക്കാനാണ് മൊ ത്തം മനുഷ്യരെ വിളിച്ച് പ്രപഞ്ചനാഥന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ മനുഷ്യരെ സ്രഷ് ടാവിന്‍റെ ഈ വിളി കേള്‍പ്പിക്കേണ്ടത് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നവരുടെ ബാധ്യത യാണ്. അത് ചെയ്യാത്തവര്‍ തന്നെയാണ് കാഫിറുകള്‍. അപ്പോള്‍ നാഥന്‍റെ പ്രതിനിധി കളായി ജീവിക്കുന്ന വിശ്വാസികളുടെ കടമയാണ് നാഥന്‍റെ സന്ദേശമായ അദ്ദിക്ര്‍ മൊത്തം മനുഷ്യര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് ഈ വിളി അവരെ കേള്‍പ്പിക്കല്‍. 99: 1-3 ല്‍, ഭൂ മി അതിന്‍റെ പ്രകമ്പനത്തോടുകൂടി വിറപ്പിക്കപ്പെടുമ്പോള്‍; ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും ചെയ്യുമ്പോള്‍; അവള്‍ക്ക് എന്തു പറ്റി എന്ന് മനുഷ്യന്‍ ചോദിക്കുകയും ചെ യ്യും എന്ന് പറഞ്ഞിട്ടുണ്ട്. ലോകത്തിന്‍റെ അവസാനമായ അന്ത്യമണിക്കൂറിന്‍റെ പ്രകമ്പ നം കാഫിറുകള്‍ക്ക് സഹിക്കാന്‍ കഴിയാത്തത് തന്നെയായിരിക്കുമെന്നാണ് സൂക്തം മു ന്നറിയിപ്പ് നല്‍കുന്നത്. 4: 1; 8: 22; 21: 97, 101-103 വിശദീകരണം നോക്കുക.