( അല്‍ ഹജ്ജ് ) 22 : 19

هَٰذَانِ خَصْمَانِ اخْتَصَمُوا فِي رَبِّهِمْ ۖ فَالَّذِينَ كَفَرُوا قُطِّعَتْ لَهُمْ ثِيَابٌ مِنْ نَارٍ يُصَبُّ مِنْ فَوْقِ رُءُوسِهِمُ الْحَمِيمُ

ഈ രണ്ട് വിഭാഗം തങ്ങളുടെ നാഥന്‍റെ കാര്യത്തില്‍ എതിര്‍ദിശയില്‍ വാദിക്കു ന്നവരാണ്, അപ്പോള്‍ ആരാണോ കാഫിറായിട്ടുള്ളവര്‍, അവര്‍ക്കുവേണ്ടി തീ യാലുള്ള വസ്ത്രം മുറിക്കപ്പെട്ടുകഴിഞ്ഞു, അവരുടെ തലക്ക് മുകളില്‍ ചുട്ടു പൊള്ളുന്ന വെള്ളം കോരിച്ചൊരിയപ്പെടുന്നതുമാണ്. 

 അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായി ക്കുന്ന ഫുജ്ജാറുകള്‍ ജനമധ്യത്തില്‍ ഞങ്ങളാണ് വിശ്വാസികള്‍ എന്നും സ്വര്‍ഗം അന ന്തരമെടുക്കുന്നവര്‍ എന്നും മിഥ്യയായി വാദിക്കുന്നവരാണ്. എന്നാല്‍ 4: 150-151 ല്‍ പറ ഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഇക്കൂട്ടര്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അവന്‍റെ വീടായ നരകക്കുണ്ഠം സമ്പാദിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 8: 22, 55 സൂക്ത ങ്ങളിലൂടെ ദുഷ്ടജീവികളെന്ന് വിശേഷിപ്പിക്കപ്പെട്ട ഇക്കൂട്ടര്‍ മസീഹുദ്ദജ്ജാലിനെ ആന യിച്ചുകൊണ്ടിരിക്കുന്നവരും അവനെ ആദ്യം നബിയായും പിന്നീട് നാഥനായിത്തന്നെ യും സ്വീകരിക്കുന്നതും നൈമിഷിക ജീവിതത്തില്‍ അവന്‍റെ മിഥ്യാസ്വര്‍ഗം ആസ്വദിക്കു ന്നവരുമാണ്. അപ്പോള്‍ അവര്‍ക്ക് ഇഹത്തില്‍ നിന്ദ്യതയും പരത്തില്‍ അതികഠിനമായ ശിക്ഷയുമാണ് 2: 85; 5: 33; 9: 28 സൂക്തങ്ങളിലൂടെ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 14: 49-50; 16: 89; 25: 33-34 വിശദീകരണം നോക്കുക.