( അല്‍ ഹജ്ജ് ) 22 : 26

وَإِذْ بَوَّأْنَا لِإِبْرَاهِيمَ مَكَانَ الْبَيْتِ أَنْ لَا تُشْرِكْ بِي شَيْئًا وَطَهِّرْ بَيْتِيَ لِلطَّائِفِينَ وَالْقَائِمِينَ وَالرُّكَّعِ السُّجُودِ

എന്നില്‍ ഒന്നിനേയും പങ്കുചേര്‍ക്കരുത് എന്ന് പറഞ്ഞുകൊണ്ടും പ്രദക്ഷിണം ചെയ്യുന്നവര്‍ക്കും നില്‍ക്കുന്നവര്‍ക്കും കുനിയുന്നവര്‍ക്കും സാഷ്ടാംഗപ്രണാമം ചെയ്യുന്നവര്‍ക്കുമായി എന്‍റെ വീട് നീ ശുദ്ധീകരിച്ചുവെക്കണമെന്ന് പറഞ്ഞുകൊ ണ്ടും ഇബ്റാഹീമിന് ആ വീടിന്‍റെ സ്ഥാനം നിര്‍ണ്ണയിച്ചുകൊടുത്തതും ഓര്‍ക്കേ ണ്ടതാണ്.

ഇന്ന് അദ്ദിക്റില്‍ നിന്ന് അകന്നുപോയ, 25: 18 ല്‍ കെട്ടജനത എന്ന് വിശേഷിപ്പിക്ക പ്പെട്ട, നാഥന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്ന ഫുജ്ജാറുകളാണ് അവിടെ നമസ്കരിക്കുന്നതും പ്രദക്ഷിണം ചെയ്യുന്നതുമെല്ലാം. ചിന്താശക്തി ഉപയോഗപ്പെടുത്താ ത്ത ഇവരെ ഈസാ രണ്ടാമത് വന്നാല്‍ ഇതര ജനവിഭാഗങ്ങള്‍ വധിക്കുന്നതും ശേഷം ഭൂ മിയുടെ കേന്ദ്രമായ കഅ്ബത്തിങ്കല്‍ എല്ലാ മനുഷ്യര്‍ക്കും പ്രവേശനം അനുവദിക്കുന്നതുമാ ണ്. 2: 124-129; 14: 35-40 വിശദീകരണം നോക്കുക.