لَنْ يَنَالَ اللَّهَ لُحُومُهَا وَلَا دِمَاؤُهَا وَلَٰكِنْ يَنَالُهُ التَّقْوَىٰ مِنْكُمْ ۚ كَذَٰلِكَ سَخَّرَهَا لَكُمْ لِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ ۗ وَبَشِّرِ الْمُحْسِنِينَ
അവയുടെ മാംസമോ അവയുടെ രക്തമോ അല്ലാഹുവിലേക്ക് എത്തുകയില്ലത ന്നെ, എന്നാല്‍ നിങ്ങളിലുള്ള ഭയഭക്തിയാണ് അല്ലാഹുവിലേക്കെത്തുക, അപ്ര കാരം നാം അവയെ നിങ്ങള്‍ക്ക് വിധേയമാക്കിത്തന്നിരിക്കുന്നു, നിങ്ങളെ സന്മാ ര്ഗ്ഗത്തിലാക്കിയതിന് അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതിനുവേണ്ടി, അല്ലാ ഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍ക്ക് സന്തോഷവാര്‍ത്ത അറിയിച്ചുകൊ ള്ളുകയും ചെയ്യുക.
'അവയുടെ മാംസമോ അവയുടെ രക്തമോ അല്ലാഹുവിലേക്ക് എത്തുകയില്ല' എന്ന് പറഞ്ഞതില്‍ നിന്നും കൂടുതല്‍ മാംസവും രക്തവുമുള്ള വലിയ ബലിമൃഗങ്ങളെ അറുക്കുന്ന തിലല്ല പുണ്യം, മറിച്ച് കഴുത്തില്‍ കത്തിവെക്കാന്‍ മടിക്കുന്ന വിധത്തിലുള്ളതും ഓരോ പ്രദേശത്തുകാരും ഏതൊരു മൃഗത്തിന്റെ മാംസമാണോ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന ത്, അത്തരം മൃഗത്തെയാണ് ബലിയറുക്കേണ്ടത് എന്നുമാണ്. അതുകൊണ്ട് പോത്ത്, കാ ള, തുടങ്ങിയ മൃഗങ്ങളെ ബലിയറുക്കുന്നതിനെക്കാള് ഉത്തമം ആടിനെ ബലിയറുക്കലാ ണ്. മനുഷ്യന് അവന് ഉദ്ദേശിച്ച് പ്രവര്‍ത്തിച്ചതല്ലാതെ ഇല്ല എന്ന് 53: 39 ല്‍ പറഞ്ഞിട്ടുണ്ട്. അപ്പോള്‍ ആളുകളെ ബോധിപ്പിക്കുന്നതിനും കടമ നിര്‍വ്വഹിക്കുന്നതിനും വേണ്ടി ച ര്യാപരമായും കുടുംബമഹത്വം സംരക്ഷിക്കുന്നതിന്റെ ഭാഗമായിക്കൊണ്ടുമെല്ലാം ജാഢ പ്രകടിപ്പിച്ചുകൊണ്ട് ബലിയറുക്കുന്നത് സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, നാഥ നെ ആത്മാവുകൊണ്ട് വാഴ്ത്തുകയും കീര്‍ത്തനം നടത്തുകയും ചെയ്യുന്ന ജീവിയെ കൊ ന്നതിനുള്ള ശിക്ഷ ലഭിക്കാന്‍ കാരണമാകുന്നതാണ്. നാഥനെ മാത്രം ബോധിപ്പിക്കുന്ന തിന് വേണ്ടി പ്രവാചകന് ഇബ്റാഹീം മകന് ഇസ്മാഈലിനെ ബലിയറുക്കാന്‍ തയ്യാറായതിനെ അനുസ്മരിച്ചുകൊണ്ട് നാഥന്റെ ഏത് കല്‍പ്പനയും സ്വീകരിക്കാന്‍ തയ്യാറാണെ ന്ന് പ്രഖ്യാപിക്കലായിരിക്കണം ബലിയറുക്കുന്നതിന്റെ ലക്ഷ്യം. അത്തരക്കാരാണ് നാഥ നെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ലോകത്തെവിടെയുമുള്ള ഫുജ്ജാറുകള്‍ 16: 89 ല്‍ പറഞ്ഞ എല്ലാഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള സന്മാര്ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ അദ്ദിക്റിനെ സത്യപ്പെടുത്താതെ ജീവിക്കുന്നതിനാല്‍ അവരില്‍ നിന്നുള്ള ഓരോരുത്തരുടെയും മരണസമയത്ത് നാഥന് "നീ കാഫിറുകളില്‍ പെട്ടവന് തന്നെയായിരുന്നു" എന്ന് പറയുമെന്ന് 39: 58-59 ല്‍ പറഞ്ഞിട്ടുണ്ട്. പ്രാര്‍ത്ഥനക്ക് ഉത്തരം ലഭിക്കാനും നമസ്കാരം, നോമ്പ്, ഹജ്ജ്, ഉം റ, ദാനധര്‍മം, ബലി തുടങ്ങിയവ സ്വീകരിക്കപ്പെടാനും 2: 186 ല്‍ രണ്ട് ഉപാധികള്‍ പറഞ്ഞിട്ടുണ്ട്. 9: 100; 10: 50-52; 18: 103-105; 37: 100-105 വിശദീകരണം നോക്കുക.