( അല്‍ ഹജ്ജ് ) 22 : 41

الَّذِينَ إِنْ مَكَّنَّاهُمْ فِي الْأَرْضِ أَقَامُوا الصَّلَاةَ وَآتَوُا الزَّكَاةَ وَأَمَرُوا بِالْمَعْرُوفِ وَنَهَوْا عَنِ الْمُنْكَرِ ۗ وَلِلَّهِ عَاقِبَةُ الْأُمُورِ

ഭൂമിയില്‍ നാം അവര്‍ക്ക് ആധിപത്യം നല്‍കുകയാണെങ്കില്‍ അവര്‍ നമസ്കാരം മുറപ്രകാരം നിലനിര്‍ത്തുന്നവരും സക്കാത്ത് നല്‍കുന്നവരും നന്മകൊണ്ട് കല്‍ പിക്കുന്നവരും തിന്മയെത്തൊട്ട് വിരോധിക്കുന്നവരുമായിരിക്കും, എല്ലാഓരോ കാര്യങ്ങളുടെയും പര്യവസാനം അല്ലാഹുവിലേക്കാണ്.  

വിശ്വാസികളുടെ സംഘം ഉണ്ടെങ്കില്‍ അവര്‍ക്ക് ആധിപത്യം നല്‍കുമെന്ന് 24: 55 ല്‍ പറഞ്ഞിട്ടുണ്ട്. നന്മകൊണ്ട് കല്‍പിക്കലും തിന്മയെത്തൊട്ട് വിരോധിക്കലും കൊണ്ടു ദ്ദേശിക്കുന്നത് അദ്ദിക്ര്‍ നടപ്പിലാക്കലാണ്. ഇന്ന് ലോകത്ത് എല്ലായിടങ്ങളിലും ഒറ്റപ്പെട്ട വിശ്വാസികള്‍ മാത്രമാണുള്ളത്. അതുകൊണ്ട് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ വ്യാപൃതരാവുകയും അദ്ദിക്റിനെ മൂടിവെക്കുന്ന കപടവിശ്വാസികളോടും തള്ളിപ്പറയുന്ന അവരുടെ അനുയാ യികളോടും അതുകൊണ്ട് അധികരിച്ച ജിഹാദ് ചെയ്യുന്നവരുമാണ് വിശ്വാസികള്‍. 3: 110; 9: 120-121; 20: 132 വിശദീകരണം നോക്കുക.