( അല്‍ ഹജ്ജ് ) 22 : 54

وَلِيَعْلَمَ الَّذِينَ أُوتُوا الْعِلْمَ أَنَّهُ الْحَقُّ مِنْ رَبِّكَ فَيُؤْمِنُوا بِهِ فَتُخْبِتَ لَهُ قُلُوبُهُمْ ۗ وَإِنَّ اللَّهَ لَهَادِ الَّذِينَ آمَنُوا إِلَىٰ صِرَاطٍ مُسْتَقِيمٍ

അറിവ് നല്‍കപ്പെട്ടവരായവര്‍ക്ക് നിശ്ചയം ഇത് നിന്‍റെ നാഥനില്‍ നിന്നുള്ള സ ത്യം തന്നെയാണെന്ന് അറിയുന്നതിനും വേണ്ടിയാണ്, അപ്പോള്‍ അവര്‍ അതു കൊണ്ട് വിശ്വസിക്കുകയും അവരുടെ ഹൃദയങ്ങള്‍ അവനോട് കീഴ്പ്പെടുകയും ചെയ്യുന്നു, നിശ്ചയം അല്ലാഹു വിശ്വാസികളായവരെ നേരെച്ചൊവ്വെയുള്ള പാത യിലേക്ക് മാര്‍ഗദര്‍ശനം ചെയ്യുകതന്നെ ചെയ്യും.

ഇവിടെ അറിവ് നല്‍കപ്പെട്ടവര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് നാഥനില്‍ നിന്ന് മുമ്പ് അവതരിപ്പിക്കപ്പെട്ട അദ്ദിക്ര്‍ അറിയുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാണ്. 3: 101-102; 4: 174-175 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഇന്ന് അദ്ദിക് ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ ആരാണോ അതിനെ മുറുകെപ്പിടിക്കുകവഴി നാഥ നെ മുറുകെപ്പിടിച്ചത്, അവന്‍ നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. 7: 26 ല്‍ വി വരിച്ച പ്രകാരം ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയവ രാണ്.