( അല്‍ ഹജ്ജ് ) 22 : 53

لِيَجْعَلَ مَا يُلْقِي الشَّيْطَانُ فِتْنَةً لِلَّذِينَ فِي قُلُوبِهِمْ مَرَضٌ وَالْقَاسِيَةِ قُلُوبُهُمْ ۗ وَإِنَّ الظَّالِمِينَ لَفِي شِقَاقٍ بَعِيدٍ

പിശാച് ഇട്ടുകൊടുത്തത് തങ്ങളുടെ ഹൃദയങ്ങളില്‍ രോഗമുള്ളവര്‍ക്കും തങ്ങളു ടെ ഹൃദയങ്ങള്‍ കല്ലിച്ചുപോയവര്‍ക്കും ഒരു പരീക്ഷണമാക്കുന്നതിന് വേണ്ടി യാണ്, നിശ്ചയം അക്രമികള്‍ വിദൂരമായ ഭിന്നിപ്പില്‍ തന്നെയുമാണ്. 

 സൂക്തത്തില്‍ പറഞ്ഞ "തങ്ങളുടെ ഹൃദയങ്ങള്‍ കല്ലിച്ചുപോയവര്‍" അദ്ദിക്റിനെ മൂടിവെച്ച കപടവിശ്വാസികളും "ഹൃദയങ്ങളില്‍ രോഗമുള്ളവര്‍" അദ്ദിക്റിനെ തള്ളിപ്പറ യുന്ന അനുയായികളുമാണ്. അപ്പോള്‍ 9: 67-68 ല്‍ വിവരിച്ച പ്രകാരം ഇത്തരം ഫുജ്ജാ റുകളായ കുഫ്ഫാറുകള്‍ക്ക് നാഥന്‍ നരകക്കുണ്ഠാഗ്നിയാണ് വാഗ്ദത്തം ചെയ്തിട്ടുള്ള ത്. 9: 5, 123 സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഏ റ്റവും ദുഷ്ടജീവികളായ, മസീഹുദ്ദജ്ജാലിനെ നബിയായും നാഥനായും സ്വീകരിക്കുന്ന ഇക്കൂട്ടര്‍ ഈസാ രണ്ടാമത് വന്നാല്‍ പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധ ര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടു ന്നതാണ്. അപ്പോള്‍ മാത്രമാണ് അവര്‍ക്ക് അറബി ഖുര്‍ആന്‍ അല്ല, മറിച്ച് 38: 8 ല്‍ വിവരി ച്ച പ്രകാരം അദ്ദിക്ര്‍-ദിക്രീ-ആയിരുന്നു ഗ്രന്ഥം എന്ന് ബോധ്യം വരിക. 2: 176; 3: 90-91; 10: 88 വിശദീകരണം നോക്കുക.