( അല്‍ മുഅ്മിനൂന്‍ ) 23 : 7

فَمَنِ ابْتَغَىٰ وَرَاءَ ذَٰلِكَ فَأُولَٰئِكَ هُمُ الْعَادُونَ

എന്നാല്‍ വല്ലവനും അതിനപ്പുറം തേടിയാല്‍ അക്കൂട്ടര്‍ തന്നെയാകുന്നു പരിധി ലംഘിച്ചവര്‍.

ലൈംഗികബന്ധത്തിന് ഗ്രന്ഥം ധാരാളം അതിര്‍വരമ്പുകള്‍ കല്‍പിച്ചിട്ടുണ്ടെങ്കിലും 33: 72-73 ല്‍ പറഞ്ഞ പ്രകാരം പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള അമാനത്തായ ഗ്രന്ഥം ഏറ്റെടുത്ത ഫുജ്ജാറുകളില്‍ ഇന്ന് 4: 23 ല്‍ പറഞ്ഞ, വിവാഹം നി ഷിദ്ധമാക്കിയ സ്ത്രീകളെയും തങ്ങളുടെ പെണ്‍മക്കളെയും മരുമക്കളെയും വരെ കാമ പൂര്‍ത്തീകരണത്തിന് വിധേയരാക്കുന്നവരുണ്ട്. അങ്ങനെ അവര്‍ എല്ലാ മാനുഷിക സ്വ ഭാവങ്ങളും കാറ്റില്‍ പറത്തി ഏറ്റവും അധഃപതിച്ച പരിധി ലംഘിച്ചവരായി മാറിയിരിക്കു കയാണ്. 2: 39; 3: 10; 4: 150-151 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഈ യഥാര്‍ത്ഥ കാഫിറുകള്‍ അവസാനകാലത്ത് സ്ത്രീകളായിരിക്കും അവരുടെ ഖിബ്ല (ശ്രദ്ധാകേന്ദ്രം) എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചതും മറികടന്ന് സ്ത്രീക ളുടെ യോനി ഖിബ്ലയായി സ്വീകരിച്ചിരിക്കുകയാണ്. മൃഗങ്ങളെപ്പോലും നാണിപ്പിക്കും വിധം ഏത് സ്ത്രീക്കും പുരുഷനും എവിടെവെച്ചും ഇഷ്ടമുള്ളപ്പോള്‍ പരസ്പരം ലൈം ഗികബന്ധത്തില്‍ ഏര്‍പെടാമെന്നതായിരിക്കും മസീഹുദ്ദജ്ജാല്‍ കൊണ്ടുവരുന്ന സ്വര്‍ഗീയ വ്യവസ്ഥ. ആത്മാവ് പങ്കെടുക്കാതെയുള്ള അവരുടെ നമസ്കാരങ്ങളില്‍ മസീഹുദ്ദജ്ജാ ലിന്‍റെ നാശത്തെത്തൊട്ട് അഭയം തേടുന്ന ഫുജ്ജാറുകള്‍ തന്നെയായിരിക്കും അവന്‍റെ സ്വര്‍ഗം തെരഞ്ഞെടുക്കാന്‍ ധൃതിപ്പെടുക. 'അവരുടെ സ്ത്രീകള്‍ മൂടിപ്പുതച്ച അഥവാ പ ര്‍ദ്ദാധാരികളായ നഗ്നകളായിരിക്കും' എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്ര വാചകനിലൂടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനുകാരണം അവരുടെ പുരുഷന്മാര്‍, "ചെയ്യുന്നവനെയും ചെയ്യപ്പെടുന്നവനെയും വധിക്കണം" എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച പ്രകൃതിക്ക് വിരുദ്ധമായ സ്വവര്‍ഗരതിയില്‍ മുഴുകിയവരായതാണ്. പുരുഷന്‍ ആത്മനിയന്ത്രണം പാലിച്ച് സ്ത്രീയുടെ വികാരം ശമിപ്പിക്കാന്‍ കടമപ്പെട്ടവനായതുകൊണ്ടാണ് അവനെ സ്ത്രീയുടെ മേല്‍ നിയന്ത്രാതാവായി നാഥന്‍ നിശ്ചയിട്ടിട്ടുള്ളത്. 4: 23-24; 5: 5; 38: 24 വിശദീകരണം നോക്കുക.

സ്രഷ്ടാവിന്‍റെ വിധിവിലക്കുകള്‍ ലംഘിച്ച് തന്നിഷ്ടം പ്രവര്‍ത്തിക്കുകയും സ്രഷ് ടാവിനെ മറന്ന് ജീവിക്കുകയും ചെയ്യുന്ന തെമ്മാടികളല്ലാതെ അദ്ദിക്റിനെ മൂടിവെക്കുക യില്ല എന്ന് 2: 99 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മാലിന്യമാക്കി മാറ്റിയ 25: 18 ല്‍ പറഞ്ഞ ഈ കെട്ടജനത വ്യഭിചാരം, സ്വവര്‍ഗസംഭോഗം എന്നിവ മാത്രമല്ല; 2: 168-169 ല്‍ വിവരിച്ച പ്രകാരം കൊള്ള, കൊല, കവര്‍ച്ച, കള്ളക്കടത്ത്, മയക്കുമരുന്ന്, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഗുണ്ടായിസം, റൗഡിസം, ഉഗ്രവാദം, വര്‍ഗ്ഗീയത, സ്വാര്‍ത്ഥത, സ്വജനപക്ഷപാതം, സംഘടനാ പക്ഷപാതം തുടങ്ങിയ പൈശാചികമായ എല്ലാ ദുര്‍ഗുണങ്ങളും ദുര്‍വൃത്തികളും സമ്മേളിച്ച് നശിപ്പിക്കപ്പെടാന്‍ അര്‍ഹരായ അതിക്രമികളായി മാറിയിരിക്കുകയാണ്. ഇത്തരം കെട്ട ജനതക്ക് അല്ലാഹു വാഗ്ദത്തം ചെയ്തിട്ടുള്ള ശിക്ഷ നരകക്കുണ്ഠത്തിലെ തീയാണ് എന്ന് 9:67-68 ല്‍ പറഞ്ഞിട്ടുണ്ട്.

4: 159 ല്‍ വിവരിച്ച പ്രകാരം ഈസാ രണ്ടാമത് വന്ന് പിശാചായ മസീഹുദ്ദജ്ജാലിനെ വധിക്കുന്നതോടെ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ 8: 22 ല്‍ ദുഷ്ടജീവികള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട ഫുജ്ജാറുകള്‍ വധിക്കപ്പെടുന്നതും 4: 91; 5: 33; 9: 5, 123; 33: 60-61 സൂക്തങ്ങളുടെ കല്‍പന നടപ്പിലാക്കപ്പെ ടുന്നതുമാണ്. അപ്പോള്‍ മാത്രമാണ് 38: 8 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ അല്ല, അദ്ദിക്ര്‍ അഥവാ ദിക്രീ ആയിരുന്നു നാഥനില്‍ നിന്നുള്ള ഗ്രന്ഥമെന്ന് ഫുജ്ജാറുകള്‍ക്ക് ബോധ്യം വരിക. 2: 170-171; 14: 28-30 വിശദീകരണം നോക്കുക.