( ഫുര്‍ഖാന്‍ ) 25 : 38

وَعَادًا وَثَمُودَ وَأَصْحَابَ الرَّسِّ وَقُرُونًا بَيْنَ ذَٰلِكَ كَثِيرًا

-ആദിനെയും സമൂദിനെയും റസ്സുവാസികളെയും; അതിനിടയിലായി ധാരാ ളം തലമുറകളെയും.

സൗദി അറേബ്യയിലെ അല്‍ഖസീം പ്രോവിന്‍സില്‍ ഉനൈസ-മദീന റോഡില്‍ 55 കി.മീ. ദൂരെയുള്ള സ്ഥലമായ 'അല്‍ റാസ്സ്' എന്ന പേരില്‍ ഇന്നറിയപ്പെടുന്ന സ്ഥലത്ത് താമസിച്ചിരുന്നവരാണ് റസ്സുകാര്‍. റസ്സ് എന്ന് പറഞ്ഞാല്‍ ഉപയോഗശൂന്യമായ ഇരുളട ഞ്ഞ കിണര്‍ എന്നാണ്. തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട നബിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നതുകൊണ്ടാണ് അവര്‍ക്ക് ആ പേര് വന്നത്. അവരെ അല്ലാഹു ആദിനെയും സ മൂദിനെയും പോലെത്തന്നെ നശിപ്പിച്ചുകളഞ്ഞു എന്നാണ് സൂക്തം പറയുന്നത്. എന്നാല്‍ ഇന്ന് അദ്ദിക്റിനെ എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈമിനുമായി ഉപയോഗ പ്പെടുത്തുന്ന വിശ്വാസികള്‍ക്ക് നേരെ കപടവിശ്വാസികള്‍ക്ക് 3: 111-112 ല്‍ പറഞ്ഞതു പോലെ ഒരു ശല്യം ഉണ്ടാക്കാന്‍ മാത്രമേ സാധിക്കുകയുള്ളൂ. മരണത്തോടുകൂടി വിചാ രണയില്ലാതെ നരകത്തില്‍ പോകുന്ന, അല്ലാഹു കൊന്നുകളഞ്ഞ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളോട് ഇത്തരം ഒറ്റപ്പെട്ട വിശ്വാസി 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്ര്‍ കൊണ്ട് ജിഹാദ് ചെയ്തുകൊണ്ടിരിക്കുന്നതാണ്. 10: 103; 21: 88; 40: 51 വിശദീകരണം നോക്കുക.