( ഫുര്‍ഖാന്‍ ) 25 : 53

وَهُوَ الَّذِي مَرَجَ الْبَحْرَيْنِ هَٰذَا عَذْبٌ فُرَاتٌ وَهَٰذَا مِلْحٌ أُجَاجٌ وَجَعَلَ بَيْنَهُمَا بَرْزَخًا وَحِجْرًا مَحْجُورًا

അവന്‍ തന്നെയാണ് കൂടിച്ചേര്‍ന്ന രണ്ട് സമുദ്രങ്ങളെ സ്വതന്ത്രമായി വിട്ടിരിക്കു ന്നത്, ഒന്ന് സ്വാദിഷ്ടമായ ശുദ്ധജലം, മറ്റേത് ചവര്‍പ്പുറ്റ ഉപ്പുവെള്ളവും, അവ യ്ക്ക് രണ്ടിനുമിടയില്‍ ഒരു മറയും കൂടിച്ചേരാന്‍ അനുവദിക്കാത്ത കാണാത്ത ഒരു തടസ്സവുമുണ്ട്.

രണ്ട് സമുദ്രങ്ങളെ കൂടിച്ചേര്‍ന്ന നിലയില്‍ സ്വതന്ത്രമായി ഒഴുക്കിയവന്‍, അവ രണ്ടിനുമിടയില്‍ പരസ്പരം കൂടിക്കലരാത്ത വിധത്തിലുള്ള കാണാത്ത ഒരു മറയുണ്ട് എന്ന് 55: 19-20 ലും പറഞ്ഞിട്ടുണ്ട്. ഉപ്പുവെള്ളമടങ്ങിയ സമുദ്രത്തില്‍ കുടിക്കാനുതകുന്ന സ്വാദിഷ്ടമായ ശുദ്ധജലത്തിന്‍റെ പ്രവാഹമുണ്ടെന്നാണ് സൂക്തം പഠിപ്പിക്കുന്നത്. അവയെ വേര്‍തിരിക്കുന്ന അടയാളങ്ങളൊന്നുമില്ലെന്നും അത് ഉപയോഗപ്പെടുത്തുന്നതിനെക്കു റിച്ച് മനുഷ്യര്‍ അശ്രദ്ധയിലാണ് എന്നുമാണ് അവയ്ക്കിടയില്‍ ഒരു മറയുണ്ട് എന്ന് പറ ഞ്ഞതിന്‍റെ വിവക്ഷ. അവ തമ്മില്‍ കൂടിച്ചേരാതിരിക്കുമാറ് കാണാന്‍ കഴിയാത്ത കന്മതില്‍ പോലെയുള്ള ഒരു ഭിത്തിയുണ്ടെന്നാണ് കാണാത്ത ഒരു തടസ്സമുണ്ട് എന്ന് പറഞ്ഞതിന്‍റെ വിവക്ഷ.

ലോകാവസാനത്തിന്‍റെ പ്രധാനപ്പെട്ട പത്ത് അടയാളങ്ങളിലൊന്നായ യഅ്ജൂജ്- മഅ്ജൂജ് വിഭാഗങ്ങള്‍ പ്രത്യക്ഷപ്പെട്ട് കരയിലുള്ള ശുദ്ധജലസ്രോതസ്സുകളെല്ലാം കൈവ ശപ്പെടുത്തുകയും അങ്ങനെ ജനങ്ങള്‍ക്ക് കുടിവെള്ളക്ഷാമം അനുഭവപ്പെടുകയും ചെ യ്യുമ്പോള്‍ കടലിലുള്ള ഇത്തരം ശുദ്ധജല സ്രോതസ്സുകള്‍ ഉപയോഗപ്പെടുത്താന്‍ മനു ഷ്യര്‍ നിര്‍ബന്ധിതരായേക്കും. ഇത്തരം വിജ്ഞാനങ്ങളൊന്നും അറിവില്ലാതിരുന്ന ആറാം നൂറ്റാണ്ടില്‍ അവതീര്‍ണമായ ഈ ഗ്രന്ഥം സൃഷ്ടികളുടേതൊന്നുമല്ല, മറിച്ച് ത്രികാല ജ്ഞാനിയായ സ്രഷ്ടാവിന്‍റേത് തന്നെയാണ് എന്ന് തെളിയിക്കുന്നതുകൂടിയാണ് ഇത്ത രം സൂക്തങ്ങള്‍. പൂര്‍വികഗ്രന്ഥങ്ങളില്‍ പരാമര്‍ശിക്കാത്ത ഇത്തരം കാര്യങ്ങള്‍ അദ്ദി ക്റില്‍ മാത്രമാണ് വിശദീകരിച്ചിട്ടുള്ളത് എന്നതിനാല്‍ ഇന്ന് ലോകര്‍ക്കെല്ലാവര്‍ക്കുമു ള്ള സന്മാര്‍ഗമായ ഏകഗ്രന്ഥം അദ്ദിക്ര്‍ മാത്രമാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ ഇന്ന് സ്രഷ്ടാവില്‍ നിന്നുള്ള ഏറ്റവും വലിയ അനുഗ്രഹവും മി ഥ്യകലരാത്ത അജയ്യഗ്രന്ഥവുമായ അദ്ദിക്റിനെ അവഗണിക്കുകവഴി ലോകത്തെവിടെ യും പിടിവള്ളിയില്ലാതെ നിന്ദ്യരായിത്തീര്‍ന്നിരിക്കുകയാണ്. 23: 99-100; 38: 28-29; 41: 41-42, 52-53 വിശദീകരണം നോക്കുക.