( ഫുര്‍ഖാന്‍ ) 25 : 68

وَالَّذِينَ لَا يَدْعُونَ مَعَ اللَّهِ إِلَٰهًا آخَرَ وَلَا يَقْتُلُونَ النَّفْسَ الَّتِي حَرَّمَ اللَّهُ إِلَّا بِالْحَقِّ وَلَا يَزْنُونَ ۚ وَمَنْ يَفْعَلْ ذَٰلِكَ يَلْقَ أَثَامًا

അല്ലാഹുവിനോടൊപ്പം മറ്റൊരു ഇലാഹിനെ വിളിച്ചുപ്രാര്‍ത്ഥിക്കാത്തവരുമാ ണ് അവര്‍, അല്ലാഹു പവിത്രമാക്കിയ ഒരു ആത്മാവിനെയും സത്യം കൂടാതെ അവര്‍ കൊല്ലുകയുമില്ല, അവര്‍ വ്യഭിചരിക്കുകയുമില്ല, അത് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവന്‍ കുറ്റകൃത്യങ്ങളില്‍ ആപതിച്ചതുതന്നെ.

മനുഷ്യരുടെ ഇലാഹും ഉടമയും രാജാവുമായി പ്രപഞ്ചനാഥനെ സമര്‍പ്പിക്കുന്നതി നുവേണ്ടിയാണ് 6236 സൂക്തങ്ങള്‍ അവതരിപ്പിച്ചിട്ടുള്ളത്. കാണാതെക്കണ്ട് ആരെ സഹായത്തിനുവിളിക്കാമോ, ആരെ ഭയപ്പെടാമോ, ആരില്‍ ഭരമേല്‍പിക്കാമോ, ആരു ടെ മുമ്പിലാണോ ജീവിതത്തെക്കുറിച്ച് ഉത്തരം പറയേണ്ടിവരിക അവനാണ് ഇലാഹ്. അത് അല്ലാഹു മാത്രമാണ്. ഇലാഹായിട്ട് മറ്റൊരാളെ വിളിക്കുന്നത് മാത്രമേ തെറ്റാവു കയുള്ളൂ. വല്ല കവര്‍ച്ചക്കാരോ കൊള്ളക്കാരോ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ വരുന്ന സമയത്ത് 'ഇന്നയിന്നവരേ, ഓടിവരിക'എന്ന് പറഞ്ഞ് പലരുടെയും പേരുകള്‍ വിളിക്കു ന്നത്-അവര്‍ അവിടെ ഹാജറില്ലാത്തവരാണെങ്കിലും ശരി-തെറ്റാവുകയില്ല.

അല്ലാഹുവിന്‍റെ റൂഹില്‍ നിന്ന് തന്നെയാണ് എല്ലാ ജീവജാലങ്ങള്‍ക്കും നല്‍കിയിട്ടു ള്ളത് എന്നതിനാല്‍ സത്യമായ അദ്ദിക്റിന്‍റെ വിധിക്ക് അനുകൂലമായിട്ടല്ലാതെ വിശ്വാസി ഒരു ജീവിയെപ്പോലും വധിക്കുകയില്ല. അന്യായമായി ഒരു മനുഷ്യനെ വധിച്ചാല്‍ അവ ന്‍ മനുഷ്യ സമുദായത്തെ മുഴുവന്‍ വധിച്ചതുപോലെയാണെന്നും, ഒരാളെ ജീവിപ്പിച്ചാല്‍ അവന്‍ മനുഷ്യസമുദായത്തെ മുഴുവന്‍ ജീവിപ്പിച്ചത് പോലെയാണെന്നും 5: 32 ല്‍ പറഞ്ഞി ട്ടുണ്ട്. 4: 31, 93; 17: 22, 33, 39; 24: 26 വിശദീകരണം നോക്കുക.