( ഫുര്‍ഖാന്‍ ) 25 : 70

إِلَّا مَنْ تَابَ وَآمَنَ وَعَمِلَ عَمَلًا صَالِحًا فَأُولَٰئِكَ يُبَدِّلُ اللَّهُ سَيِّئَاتِهِمْ حَسَنَاتٍ ۗ وَكَانَ اللَّهُ غَفُورًا رَحِيمًا

-പശ്ചാത്തപിച്ച് മടങ്ങുകയും വിശ്വാസം രൂപപ്പെടുത്തുകയും സല്‍കര്‍മ്മങ്ങ ളായ പ്രവൃത്തികള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നവനൊഴികെ, അപ്പോള്‍ അക്കൂട്ടര്‍ക്ക് അല്ലാഹു അവരുടെ തിന്മകള്‍ നന്മകളായി മാറ്റിമറിച്ച് കൊടുക്കു ന്നതാണ്, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാന്‍ തന്നെയായിരിക്കുന്നു.

നിഷ്പക്ഷവാനായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂടെ അദ്ദിക്ര്‍ രൂപപ്പെടുത്തിയിരിക്കെ 10: 100 ല്‍ വിവരിച്ച പ്രകാരം അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇ ക്കാലത്ത് ഒറ്റപ്പെട്ട വിശ്വാസി 7: 205-206 ല്‍ വിവരിച്ച പ്രകാരം പ്രഭാത പ്രദോഷങ്ങളില്‍ അദ്ദിക്ര്‍ വായിക്കുകയും ശേഷം സുദീര്‍ഘമായ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം നിര്‍വഹിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം തന്നെ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ്ണ -ദേശ-ഭാഷാ ഭേദമന്യെ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുന്നതുമാണ്. 17: 13-14 ല്‍ വിവരി ച്ച പ്രകാരം ഓരോരുത്തരും അവരുടെ പിരടിയില്‍ കര്‍മരേഖ വഹിക്കുന്നുണ്ടെന്ന് മനുഷ്യ രെ ഉണര്‍ത്തിക്കൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിക്കാന്‍ ലക്ഷ്യം വെച്ച് പ്രവര്‍ത്തിക്കുന്നതും 1000 സമുദായങ്ങളില്‍ പെട്ട ജീവികളുടെ ക്ഷേമ-ഐശ്വര്യം ലക്ഷ്യം വെച്ചുകൊണ്ട് അവന്‍ ജൈവകൃഷിയിലും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിലും ഏര്‍പ്പെടുകയും അതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതുമാണ്. കൂടാതെ 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ മൂടിവെക്കുന്ന കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അധികരിച്ച ജിഹാദ് ചെയ്യുന്നതുമാണ്. അങ്ങനെ അവന്‍ 43: 36-39 ല്‍ പറഞ്ഞ ജിന്നുകൂട്ടുകാരനെ വിശ്വാസിയാക്കി മാറ്റുകയും 83: 7 ല്‍ പറഞ്ഞ നരകക്കക്കുണ്ഠത്തിലേക്കുള്ള സിജ്ജീന്‍ പട്ടികയില്‍ നിന്ന് തന്‍റെ വിധി 83: 18 ല്‍ പറഞ്ഞ സ്വര്‍ഗത്തിലെ ഇല്ലിയ്യീന്‍ പട്ടികയിലേക്ക് മാറ്റുന്നതുമാണ്. 2: 62, 261; 4: 85; 22: 40 വിശദീകരണം നോക്കുക.