( അശ്ശുഅറാഅ് ) 26 : 214

وَأَنْذِرْ عَشِيرَتَكَ الْأَقْرَبِينَ

നീ നിന്‍റെ അടുത്ത ബന്ധുക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുക.

കുടുംബത്തില്‍ നിന്നും അടുത്തവരെയാണ് ആദ്യം മുന്നറിയിപ്പ് നല്‍കേണ്ടത്. ശേ ഷം മനുഷ്യരുടെ ഐക്യം രൂപപ്പെടുത്തുക എന്ന ലക്ഷ്യം വെച്ച് സര്‍വലോകര്‍ക്കും അ ദ്ദിക്ര്‍ എത്തിച്ചുകൊടുക്കുകയും വേണം. എന്നാല്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് ഭക്ഷണമാക്കിയിട്ടുള്ള അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 9: 32-33 ല്‍ വിവരിച്ച പ്രകാരം അവരുടെ വായകൊണ്ട് അദ്ദിക്റിനെ ഊതിക്കെടുത്താന്‍ ശ്രമിക്കുന്നതാണ്. എന്നാല്‍ നാഥന്‍ അവന്‍റെ പ്രകാശമായ അദ്ദിക്ര്‍ പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും, അ ത് കാഫിറുകള്‍ക്ക് എത്ര അരോചകമായിരുന്നാലും ശരി. 2: 24; 5: 67; 23: 51-53 വിശദീക രണം നോക്കുക.