قَالَ الَّذِي عِنْدَهُ عِلْمٌ مِنَ الْكِتَابِ أَنَا آتِيكَ بِهِ قَبْلَ أَنْ يَرْتَدَّ إِلَيْكَ طَرْفُكَ ۚ فَلَمَّا رَآهُ مُسْتَقِرًّا عِنْدَهُ قَالَ هَٰذَا مِنْ فَضْلِ رَبِّي لِيَبْلُوَنِي أَأَشْكُرُ أَمْ أَكْفُرُ ۖ وَمَنْ شَكَرَ فَإِنَّمَا يَشْكُرُ لِنَفْسِهِ ۖ وَمَنْ كَفَرَ فَإِنَّ رَبِّي غَنِيٌّ كَرِيمٌ
ഗ്രന്ഥത്തില്‍ നിന്ന് അറിവുള്ള ഒരുവന്‍ പറഞ്ഞു: ഞാന്‍ അത് താങ്കള്‍ക്ക് താ ങ്കളുടെ കണ്ണ് ഇമവെട്ടുന്നതിന് മുമ്പ് കൊണ്ടുവന്ന് തരികതന്നെ ചെയ്യും! അ ങ്ങനെ അത് തന്‍റെയടുക്കല്‍ സ്ഥാപിച്ചത് കണ്ടപ്പോള്‍ സുലൈമാന്‍ പറഞ്ഞു: ഇത് എന്‍റെ നാഥന്‍റെ ഔദാര്യത്തില്‍ പെട്ടതാണ്, ഞാന്‍ നന്ദി പ്രകടിപ്പിക്കു ന്നവനാകുമോ, അതോ നന്ദികെട്ടവനാകുമോ എന്ന് എന്നെ പരീക്ഷിക്കുന്നതി ന് വേണ്ടിയാണിത്, ആരെങ്കിലും നന്ദി പ്രകടിപ്പിക്കുന്നവനാകുന്നുവെങ്കില്‍ അപ്പോള്‍ നിശ്ചയം അവന്‍ നന്ദിപ്രകടിപ്പിക്കുന്നത് അവനുവേണ്ടിത്തന്നെയാ ണ്; ആരെങ്കിലും കാഫിറാകുന്നുവെങ്കിലോ, അപ്പോള്‍ നിശ്ചയം എന്‍റെ നാഥ ന്‍ ഐശ്വര്യവാനായ മാന്യനുമാകുന്നു.
ജിന്നുകളെക്കാളും മറ്റു സൃഷ്ടികളെക്കാളുമെല്ലാം കഴിവും ശ്രേഷ്ഠതയുമുള്ളത് ഗ്രന്ഥത്തില്‍ നിന്നുള്ള വിവരം ലഭിച്ച മനുഷ്യര്‍ക്കാണെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു. എല്ലാ അനുഗ്രഹങ്ങളും നല്‍കപ്പെട്ടിട്ടുള്ള സുലൈമാന്‍ നബിക്കുപോലും ഏകദേശം ആ യിരത്തി അഞ്ഞൂറ് കിലോമീറ്റര്‍ ദൂരെയുള്ള ബല്‍ക്കീസ് രാജ്ഞിയുടെ കൊട്ടാരത്തിലുള്ള സിംഹാസനം കണ്ണ് ഇമവെട്ടുന്ന സമയത്തിനുള്ളില്‍ മുന്നില്‍ കൊണ്ടുവന്ന് വെച്ചുകൊ ടുത്തത് അന്നത്തെ ഗ്രന്ഥമായ തൗറാത്തില്‍ നിന്ന് അറിവുള്ള ഒരു മനുഷ്യനാണ്. ഇസ് മുല്‍ അഅ്ളം അഥവാ ഏറ്റവും മഹത്തായ പേരുകള്‍ ഉപയോഗിച്ചാണ് അദ്ദേഹം അത് നിര്‍വഹിച്ചത് എന്ന് പ്രപഞ്ചനാഥന്‍ അവന്‍റെ നിരക്ഷരനായ പ്രവാചകനിലൂടെ പഠിപ്പി ച്ചിട്ടുണ്ട്. അറിവില്ലാത്ത കാര്യങ്ങള്‍ ചോദിക്കേണ്ടത് ത്രികാലജ്ഞാനമായ അദ്ദിക്റിന്‍റെ ആളോടാണ് എന്ന് 16: 43 ലും 21: 7 ലും; നിഷ്പക്ഷവാനായ പ്രപഞ്ചനാഥനെക്കുറിച്ച് പ്ര വാചകനും വിശ്വാസിയും ചോദിക്കേണ്ടത് അദ്ദിക്റിന്‍റെ രചയിതാവായ ത്രികാലജ്ഞാനിയോടാണ് എന്ന് 25: 59 ലും പറഞ്ഞിട്ടുണ്ട്. 3: 2, 7; 5: 48; 45: 13 വിശദീകരണം നോക്കുക.