( അന്നംല് ) 27 : 42

فَلَمَّا جَاءَتْ قِيلَ أَهَٰكَذَا عَرْشُكِ ۖ قَالَتْ كَأَنَّهُ هُوَ ۚ وَأُوتِينَا الْعِلْمَ مِنْ قَبْلِهَا وَكُنَّا مُسْلِمِينَ

അങ്ങനെ അവള്‍ വന്നപ്പോള്‍ ചോദിക്കപ്പെട്ടു: നിന്‍റെ സിംഹാസനം ഇതേപോ ലെത്തന്നെയാണോ; അവള്‍ പറഞ്ഞു: നിശ്ചയം, ഇത് അതേപോലെത്തന്നെയു ണ്ട്, ഇതിനുമുമ്പുതന്നെ നമുക്ക് അറിവ് നല്‍കപ്പെട്ടിരുന്നു, ഞങ്ങള്‍ മുസ്ലിംക ളുമായിരുന്നു.

സൂര്യാരാധകയായ ബല്‍ക്കീസ് രാജ്ഞിയും പ്രജകളും ഗ്രന്ഥം ലഭിക്കാത്തതുകാ രണം നാഥനെ തിരിച്ചറിയേണ്ടവിധം തിരിച്ചറിഞ്ഞിരുന്നില്ല, അതുകൊണ്ടുതന്നെ അവര്‍ വിശ്വാസികളുമായിരുന്നില്ല. എന്നാല്‍ അവര്‍ പ്രകൃതിജീവിതം നയിക്കുന്ന മുസ്ലിംകളാ യിരുന്നു എന്നാണ് സൂക്തം പറയുന്നത്. ഇന്ന് ഹൈന്ദവരില്‍ ധാരാളം പേര്‍ ബല്‍ക്കീസ് രാജ്ഞിയെയും പ്രജകളെയും പോലെ പ്രകൃതിജീവിതം നയിക്കുന്ന മുസ്ലിംകളാണ്, അവര്‍ ശിര്‍ക്ക് ചെയ്യുന്നുണ്ടെങ്കിലും ശരി. അവരില്‍ നഗരജീവിതം ഒഴിവാക്കി ശിര്‍ക്ക് ചെയ്യാതെ സന്യാസിമാരെപ്പോലെ ജീവിതം നയിക്കുന്ന വിശ്വാസികളുമുണ്ട്. അത്തരക്കാ ര്‍ക്ക് ഭയപ്പെടാനോ ദുഃഖിക്കാനോ ഇടവരികയില്ല എന്ന് 2: 62; 5: 69 എന്നീ സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 49: 14 ല്‍ പറഞ്ഞ ഗ്രാമീണ അറബികള്‍ എഴുത്തും വായനയും അറിയാത്ത വരും ഗ്രന്ഥം ലഭിക്കാത്തവരുമായിരുന്നു. അതിനാല്‍ അവരോട്: വിശ്വാസം നിങ്ങളുടെ ഹൃദയത്തിലേക്ക് പ്രവേശിച്ചിട്ടില്ല എന്നിരിക്കെ നിങ്ങള്‍ വിശ്വാസികളല്ല, മറിച്ച് 'നിങ്ങള്‍ മുസ്ലിംകളാണെന്ന് പറഞ്ഞുകൊള്ളുവീന്‍' എന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇന്ന ത്തെ ഫുജ്ജാറുകള്‍ക്ക് എഴുത്തും വായനയും അറിയുന്നതിനാലും അദ്ദിക്ര്‍ വന്നുകിട്ടിയതിനാലും ഗ്രാമീണ അറബികളെപ്പോലെ മുസ്ലിംകളാണെന്ന് പറയാന്‍ പോലും അര്‍ ഹതയില്ല. അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ അവര്‍ മുസ്ലിംകളാണെ ന്ന് അവകാശപ്പെടുന്നവരാണെങ്കിലും എല്ലാ കാര്യങ്ങളും വിശദീകരിക്കുന്ന അദ്ദിക്ര്‍ ഇ ന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അതിനെ സന്മാര്‍ഗവും കാരുണ്യവും ശുഭാര്‍ത്താദായക വുമായി ഉപയോഗപ്പെടുത്തുന്നവര്‍ മാത്രമാണ് സര്‍വ്വവും നാഥന് സര്‍പ്പിച്ച മുസ്ലിംകളെ ന്ന് 16: 89 ല്‍ പറഞ്ഞതിനാല്‍ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്യുന്ന അവര്‍ 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളാണ്. കാഫിറായ മസീഹുദ്ദജ്ജാലി നെ ആനയിച്ചുകൊണ്ടിരിക്കുന്ന അവര്‍ ഈസാ രണ്ടാമതുവരുമ്പോള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതും 33: 60-61 ന്‍റെ കല്‍പ്പന നടപ്പില്‍ വരുന്നതുമാണ്. 41: 26-28 ല്‍ പറഞ്ഞ അല്ലാഹുവിന്‍റെയും വിശ്വാസികളുടെയും ശത്രുക്കളായ കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തില്‍ പോ കുന്ന കാഫിറുകളാണെങ്കില്‍, അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരക ക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളാണ്. മനുഷ്യരില്‍ നിന്നുള്ള നരകത്തി ന്‍റെ വിറകുകളായ ഇത്തരം കെട്ടജനതയോട് അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് നട ത്താനാണ് 25: 52 ല്‍ വിശ്വാസിയോട് കല്‍പ്പിച്ചിട്ടുള്ളത്. 10: 87; 48: 24-25; 57: 15-16, 27 വി ശദീകരണം നോക്കുക.