( അന്നംല് ) 27 : 44

قِيلَ لَهَا ادْخُلِي الصَّرْحَ ۖ فَلَمَّا رَأَتْهُ حَسِبَتْهُ لُجَّةً وَكَشَفَتْ عَنْ سَاقَيْهَا ۚ قَالَ إِنَّهُ صَرْحٌ مُمَرَّدٌ مِنْ قَوَارِيرَ ۗ قَالَتْ رَبِّ إِنِّي ظَلَمْتُ نَفْسِي وَأَسْلَمْتُ مَعَ سُلَيْمَانَ لِلَّهِ رَبِّ الْعَالَمِينَ

അവളോടു പറയപ്പെട്ടു: നീ കൊട്ടാര ഹാളില്‍ പ്രവേശിച്ചുകൊള്ളുക, അങ്ങനെ അവള്‍ അത് കണ്ടപ്പോള്‍ അവള്‍ അതൊരു തടാകമാണെന്ന് കരുതുകയും അവളുടെ വസ്ത്രം കണങ്കാലിനുമേല്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു; അ വന്‍ പറഞ്ഞു: നിശ്ചയം ഇത് സ്ഫടികസ്ലാബുകള്‍ പാകിയിട്ടുള്ള ഒരു ഹാളാകു ന്നു. അവള്‍ പറഞ്ഞു: 'എന്‍റെ നാഥാ! നിശ്ചയം ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചു, ഞാന്‍ ഇതാ സുലൈമാനോടൊപ്പം സര്‍വ്വ ലോകങ്ങളുടെയും ഉ ടമയായ അല്ലാഹുവിന് എന്നെ സമര്‍പ്പിച്ചിരിക്കുന്നു!

തന്‍റെ രാജ്ഞിപഥത്തില്‍ അഹങ്കരിച്ച് സ്ഥാനമാനങ്ങളില്‍ ഊറ്റം കൊണ്ട് സ്ഥാനം നിലനിര്‍ത്തുന്നതിനുവേണ്ടി സൂര്യാരാധകരായ ജനതയോടൊപ്പം നിലകൊണ്ടത് അക്ര മമായിപ്പോയി എന്ന് തിരിച്ചറിഞ്ഞു എന്നാണ് ബല്‍ക്കീസ് രാജ്ഞി 'ഞാന്‍ എന്നോടുതന്നെ അക്രമം പ്രവര്‍ത്തിച്ചു' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അങ്ങനെ അവള്‍ വിശ്വാസിയായ സുലൈമാന് നല്‍കപ്പെട്ടിട്ടുള്ള അനുഗ്രഹങ്ങള്‍ കണ്ടപ്പോള്‍ അവളുടെ പ്രതാപവും സ്ഥാ നമാനങ്ങളുമെല്ലാം വളരെ ചെറുതാണെന്ന് മനസ്സിലാക്കുകയും സൂര്യചന്ദ്രന്‍മാരടക്കമു ള്ള സര്‍വ്വലോകങ്ങളുടെയും ഉടമയായ അല്ലാഹുവിന് സുലൈമാനോടൊപ്പം സര്‍വ്വസ്വം സമര്‍പ്പിച്ചവളായിക്കൊണ്ട് വിശ്വാസിയായ മുസ്ലിമായി മാറുകയും ചെയ്തു. 3: 102; 22: 34, 37; 43: 68-69 വിശദീകരണം നോക്കുക.