قَالُوا اطَّيَّرْنَا بِكَ وَبِمَنْ مَعَكَ ۚ قَالَ طَائِرُكُمْ عِنْدَ اللَّهِ ۖ بَلْ أَنْتُمْ قَوْمٌ تُفْتَنُونَ
അവര്‍ പറഞ്ഞു: നിന്നെയും നിന്റെ കൂടെയുള്ളവരെയും ഞങ്ങളുടെ ദുഃശ്ശകുന മായിട്ടാണ് ഞങ്ങള്‍ കാണുന്നത്; അവന് പറഞ്ഞു: നിങ്ങളുടെ ഭാഗ്യനിര്ഭാഗ്യങ്ങ ള്‍ അല്ലാഹുവിന്റെ പക്കലാണുള്ളത്, അല്ല നിങ്ങള്‍ പരീക്ഷിക്കപ്പെട്ടുകൊണ്ടിരി ക്കുന്ന ഒരു ജനതതന്നെയാകുന്നു.
സത്യാസത്യ വിവേചന മാനദണ്ഡമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി നിഷ്പക്ഷ വാനായ അല്ലാഹുവിനെയും പിശാചിനെയും തിരിച്ചറിയാത്ത, 62: 5 ല്‍ പറഞ്ഞ പ്രകാരം ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയം അറിയാതെ ഗ്രന്ഥം വഹിക്കുന്ന ഇന്നത്തെ കാഫിറുകളും അവരെ ബാധിക്കുന്ന തിന്മകള്ക്ക് അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികളെ യാണ് കുറ്റപ്പെടുത്തുക. 17: 13-14 പ്രകാരം, എല്ലാഓരോ മനുഷ്യനും അവരവരുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ അവരവരുടെ പിരടികളില്‍ വഹിക്കുന്നുണ്ട് എന്ന സൂക്തത്തിന്റെ അര് ത്ഥമറിയാവുന്ന അവരിലെ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ അവരെ പഠിപ്പിക്കു ന്നത് സ്വര്‍ഗം അല്ലെങ്കില്‍ നരകം അല്ലാഹു നല്‍കുന്നതാണ് എന്നാണ്, അല്ലാതെ ഓരോ രുത്തരും ഇവിടെവെച്ച് സമ്പാദിക്കുന്നതാണ് എന്നല്ല. 2: 286; 3: 30; 32: 13-14; 39: 41 വിശ ദീകരണം നോക്കുക.