( അല്‍ ഖസസ് ) 28 : 14

وَلَمَّا بَلَغَ أَشُدَّهُ وَاسْتَوَىٰ آتَيْنَاهُ حُكْمًا وَعِلْمًا ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ

അവന് പ്രായപൂര്‍ത്തിയായി യുവത്വം പ്രാപിച്ചപ്പോള്‍ നാം അവന് തത്വജ്ഞാ നവും അറിവും നല്‍കി, അപ്രകാരമാണ് അല്ലാഹുവിനെ കണ്ടുകൊണ്ട് ചരി ക്കുന്നവര്‍ക്ക് നാം പ്രതിഫലം നല്‍കുക.

അജയ്യമായ അദ്ദിക്ര്‍ ഇന്ന് ഗ്രന്ഥമായി രൂപപ്പെട്ടിരിക്കെ അദ്ദിക്റിന്‍റെ വെളിച്ച ത്തില്‍ ജീവിതം നയിക്കുന്നവരാണ് 'അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കുന്നവര്‍'. അഥവാ ഏറ്റവും നല്ലതായ അദ്ദിക്റിനെ സത്യടെുത്തി ജീവിക്കുന്നവരാണ് അവര്‍. അ ല്ലാത്ത ഫുജ്ജാറുകളെല്ലാം തന്നെ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാ രാണ്. അവരില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുമെന്ന് 39: 58-59 ല്‍ പറ ഞ്ഞിട്ടുണ്ട്. 12: 22; 13: 18; 37: 80 വിശദീകരണം നോ ക്കുക.