( അല്‍ ഖസസ് ) 28 : 29

فَلَمَّا قَضَىٰ مُوسَى الْأَجَلَ وَسَارَ بِأَهْلِهِ آنَسَ مِنْ جَانِبِ الطُّورِ نَارًا قَالَ لِأَهْلِهِ امْكُثُوا إِنِّي آنَسْتُ نَارًا لَعَلِّي آتِيكُمْ مِنْهَا بِخَبَرٍ أَوْ جَذْوَةٍ مِنَ النَّارِ لَعَلَّكُمْ تَصْطَلُونَ

അങ്ങനെ മൂസാ നിശ്ചയിച്ച അവധി പൂര്‍ത്തിയാക്കി തന്‍റെ കുടുംബത്തെയും കൊണ്ട് യാത്ര ചെയ്തുകൊണ്ടിരുന്നപ്പോള്‍ ത്വൂര്‍ പര്‍വ്വതത്തിന്‍റെ പാര്‍ശ്വത്തില്‍ നിന്ന് അവന്‍ ഒരു തീ കണ്ടു, അവന്‍ തന്‍റെ കുടുംബത്തോട് പറഞ്ഞു: നിങ്ങള്‍ ഇവിടെ നില്‍ക്കുവിന്‍, ഞാനിതാ ഒരു തീ കാണുന്നു, അതില്‍ നിന്ന് ഞാന്‍ നി ങ്ങള്‍ക്ക് വല്ല വാര്‍ത്തയോ അല്ലെങ്കില്‍ ആ തീയില്‍ നിന്നുള്ള ജ്വലിക്കുന്ന കൊള്ളിയോ കൊണ്ടുവരികതന്നെ ചെയ്യാം-നിങ്ങള്‍ തീ കായുന്നവരാകുന്നതി ന് വേണ്ടി.

27: 7 വിശദീകരണം നോക്കുക.