وَكَمْ أَهْلَكْنَا مِنْ قَرْيَةٍ بَطِرَتْ مَعِيشَتَهَا ۖ فَتِلْكَ مَسَاكِنُهُمْ لَمْ تُسْكَنْ مِنْ بَعْدِهِمْ إِلَّا قَلِيلًا ۖ وَكُنَّا نَحْنُ الْوَارِثِينَ
ഭൗതിക വിഭവങ്ങളില്‍ മതിമറന്ന് ജീവിച്ച എത്രയെത്ര നാടുകളെയാണ് നാം നശിപ്പിച്ചിട്ടുള്ളത്, അപ്പോള്‍ അവിടെ അതാ അവരുടെ വാസസ്ഥലങ്ങള്‍, അവര്‍ ക്കുശേഷം അവിടെ കുറച്ചല്ലാതെ ജനവാസമുണ്ടായിട്ടില്ല, നിശ്ചയം നാം തന്നെ യാണ് അനന്തരമെടുക്കുന്നവനായത്.
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് പ്രപ ഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായ അദ്ദിക്ര്‍ സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുക യോ ചെയ്യാതെ കാഫിറായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നത്. മരണാനന്തര ജീവിതത്തെ മറന്ന് ഇവിടെ ജീവിക്കുന്ന അവര്‍ ഐഹിക ലോകത്തിലെ താല്‍ക്കാലിക വീടും സുഖസൗകര്യങ്ങളും ഒരുക്കാനാണ് കൂടുതല്‍ പണം ചെലവഴി ച്ചുകൊണ്ടിരിക്കുന്നത്. 8: 22 ല്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ദുഷ്ടജീവിക ള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ട അവര്‍ പിശാചിന്‍റെ കാല്‍പാടുകളാണ് പിന്‍പറ്റിക്കൊണ്ടിരിക്കുന്നത് എന്ന് 2: 168-169 ല്‍ വിവരിച്ചിട്ടുണ്ട്. 6: 42-45; 19: 74, 80; 50: 36-37 വിശദീകരണം നോക്കുക.