( അന്‍കബൂത്ത് ) 29 : 12

وَقَالَ الَّذِينَ كَفَرُوا لِلَّذِينَ آمَنُوا اتَّبِعُوا سَبِيلَنَا وَلْنَحْمِلْ خَطَايَاكُمْ وَمَا هُمْ بِحَامِلِينَ مِنْ خَطَايَاهُمْ مِنْ شَيْءٍ ۖ إِنَّهُمْ لَكَاذِبُونَ

കാഫിറുകളായവര്‍ വിശ്വാസികളായവരോട് പറയുകയും ചെയ്യുന്നു: നിങ്ങള്‍ ഞങ്ങളുടെ മാര്‍ഗം പിന്തുടരുവീന്‍, നിങ്ങളുടെ തെറ്റുകള്‍ ഞങ്ങള്‍ വഹിച്ചുകൊ ള്ളാം, എന്നാല്‍ അവരുടെ തെറ്റുകളില്‍ നിന്ന് ഒന്നും തന്നെ അവര്‍ വഹിക്കുന്ന തല്ല, നിശ്ചയം അവര്‍ കള്ളം പറഞ്ഞുകൊണ്ടിരിക്കുന്നവര്‍ തന്നെയാണ്.

നാഥന്‍റെ മാര്‍ഗമായ അദ്ദിക്റിന് വിരുദ്ധമായി സൃഷ്ടികള്‍ രചിച്ചുണ്ടാക്കിയ കര്‍മ്മ ശാസ്ത്ര ഗ്രന്ഥങ്ങളുടെയും കാക്കകാരണവന്മാരുടെയും ജീവിതരീതിയായ പിശാചിന്‍റെ മാര്‍ഗം ജനങ്ങളെക്കൊണ്ട് നിര്‍ബന്ധമായി അംഗീകരിപ്പിക്കുന്ന കപടവിശ്വാസികള്‍ വി ശ്വാസികളോട് പറയുകയാണ്: നിങ്ങള്‍ ഞങ്ങളെ പിന്‍പറ്റുകയാണെങ്കില്‍ നിങ്ങളുടെ തെറ്റുകളെല്ലാം ഞങ്ങള്‍ വഹിച്ചുകൊള്ളാം എന്ന്. അല്ലാഹു കൊന്നുകളഞ്ഞ, അല്ലാഹുവി ന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ ഇത്തരം കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന വഴിപിഴച്ചുപോയ അനുയായികളുമടങ്ങിയ ഫുജ്ജാറുകളായ കു ഫ്ഫാറുകള്‍ക്ക് പരലോകത്ത് വരാന്‍ പോകുന്ന ദാരുണമായ അവസ്ഥ 2: 165-167 ല്‍ വി വരിച്ചിട്ടുണ്ട്. 9: 5; 14: 22; 28: 57 വിശദീകരണം നോക്കുക.