( അന്‍കബൂത്ത് ) 29 : 25

وَقَالَ إِنَّمَا اتَّخَذْتُمْ مِنْ دُونِ اللَّهِ أَوْثَانًا مَوَدَّةَ بَيْنِكُمْ فِي الْحَيَاةِ الدُّنْيَا ۖ ثُمَّ يَوْمَ الْقِيَامَةِ يَكْفُرُ بَعْضُكُمْ بِبَعْضٍ وَيَلْعَنُ بَعْضُكُمْ بَعْضًا وَمَأْوَاكُمُ النَّارُ وَمَا لَكُمْ مِنْ نَاصِرِينَ

അവന്‍ പറഞ്ഞു: അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചി ട്ടുള്ളത് ഐഹികലോകത്ത് നിങ്ങള്‍ തമ്മിലുള്ള സ്നേഹബന്ധത്തിന്‍റെ പേരില്‍ മാത്രമാകുന്നു, പിന്നീട് വിധിദിവസം നിങ്ങളില്‍ ചിലര്‍ ചിലരെ നിഷേധിക്കുക യും നിങ്ങളില്‍ ചിലര്‍ ചിലരെ ശപിക്കുകയും ചെയ്യുന്നതാണ്, നിങ്ങളുടെ സ ങ്കേതം നരകമായിരിക്കുകയും ചെയ്യും! നിങ്ങള്‍ക്ക് സഹായികളില്‍ നിന്ന് ആ രും തന്നെ ഉണ്ടായിരിക്കുകയുമില്ല.

 ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന അക്രമികളും കാഫിറുകളും ഭ്രാന്തന്മാരുമായ കപടവിശ്വാസികളും അവരുടെ അനുയായികളും നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം ശപിക്കുകയും പഴിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം പ്രപഞ്ചനാഥന്‍ തന്നെ സൂക്ഷിപ്പ് ഏറ്റെടുത്ത ഗ്രന്ഥമായ അദ്ദിക്റില്‍ 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 16: 20-21; 26: 91-102; 28: 62-64 വിശദീകരണം നോക്കുക.