اتْلُ مَا أُوحِيَ إِلَيْكَ مِنَ الْكِتَابِ وَأَقِمِ الصَّلَاةَ ۖ إِنَّ الصَّلَاةَ تَنْهَىٰ عَنِ الْفَحْشَاءِ وَالْمُنْكَرِ ۗ وَلَذِكْرُ اللَّهِ أَكْبَرُ ۗ وَاللَّهُ يَعْلَمُ مَا تَصْنَعُونَ
ഗ്രന്ഥത്തില്‍ നിന്നും നിനക്ക് ദിവ്യസന്ദേശമായി നല്‍കപ്പെടുന്നത് നീ ജനങ്ങള്‍ ക്ക് വിവരിച്ചുകൊടുക്കുക, നമസ്കാരം മുറപ്രകാരം നിര്‍വഹിക്കുകയും ചെ യ്യുക, നിശ്ചയം നമസ്കാരം നീചവും നിന്ദ്യവുമായ പ്രവര്‍ത്തനങ്ങളെത്തൊട്ട് തടയുകതന്നെ ചെയ്യും, അല്ലാഹുവിന്‍റെ സ്മരണ തന്നെയാണ് ഏറ്റവും വലുത്, നിങ്ങള്‍ ഉത്പാദിപ്പിച്ചുകൊണ്ടിരിക്കുന്ന ഒന്ന് അല്ലാഹു അറിയുന്നവന്‍ തന്നെ യാണ്.
ഈ സൂക്തത്തിലെന്നപോലെ ഗ്രന്ഥത്തില്‍ എവിടെയും ആദ്യം വിശ്വാസകാര്യ ങ്ങള്‍ ഉള്‍ക്കൊള്ളുന്ന അദ്ദിക്ര്‍ ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് കല്‍പിക്കപ്പെട്ടി ട്ടുള്ളത്. അതിനുശേഷം മാത്രമാണ് അനുഷ്ഠാന കാര്യങ്ങളില്‍ പെട്ട നമസ്കാരം നിര്‍വ ഹിക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതാകട്ടെ, 11: 87 ല്‍ പരാമര്‍ശിച്ച ശുഐബ് നബിയുടെ നമസ്കാരം പോലെയുള്ളതായിരിക്കുകയും വേണം. അഥവാ, അളവുതൂക്കങ്ങളില്‍ കൃ ത്രിമം കാണിക്കല്‍, പലിശ, ചൂതാട്ടം, കള്ളക്കടത്ത്, കരിഞ്ചന്ത, കുഴല്‍പണം, മായം ചേ ര്‍ക്കല്‍, വഞ്ചന, കൊള്ള, കൊല, കളവ് നടത്തല്‍, കളവ് പറയല്‍, കള്ളസാക്ഷ്യം വഹി ക്കല്‍, വ്യഭിചാരം, സ്വവര്‍ഗസംഭോഗം, മന്ത്രം-മാരണം പോലുള്ള ക്ഷുദ്രപ്രവര്‍ത്തനങ്ങ ളില്‍ ഏര്‍പ്പെടല്‍ തുടങ്ങി നീചവും നിന്ദ്യവുമായ എല്ലാ പ്രവര്‍ത്തനങ്ങളെത്തൊട്ടും തട യുന്നതായിരിക്കണം നമസ്കാരം.
അല്ലാഹുവിന്‍റെ സ്മരണയുണ്ടാക്കുന്ന, 62: 9 ലും 63: 9 ലും പറഞ്ഞ അദ്ദിക്ര്‍ ത ന്നെയാണ് പരമപ്രധാനം. മിഥ്യകലരാത്ത അജയ്യവും അതുല്യവുമായ അത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമാണ്. അല്ലാഹുവി ന്‍റെ സ്മരണയുണ്ടാക്കുന്ന അദ്ദിക്ര്‍ ഇല്ലാതെ നമസ്കരിച്ചാല്‍ വില്ലില്‍ നിന്ന് അമ്പ് തെ റിച്ചു പോകുന്ന വേഗത്തില്‍ ദീനില്‍ നിന്ന് തെറിച്ചുപോകുന്നതും പിഴയായി നരകക്കു ണ്ഠം ലഭിക്കുന്നതുമാണ്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളുടെ കല്‍പനക്ക് വിരുദ്ധ മായി ആദ്യം നമസ്കരിക്കുകയും പിന്നെ അറബി ഖുര്‍ആന്‍ പാരായണം നടത്തുകയോ അല്ലെങ്കില്‍ ഗ്രന്ഥത്തിന്‍റെ ജീവനായ അര്‍ത്ഥം മാത്രം പഠിപ്പിക്കുകയോ ചെയ്യുന്ന സദസ്സുകളാണ് ലോകത്തെവിടെയും ഫുജ്ജാറുകള്‍ കൊണ്ടുനടക്കുന്നത്. അങ്ങനെ അവര്‍ 3: 10 ന്‍റെ വിശദീകരണമായി പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ച 'മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകള്‍' ആയിത്തീര്‍ന്നിരിക്കുകയാണ്. 15: 44 ല്‍ വി വരിച്ച പ്രകാരം നരകക്കുണ്ഠത്തിന്‍റെ ഏഴ് വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തപ്പെ ട്ട ഫുജ്ജാറുകള്‍ തന്നെയാണ് പിശാചിനെ സേവിക്കുന്നവരും അവന്‍റെ കാല്‍പാടുകള്‍ പിന്‍പറ്റുന്നവരും. അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി വിശ്വാസിയാകാതെ പ്രാര്‍ത്ഥനക്ക് ഉത്ത രം ലഭിക്കുകയോ കര്‍മ്മങ്ങള്‍ സ്വീകരിക്കപ്പെടുകയോ ഇല്ല എന്ന് 2: 186 ല്‍ വിവരിച്ചിട്ടു ണ്ട്. ആത്മാവ് പങ്കെടുക്കാതെ നമസ്കരിക്കുകവഴി എല്ലാ കുഫ്ഫാറുകളും അവരുടെ ന മസ്കാരങ്ങളില്‍ പരസ്ത്രീ പരപുരുഷന്മാരുടെ ലൈംഗികാവയവങ്ങള്‍ ഹൃദയം കൊ ണ്ട് കണ്ടുകൊണ്ടിരിക്കുന്നവരാണ്. അങ്ങനെ സൂക്തം 38: 24 അവരുടെ കാര്യത്തില്‍ സ ത്യപ്പെട്ടിരിക്കുകയാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാ സ്സും അമാനത്തുമായ അദ്ദിക്ര്‍ പ്രചരിപ്പിക്കുന്നതിനെയാണ് തെമ്മാടികളായ ഫുജ്ജാറു കള്‍ എക്കാലത്തും തടയാന്‍ ശ്രമിക്കുക. 2: 168-169; 4: 43, 91; 7: 205-206; 8: 35 വിശദീകരണം നോക്കുക.