( അന്‍കബൂത്ത് ) 29 : 67

أَوَلَمْ يَرَوْا أَنَّا جَعَلْنَا حَرَمًا آمِنًا وَيُتَخَطَّفُ النَّاسُ مِنْ حَوْلِهِمْ ۚ أَفَبِالْبَاطِلِ يُؤْمِنُونَ وَبِنِعْمَةِ اللَّهِ يَكْفُرُونَ

നിശ്ചയം നാം അവര്‍ക്ക് ഒരു നിര്‍ഭയമായ ഹറമിനെ ഏര്‍പ്പെടുത്തിയിരിക്കുന്നത് അവര്‍ കാണുന്നില്ലേ? അവരുടെ ചുറ്റുഭാഗത്തുനിന്നാകട്ടെ ജനങ്ങള്‍ റാ ഞ്ചപ്പെടുകയും ചെയ്യുന്നുവല്ലോ, അപ്പോള്‍ അവര്‍ മിഥ്യകൊണ്ട് വിശ്വസിക്കു ന്നവരും അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍കൊണ്ട് നിഷേധിക്കുന്നവരുമാണോ?

 ഇന്ന് ലോകത്തിന്‍റെ വിവിധ പ്രദേശങ്ങള്‍ തീവ്രവാദം കൊണ്ടും രക്തച്ചൊരിച്ചി ലുകള്‍ കൊണ്ടും പൊറുതിമുട്ടുമ്പോഴും ഭൂമിയുടെ കേന്ദ്രവും ആദ്യത്തെ ആരാധനാലയ വുമായ കഅ്ബ സ്ഥിതിചെയ്യുന്ന സ്ഥലമായ മക്കയില്‍, മുന്‍കാലഘട്ടങ്ങളിലെന്നപോ ലെ ഇന്നും സമാധാനവും നിര്‍ഭയത്വവും നിലനിന്നുപോരുന്നു. ഇനി ലോകം മുഴുവന്‍ മസീഹുദ്ദജ്ജാലിന്‍റെ നിയന്ത്രണത്തിലാവുമ്പോഴും മക്ക-മദീന ഉള്‍ക്കൊള്ളുന്ന ഇജാസ് മാത്രം അതില്‍ നിന്ന് ഒഴിവായിരിക്കും. എന്നാല്‍ അവിടെയുള്ള കാഫിറുകളും മുശ്രിക്കുകളുമെല്ലാം മസീഹുദ്ദജ്ജാലിന്‍റെ സ്വര്‍ഗം തേടി അവിടെനിന്ന് പുറത്തുപോകുന്നതാണ്. 41: 41-42 ല്‍ പറഞ്ഞ, ഏറ്റവും വലിയ അനുഗ്രഹമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് ജീവിക്കുന്ന ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള വിശ്വാസികളെല്ലാം പാമ്പ് മാളത്തിലേക്ക് ഉള്‍വ ലിയുന്നതുപോലെ ലോകത്ത് യഥാര്‍ത്ഥ ഇസ്ലാം നിലനില്‍ക്കുന്ന ഇജാസിലേക്ക് ഉള്‍വ ലിയുന്നതുമാണ്. 5: 50; 9: 28; 27: 91; 28: 57 വിശദീകരണം നോക്കുക.