( ആലിഇംറാന്‍ ) 3 : 103

وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنْتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُمْ بِنِعْمَتِهِ إِخْوَانًا وَكُنْتُمْ عَلَىٰ شَفَا حُفْرَةٍ مِنَ النَّارِ فَأَنْقَذَكُمْ مِنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

നിങ്ങള്‍ എല്ലാവരും ഒരുമിച്ച് അല്ലാഹുവിന്‍റെ പാശത്തെ മുറുകെപ്പിടിക്കുകയും നിങ്ങള്‍ ഭിന്നിക്കാതിരിക്കുകയും ചെയ്യുവീന്‍, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ നിങ്ങളുടെമേല്‍ വര്‍ഷിച്ചത് സ്മരിക്കുകയും ചെയ്യുവീന്‍, നിങ്ങള്‍ പരസ്പരം ശത്രുക്കളായ സന്ദര്‍ഭം, അപ്പോള്‍ നിങ്ങളുടെ ഹൃദയങ്ങളെ അവന്‍ പരസ്പരം ഇണക്കി, അവന്‍റെ അനുഗ്രഹത്താല്‍ നിങ്ങളെ പരസ്പരം സഹോദരങ്ങളാക്കി മാറ്റി, നിങ്ങള്‍ ഒരു തീക്കുണ്ഠത്തിന്‍റെ വക്കിലുമായിരുന്നു, അങ്ങനെ നിങ്ങളെ അവന്‍ അതില്‍നിന്ന് രക്ഷപ്പെടുത്തി, അപ്രകാരം നിങ്ങള്‍ക്ക് അല്ലാഹു അവന്‍റെ സൂക്തങ്ങള്‍ വ്യക്തമായി വിശദീകരിച്ചുതരുന്നു, നിങ്ങള്‍ സന്മാര്‍ഗത്തിലായി ത്തീരുകതന്നെ വേണം എന്നതിനുവേണ്ടി.

10: 100 ല്‍ വിവരിച്ച പ്രകാരം വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൂടാതെ ഒരാളും വിശ്വാസിയാവുകയില്ല. വിശ്വാസികളെ വിളിച്ച് 2: 256 ല്‍ വിവരിച്ച നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമായ അദ്ദിക്ര്‍ മുറുകെപ്പിടിച്ച് നാഥന്‍റെ ഏകസംഘമായി നിലകൊള്ളാനാണ് സൂക്തം കല്‍പിക്കുന്നത്. 6: 153 ല്‍, നിശ്ചയം ഇത് തന്നെയാണ് എന്‍റെ നേരെചൊവ്വെയുള്ള പാത, അപ്പോള്‍ നിങ്ങള്‍ അത് പിന്‍പറ്റുക, അവന്‍റെ പാതയെത്തൊട്ട് നിങ്ങളെ ഭിന്നിപ്പിക്കുന്ന മറ്റു പാതകളൊന്നും തന്നെ നിങ്ങള്‍ പിന്‍പറ്റുകയുമരുത്, അതുകൊണ്ടാണ് അവന്‍ നിങ്ങളെ ഊന്നി ഉപദേശിക്കുന്നത്, നിങ്ങള്‍ സൂക്ഷ്മതയുള്ളവര്‍ തന്നെയാകണമെന്നതിനുവേണ്ടി എന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഫുജ്ജാറുകള്‍ ഏതാണ് നാഥന്‍റെ അജയ്യഗ്രന്ഥമെന്നോ നേരെച്ചൊവ്വെയുള്ള പാതയെന്നോ നാഥനില്‍ നിന്നുള്ള പൊട്ടിപ്പോകാത്ത പാശമെന്നോ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരും 25: 17-18 ല്‍ പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന ഒരു കെട്ട ജനതയുമാണ്.

വിവിധ സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന ഇക്കൂട്ടര്‍ കാഫിറായ പിശാചിന്‍റെ സംഘത്തില്‍ പെട്ട യഥാര്‍ത്ഥ കാഫിറുകളാണെന്ന് 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്. അവര്‍ ദിക്രീ എന്ന ഗ്രന്ഥത്തെത്തൊട്ട് ബധിരരാണെന്ന് 38: 8 ലും അവര്‍ അ തിനെത്തൊട്ട് ഊമരാണെന്ന് 8: 22 ലും; നരകക്കുണ്ഠത്തിലേക്കുള്ള കപടവിശ്വാസികള്‍ ക്കും അനുയായികളായ മുശ്രിക്കുകള്‍ക്കും നാഥനെക്കുറിച്ചുള്ള ധാരണ ദുഷിച്ചതായതുകൊണ്ട് നാഥന്‍റെ കോപവും ശാപവും അവരുടെമേല്‍ ആപതിച്ചിരിക്കുന്നു എന്ന് 48: 6 ലും പറഞ്ഞത് അവര്‍ വായിച്ചിട്ടുണ്ട്. അവസാന കാലഘട്ടമായതിനാല്‍ ഇന്ന് വിശ്വാസികളുടെ ഒരു സംഘം രൂപപ്പെടുത്താന്‍ സാധ്യമല്ല. അപ്പോള്‍ ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മനുഷ്യര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് മാനുഷിക ഐക്യം രൂപപ്പെടുത്താനാണ് വിശ്വാസി ശ്രമിക്കേണ്ടത്. അദ്ദിക്ര്‍ മാത്രമാണ് തീവ്രവാദം, രക്തച്ചൊരിച്ചില്‍ തുടങ്ങിയ നശീകരണ പ്രവൃത്തികള്‍ക്കെതിരെയുള്ള ശക്തമായ ആയുധം. അപ്പോള്‍ അദ്ദിക്ര്‍ കൊണ്ട് മാത്രമേ ഭൂമിയുടെ തിരിച്ചുകറക്കവും അന്ത്യദിനത്തിന്‍റെ ആഗമനവും നീട്ടാന്‍ സാധിക്കുകയുള്ളൂ. 2: 38-39; 3: 73-74; 7: 205-206 വിശദീകര ണം നോക്കുക.