( ആലിഇംറാന്‍ ) 3 : 107

وَأَمَّا الَّذِينَ ابْيَضَّتْ وُجُوهُهُمْ فَفِي رَحْمَةِ اللَّهِ هُمْ فِيهَا خَالِدُونَ

എന്നാല്‍ തങ്ങളുടെ മുഖം പ്രസന്നമായി വെളുക്കുന്നവരുണ്ടല്ലോ, അപ്പോള്‍ അവര്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിലായിരിക്കും, അവര്‍ അതില്‍ ശാശ്വത രുമായിരിക്കും.

ഗ്രന്ഥം കിട്ടിയവരില്‍ നിന്നുള്ളവരാണ് മുഖം കറുക്കുന്നവരും വെളുക്കുന്നവരുമെ ന്ന് ഈ രണ്ട് സൂക്തങ്ങളും പഠിപ്പിക്കുന്നു. പ്രകാശമായ അദ്ദിക്ര്‍ മൂടിവെക്കുകയും ത ള്ളിപ്പറയുകയും ചെയ്ത കപടവിശ്വാസികളും കാഫിറുകളുമാണ് മുഖം കറുക്കുന്നവരെ ങ്കില്‍ അദ്ദിക്ര്‍ പിന്‍പറ്റിയ വിശ്വാസികളുടെ മുഖമാണ് വെളുക്കുന്നത്. 32: 18 ല്‍, അപ്പോള്‍ വിശ്വാസിയായ ഒരാള്‍ തെമ്മാടിയെപ്പോലെയാകുമോ എന്ന് ചോദിച്ചതിനുശേഷം അവ ര്‍ സമമാവുകയില്ല എന്നുപറഞ്ഞിട്ടുണ്ട്. 32: 19 ല്‍, അപ്പോള്‍ വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവരുണ്ടല്ലോ, അവര്‍ക്ക് ഫിര്‍ ദൗസ് സ്വര്‍ഗമാണുള്ളത്, അത് അവര്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് വിരുന്നാ യിട്ട് നല്‍കുന്നതാണ് എന്നും; 32: 20 ല്‍, തെമ്മാടികളായിട്ടുള്ളവരോ, അപ്പോള്‍ അവരു ടെ സങ്കേതം നരകമാണ്, എല്ലാ ഓരോ പ്രാവശ്യവും അവര്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്കുതന്നെ അവര്‍ മടക്കപ്പെടുന്നതാണ്; അവരോട് പറയപ്പെടുകയും ചെയ്യും: നിങ്ങള്‍ തള്ളിപ്പറഞ്ഞുകൊണ്ടേയിരുന്ന നരകശിക്ഷ നിങ്ങള്‍ രുചിച്ചുകൊള്ളുക എന്നും പറഞ്ഞിട്ടുണ്ട്. ഈ രണ്ടുകൂട്ടര്‍ക്കും പരലോകത്ത് വ രാന്‍ പോകു ന്ന അവസ്ഥ 57: 12-16 ല്‍ വിശദീകരിച്ചിട്ടുണ്ട്. 66: 8 ല്‍ അവരുടെ (മുഖം വെ ളുക്കുന്നവരുടെ) ഇഹത്തിലെ പ്രാര്‍ത്ഥന: 'ഞങ്ങളുടെ നാഥാ! ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ പ്രകാശം-അദ്ദിക്ര്‍-പൂര്‍ത്തിയാക്കിത്തരേണമേ, ഞങ്ങളുടെ പാപങ്ങള്‍ നീ പൊ റു ത്തുതരേണമേ, നിശ്ചയം നീ എല്ലാ ഓരോ കാര്യത്തിനും കഴിവുള്ള സര്‍വ്വശക്തന്‍ തന്നെയാണ്' എന്നായിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈന ര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങള്‍ അദ്ദിക് ര്‍ പിന്‍പറ്റിയിട്ടില്ലെങ്കിലും വിചാരണക്കുശേഷം 'ഒരിക്കല്‍ കുടിച്ചാല്‍ പിന്നെ ഒരിക്കലും ദാഹം അനുഭവപ്പെടാത്ത' കൗസര്‍ തടാകത്തില്‍ നിന്നും കുടിപ്പിക്കപ്പെട്ട് സ്വര്‍ഗവും നരകവുമല്ലാത്ത ഇതര ലോകങ്ങളിലേക്കാണ് അയക്കപ്പെടുക. കാരണം 2: 143; 22: 78 സൂക്തങ്ങളുടെ കല്‍പന ഉള്‍ക്കൊണ്ടുകൊണ്ട് പ്രവാചകന്‍റെ ജീവിതമായ അദ്ദിക്റിന്‍റെ ജീവി തം മനുഷ്യര്‍ക്കിടയില്‍ സാക്ഷ്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസികളുടെ സംഘം ഇന്ന് ലോകത്തൊരിടത്തും തന്നെ ഇല്ല. എന്നാല്‍ ഇന്ന് ഇതര ജനവിഭാഗങ്ങളില്‍ തന്നെയാണ് ആത്മാവിന് പ്രാധാന്യം കൊടുത്ത്, ലൈംഗിക ബന്ധമില്ലാതെ ദൈവ സ്മരണയില്‍ നി ലകൊണ്ട് ജീവിക്കുന്ന വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും രാജാധിരാജന്‍റെ സ മീപസ്ഥരായി ഇരിപ്പുറപ്പിക്കുന്ന സാബിഖീങ്ങളും-വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവരും- കൂടുതല്‍ ഉള്ളത്. 3: 7 ല്‍ വിവരിച്ച പ്രകാരം ഗ്രന്ഥം വായിക്കുന്ന പ്രവാചകന്‍റെ ജനത ഫാജിറുകള്‍, കാഫിറുകള്‍, ആയിരത്തില്‍ ഒന്നായ വിശ്വാസി എന്നിങ്ങ നെ 3 വിഭാഗങ്ങളാണ്. ഇവരില്‍ ഫാജിറുകളും കാഫിറുകളും നരകത്തിലേക്കുള്ളവരാണ്. ഈ രണ്ട് കൂട്ടരും ഉള്‍പ്പെട്ട ഫുജ്ജാറുകളുടെ പട്ടിക സിജ്ജീനിലാണെന്ന് 83: 7 ല്‍ പറഞ്ഞിട്ടുണ്ട്. ആയിരത്തില്‍ ഒന്നായ വിശ്വാസി അദ്ദിക്റിനെ ടിക്കറ്റായി ഉപയോഗപ്പെടു ത്തി തന്‍റെ പട്ടിക നരകക്കുണ്ഠത്തിലേക്കുള്ള സിജ്ജീനില്‍ നിന്ന് 83: 18 ല്‍ പറഞ്ഞ സ്വ ര്‍ഗത്തിലുള്ള ഇല്ലിയ്യീനിലേക്ക് മാറ്റിയവരാണ്. 2: 62; 4: 118; 39: 32-33; 57: 19 വിശദീകര ണം നോക്കുക.