( ആലിഇംറാന്‍ ) 3 : 108

تِلْكَ آيَاتُ اللَّهِ نَتْلُوهَا عَلَيْكَ بِالْحَقِّ ۗ وَمَا اللَّهُ يُرِيدُ ظُلْمًا لِلْعَالَمِينَ

അതെല്ലാം അല്ലാഹുവിന്‍റെ സൂക്തങ്ങളാണ്, നാം അവ നിന്‍റെ മേല്‍ ലക്ഷ്യത്തോ ടുകൂടി വിശദീകരിച്ച് തരികയാണ്, അല്ലാഹു ലോകരോട് അനീതികാണിക്കാ ന്‍ ഒട്ടും ഉദ്ദേശിക്കുന്നില്ല.

3: 58 ല്‍ വിവരിച്ച പ്രകാരം ത്രികാലജ്ഞാനിയില്‍ നിന്നുള്ള യുക്തിനിര്‍ഭരമായ ഗ്ര ന്ഥമാണ് അദ്ദിക്ര്‍. അത് അവതരിപ്പിച്ചിട്ടുള്ളത് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നി ലനിര്‍ത്താനുള്ള ത്രാസും അമാനത്തുമായിട്ടാണ്. 35: 32 ല്‍ പറഞ്ഞ പ്രകാരം അത് അനന്തരമെടുത്തത് അന്ത്യപ്രവാചകന്‍റെ ജനതയാണ്. അവര്‍ മൂന്ന് വിഭാഗക്കാരാണ്: 1) ആത്മാവിനോട് അക്രമം കാണിച്ചവര്‍-കപടവിശ്വാസികളും അവരുടെ അനുയായികളും. അവര്‍ ഗ്രന്ഥം സ്വയം ഉപയോഗപ്പെടുത്തുകയോ മറ്റുള്ളവര്‍ക്ക് ഉപയോഗപ്പെടുത്താന്‍ നല്‍കുക യോ ഇല്ല. 2) വലതുകയ്യില്‍ ഗ്രന്ഥം ലഭിക്കുന്നവര്‍-അവരും അവരുടെ കുടുംബാംഗങ്ങ ളും നാലാം ഘട്ടമായ ഇവിടെ അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ജീവിതം നയിച്ചവരാണ്. 3) വിചാരണയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നവര്‍. ഈ മൂന്ന് വിഭാഗങ്ങളില്‍ കപടവിശ്വാസികള്‍ 4: 145 പ്രകാരം വിചാരണയില്ലാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകുന്ന കാഫിറുകളും അവരുടെ അനുയായികള്‍ 39: 71 പ്രകാരം വിചാരണക്കുശേഷം നരകത്തിലേക്ക് തെളിക്കപ്പെടുന്ന കാഫിറുകളുമാണ്. 11: 5 ല്‍ വിവരിച്ച പ്രകാരം വലതുകൈയില്‍ കര്‍മരേഖ ലഭിക്കുന്നവര്‍ 39: 73-74 ല്‍ പറഞ്ഞ പ്രകാരം വിചാരണക്കുശേഷം സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന സൂക്ഷ്മാലുക്കളാണ്. വിചാരണ കൂടാതെ സ്വര്‍ഗത്തിലേക്ക് മു ന്‍കടക്കുന്നവര്‍ക്ക് 38: 49-50 ല്‍ പറഞ്ഞ പ്രകാരം 7 ആകാശങ്ങളുടെയും വാതിലുകള്‍ തു റന്നുവെക്കപ്പെട്ടിരിക്കുകയാണ്. 26: 208-209 ല്‍, നാടുകളില്‍ നിന്നുള്ള ഒന്നിനെയും നാം നശിപ്പിച്ചിട്ടുമില്ല, അതിന് മുന്നറിയിപ്പുകാരെ അയച്ചിട്ടല്ലാതെ. ഓര്‍മപ്പെടുത്തുക! നാം അക്രമം കാണിക്കുന്നവനായിരുന്നിട്ടുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. 87: 9-13 ല്‍, അപ്പോള്‍ നീ ഉണര്‍ത്തുക, നിശ്ചയം ഉണര്‍ത്തല്‍ ഉപകാരപ്പെട്ടെങ്കിലോ. ആരാണോ അല്ലാഹുവിനെ ഭ യപ്പെടുന്നത്, അവന്‍ ഉണര്‍ത്തപ്പെടുകതന്നെ ചെയ്യും. ഏറ്റവും വലിയ ദൗര്‍ഭാഗ്യവാന്‍ അതിനെ വര്‍ജ്ജിക്കുന്നതുമാണ്. വമ്പിച്ച നരകാഗ്നിയില്‍ വേവുന്ന ഒരുവന്‍. പിന്നെ അ തില്‍ അവന്‍ മരിക്കുകയില്ല, ജീവിക്കുകയുമില്ല എന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെക്കുറിച്ച് ലോകരോട് പറയാത്ത കപടവിശ്വാസികളും കേള്‍വിയുണ്ടായിട്ട് അദ്ദിക്ര്‍ കേള്‍ക്കാത്ത അവരുടെ അനുയായികളും അടങ്ങിയ ഫുജ്ജാറുകളായ ഭ്രാന്തന്മാരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും ദുഷിച്ചവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ള ത്. 2: 119; 3: 28-30, 181-182 വിശദീകരണം നോക്കുക.