كُنْتُمْ خَيْرَ أُمَّةٍ أُخْرِجَتْ لِلنَّاسِ تَأْمُرُونَ بِالْمَعْرُوفِ وَتَنْهَوْنَ عَنِ الْمُنْكَرِ وَتُؤْمِنُونَ بِاللَّهِ ۗ وَلَوْ آمَنَ أَهْلُ الْكِتَابِ لَكَانَ خَيْرًا لَهُمْ ۚ مِنْهُمُ الْمُؤْمِنُونَ وَأَكْثَرُهُمُ الْفَاسِقُونَ
നിങ്ങള്‍ മനുഷ്യര്‍ക്കുവേണ്ടി പുറപ്പെടുവിക്കപ്പെട്ടിട്ടുള്ള ഉത്തമസമുദായമാകു ന്നു, നിങ്ങള്‍ നീതി കൊണ്ട് കല്‍പിച്ചുകൊണ്ടിരിക്കുന്നവരും വിരോധങ്ങളെ ത്തൊട്ട് തടഞ്ഞുകൊണ്ടിരിക്കുന്നവരും അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കു ന്നവരുമാകുന്നു, വേദക്കാര്‍ വിശ്വസിച്ചിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്ക് ഉത്തമം, അവരില്‍ വിശ്വാസികളുണ്ട്, എന്നാല്‍ അവരില്‍ അധികപേരും തെ മ്മാടികള്‍ തന്നെയാകുന്നു.
ഇന്ന് ഇത്തരം സൂക്തങ്ങള്‍ വായിക്കുന്നത് പ്രവാചകന്‍റെ ജനതയില്‍ പെട്ടവരാണ്. എന്നാല്‍ അറബി ഖുര്‍ആന്‍ വായിക്കുന്ന അവരിലെ കപടവിശ്വാസികളും അനുയായികളുമടങ്ങിയ ഫുജ്ജാറകളായ കുഫ്ഫാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറഞ്ഞുകൊണ്ട് 29 കള്ളവാദികള്‍ രചിച്ചിട്ടുള്ള ഗ്രന്ഥങ്ങള്‍ പഠിക്കുകയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ട് തിന്മ കല്‍പിക്കുകയും നന്മ തടയുകയും ചെയ്യുന്നവരും നാഥനെക്കുറിച്ച് ദുഷിച്ച ധാരണ വെച്ചുപുലര്‍ത്തുന്നവരാണ്. തെമ്മാടികളായ അവര്‍ അല്ലാഹുവിനെ വിസ്മരിച്ചുകൊണ്ട് പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദി യായ മസീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ത്രികാലജ്ഞാനമായ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായി നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള അവര്‍ ഏറ്റവും ദുഷിച്ച ജീവികളും ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 2: 18; 17: 97-98; 25: 33-34 സൂക്തങ്ങളില്‍ ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. നിര്‍ഗുണനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. എന്നാല്‍ കുഫ്ഫാറുക ള്‍ വായിച്ച, കേട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച്, സാക്ഷ്യം വഹിച്ച് അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുന്നത്. നിശ്ചയം ജനങ്ങളില്‍ അധികപേരും തെ മ്മാടികള്‍ തന്നെയാണ് എന്ന് 5: 49 ല്‍ പറഞ്ഞിട്ടുണ്ട്. 9: 8 അവസാനിക്കുന്നത് 'അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയാണ്' എന്ന് പറഞ്ഞുകൊണ്ടാണെങ്കില്‍ 7: 102 അവസാനിക്കുന്നത് 'അവരില്‍ അധികപേരെയും നാം കണ്ടെത്തിയത് തെമ്മാടികളായിട്ട് തന്നെയാണ്' എന്ന് പറഞ്ഞുകൊണ്ടാണ്. 57: 16, 26, 27 എന്നീ സൂക്തങ്ങള്‍ അവസാനിക്കുന്നത് അവരില്‍ അധികപേരും തെമ്മാടികള്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 9: 53-55, 71-72; 46: 35; 98: 6-8 വിശദീകരണം നോക്കുക.