( ആലിഇംറാന്‍ ) 3 : 112

ضُرِبَتْ عَلَيْهِمُ الذِّلَّةُ أَيْنَ مَا ثُقِفُوا إِلَّا بِحَبْلٍ مِنَ اللَّهِ وَحَبْلٍ مِنَ النَّاسِ وَبَاءُوا بِغَضَبٍ مِنَ اللَّهِ وَضُرِبَتْ عَلَيْهِمُ الْمَسْكَنَةُ ۚ ذَٰلِكَ بِأَنَّهُمْ كَانُوا يَكْفُرُونَ بِآيَاتِ اللَّهِ وَيَقْتُلُونَ الْأَنْبِيَاءَ بِغَيْرِ حَقٍّ ۚ ذَٰلِكَ بِمَا عَصَوْا وَكَانُوا يَعْتَدُونَ

എവിടെ കാണപ്പെട്ടാലും പതിത്വം അവരില്‍ മുദ്രണം ചെയ്യപ്പെട്ടിരിക്കും, എന്നാ ല്‍ അല്ലാഹുവില്‍ നിന്നുള്ള വല്ല പിടിവള്ളിയും മനുഷ്യരില്‍നിന്നുള്ള വല്ല പി ടിവള്ളിയും അവര്‍ക്ക് ലഭിക്കുന്നുവെങ്കില്‍ അത് മറ്റൊരു കാര്യം, അവരുടെമേ ല്‍ അല്ലാഹുവില്‍നിന്നുള്ള കോപം പതിച്ചുകഴിഞ്ഞു, ദൈന്യത അവരില്‍ മുദ്ര ണം ചെയ്യപ്പെട്ടുകഴിഞ്ഞു, അത് നിശ്ചയം അവര്‍ അല്ലാഹുവിന്‍റെ സൂക്തങ്ങളെ മൂടിവെച്ചിരുന്നതുകൊണ്ടും നബിമാരെ അന്യായമായി വധിച്ചുകൊണ്ടിരുന്നതി നാലുമാണ്, അവര്‍ ധിക്കാരികളും പരിധി ലംഘിച്ച അതിക്രമകാരികളുമായതി നാലാണത്.

തന്‍റെ സൃഷ്ടികളാണല്ലോ എന്ന അല്ലാഹുവിന്‍റെ കാരുണ്യവും മനുഷ്യരില്‍ പെട്ട വരാണല്ലോ എന്ന മനുഷ്യരുടെ കാരുണ്യവും കൊണ്ട് മാത്രമായിരുന്നു ജൂതര്‍ക്ക് ഭൂമിയി ല്‍ ജീവിക്കാന്‍ സാധിച്ചത്. അല്ലാതെ ഒരു നന്മയും അവരിലുണ്ടായിരുന്നില്ല, മറിച്ച് അവ ര്‍ ഇല്ലായ്മയും വല്ലായ്മയും സ്വയം തെരഞ്ഞെടുത്തവരുമായിരുന്നു. എന്നാല്‍ ഇന്ന് ലോക ജനതയില്‍ കപടവിശ്വാസികളാണ് ഈ സ്വഭാവക്കാര്‍ എന്ന് അദ്ദിക്റിനെ ത്രാ സ്സായി ഉപയോഗിക്കുന്നവര്‍ക്ക് മനസ്സിലാക്കാം. ഇന്ന് പ്രവാചകന്‍റെ ജനത അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് 2: 99 ല്‍ പറഞ്ഞ പ്രകാരം തെമ്മാടികളായിരിക്കുന്നു. ആത്മാവിനെ പരിഗണിക്കാത്ത അവര്‍ ജഡത്തിനും ഭൗതിക ജീവിതത്തിനും പ്രാധാന്യം കൊടുക്കുന്നവരും തിന്മ കല്‍പിക്കുന്നവരും നന്മ തടയുന്നവരും അ ല്ലാഹുവിനെ പ്രപഞ്ചനാഥനായും മൊത്തം മനുഷ്യരുടെ ഉടമയായും രാജാവായും ഇ ലാഹായും അംഗീകരിക്കാത്തവരുമാണ്. അല്ലാഹുവിനെക്കുറിച്ച് ദുഷിച്ച ചിന്ത വെച്ചുപുലര്‍ത്തുന്ന അവരുടെ മേലാണ് അല്ലാഹുവിന്‍റെ കോപവും ശാപവും പതിച്ചിട്ടുള്ളത് എ ന്നും അവര്‍ക്കുവേണ്ടി നരകക്കുണ്ഠം ഒരുക്കിവെച്ചിട്ടുണ്ടെന്നും 9: 67-68; 48: 6 എന്നീ സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

അവര്‍ നാവുകൊണ്ട് അല്ലാഹ്, അല്ലാഹ് എന്ന് പറയുന്നവരാണെങ്കിലും ഹൃദയത്തില്‍ അല്ലാഹ് എന്ന ബോധമില്ലാത്തവരും അല്ലാഹുവിനാല്‍ വധിക്കപ്പെട്ടവരുമാണ്. അതിനുകാരണം അവര്‍ 80: 11 ല്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് മൂടിവെച്ചതാണ് എന്ന് 80: 17 ലും 63: 4 ലും പറഞ്ഞിട്ടുണ്ട്. ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്മാരായ അവര്‍ പിശാചിനെയാണ് സേവിച്ചുകൊണ്ടിരിക്കുന്നത് എന്ന് 36: 59-62 ല്‍ പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ തളളിപ്പറയുകവഴി അവര്‍ പ്രവാചകന്മാരെയും നബിമാരെയും തള്ളിപ്പറഞ്ഞ് 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ അന്തിക്രിസ്തുവിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. ഈസാ രണ്ടാമത് വന്ന് അന്തിക്രിസ്തുവിനെ വധിക്കുന്നതോടുകൂടി അന്ന് ഇസ്ലാം അംഗീകരിക്കുന്ന ഇതര ജനവിഭാഗങ്ങള്‍ അവരെ വധിച്ചുകൊണ്ട് 4: 91; 5: 33; 9: 5, 123; 33: 60-61 എന്നീ സൂ ക്തങ്ങളുടെ കല്‍പന നടപ്പിലാക്കുന്നതാണ്.

കേള്‍വിയുണ്ടായിട്ടും നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീക രണമായ അദ്ദിക്ര്‍ കേള്‍ക്കാത്ത ബധിരരും സംസാരശേഷി ഉണ്ടായിട്ടും അതിനെക്കുറി ച്ച് ലോകരോട് പറയാത്ത ഊമകളുമായ അവരെ ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചതെങ്കില്‍, മനുഷ്യരില്‍ നിന്നുള്ള നരകക്കുണ്ഠത്തിലേക്കുള്ള അവരെ കരയിലെ ദുഷ്ടജീവികള്‍ എന്നാ ണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. 2: 61; 3: 21-22; 9: 125 വിശദീകരണം നോക്കുക.