( ആലിഇംറാന്‍ ) 3 : 118

يَا أَيُّهَا الَّذِينَ آمَنُوا لَا تَتَّخِذُوا بِطَانَةً مِنْ دُونِكُمْ لَا يَأْلُونَكُمْ خَبَالًا وَدُّوا مَا عَنِتُّمْ قَدْ بَدَتِ الْبَغْضَاءُ مِنْ أَفْوَاهِهِمْ وَمَا تُخْفِي صُدُورُهُمْ أَكْبَرُ ۚ قَدْ بَيَّنَّا لَكُمُ الْآيَاتِ ۖ إِنْ كُنْتُمْ تَعْقِلُونَ

ഓ വിശ്വാസികളായിട്ടുള്ളവരേ, നിങ്ങള്‍ നിങ്ങളില്‍പെട്ടവരെയല്ലാതെ നിങ്ങ ളുടെ മേലധികാരികളാക്കരുത്, നിങ്ങളെ ചൂഷണം ചെയ്യാന്‍ ലഭിക്കുന്ന ഒരു അവസരവും അവര്‍ പാഴാക്കുന്നതല്ല, നിങ്ങള്‍ നശിച്ച് കാണണമെന്നാണ് അ വര്‍ ആഗ്രഹിക്കുന്നത്, നിശ്ചയം അവരുടെ വായകളില്‍നിന്ന് നിങ്ങളോടുള്ള വിദ്വേഷം വെളിപ്പെട്ടിട്ടുള്ളതുമാകുന്നു, അവരുടെ നെഞ്ചിനുള്ളില്‍ ഒളിപ്പി ച്ചുവെച്ചത് അതിലേറെ ഭയങ്കരവുമാകുന്നു, നിശ്ചയം നിങ്ങള്‍ക്ക് നാം സൂക്തങ്ങള്‍ വ്യക്തമാക്കിത്തന്നിരിക്കുന്നു-നിങ്ങള്‍ ചിന്തിക്കുന്നവരാണെങ്കില്‍.

വിശ്വാസിയായ അല്ലാഹുവിന്‍റെ സംഘത്തില്‍ പെട്ട വിശ്വാസികള്‍ പരസ്പരം സ ഹോദര സഹോദരികളാണ്. അവര്‍ അവരില്‍ പെട്ടവരെയല്ലാതെ കാഫിറുകളെയോ അ ക്രമികളെയോ കപടവിശ്വാസികളെയോ അവരുടെ മേലധികാരികളായും കൈകാര്യ കര്‍ ത്താക്കളായും നേതാക്കളായും സ്വീകരിക്കുകയില്ല. അദ്ദിക്ര്‍ പിന്‍പറ്റുന്ന വിശ്വാസികള്‍ നശിച്ചുകാണണമെന്നാണ് പിശാചിന്‍റെ സംഘത്തില്‍ പെട്ട കാഫിറുകളും അക്രമികളും തെമ്മാടികളുമായ അല്ലാഹുവിന്‍റെ ശത്രുക്കള്‍ ആഗ്രഹിക്കുക. അവര്‍ വിശ്വാസികളുടെ ഭാഗത്തുനിന്നുള്ള ചെറിയ ഒരു അബദ്ധം പോലും ഊതിവീര്‍പ്പിച്ച് ജനമധ്യത്തില്‍ അവരെ ഇകഴ് ത്തുന്നതാണ്. പലിശ, പൂഴ്ത്തിവെപ്പ്, കള്ളക്കടത്ത്, കരിഞ്ചന്ത, കുഴല്‍പ്പണം, സ്ത്രീധനം തുടങ്ങിയ എല്ലാ തരം പൈശാചിക പ്രവൃത്തികളെയും അവര്‍ പ്രോത്സാഹിപ്പിക്കുന്നതായി കാണാം. ചുരുക്കത്തില്‍ വിശ്വാസികള്‍ മനുഷ്യര്‍ക്ക് അദ്ദിക്ര്‍ എത്തിച്ചുകൊടുക്കുക വഴി അവരെ അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കുമാണ് ക്ഷണിക്കുന്നതെ ങ്കില്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഭ്രാന്തന്‍മാരായ കാഫിറുകള്‍ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങള്‍ പ്രചരിപ്പിക്കുക വഴി പിശാചിനെ സേവിക്കുന്നവരും അവന്‍റെ വീടായ നരകക്കുണ്ഠത്തിലേക്ക് ജനങ്ങളെ പിടിച്ച് വലിച്ച് കൊണ്ടുപോകുന്നവരുമാണ്. അദ്ദിക്റിന്‍റെ അടിസ്ഥാനത്തിലുള്ള ഇസ്ലാമിലെ ജീവിതവഴികള്‍ വളരെ എളുപ്പവും നീതിയും സമാധാനവും ശാന്തിയും നല്‍കുന്നതാണെങ്കില്‍ മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികള്‍ പലതരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളും കെട്ടിവെച്ച് മനുഷ്യര്‍ക്ക് ജീവിതഭാരമുണ്ടാക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കൊണ്ടുനടക്കുന്നതും മറ്റുള്ളവരെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതും. ഇന്ന് ചിന്താശക്തി ഉപയോഗപ്പെടുത്താത്ത 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികളായ ഫുജ്ജാറുകള്‍ മാനവിക ഐക്യത്തിനുവേണ്ടി ശ്രമിക്കാതെ സ്വജനതയുടെ ഐക്യത്തിനുവേണ്ടി മാത്രം വാദിക്കുന്നവരും ശ്രമിക്കുന്നവരുമാണ്. എ ന്നാല്‍ വിശ്വാസി ജനങ്ങള്‍ക്കിടയില്‍ ഭിന്നതയും ഛിദ്രതയും പ്രേരിപ്പിക്കുന്ന ഇത്തരം ക പടവിശ്വാസികളെയും കുഫ്ഫാറുകളെയും കൈകാര്യകര്‍ത്താക്കളായി സ്വീകരിക്കുകയില്ല. ഏതൊരു മേഖലയിലും ഒരുതരത്തിലുള്ള വിഭാഗീയതയുമില്ലാതെ മാനുഷികഐക്യത്തിനുവേണ്ടി ശ്രമിക്കുന്നവര്‍ തെരഞ്ഞെടുക്കപ്പെടാനാണ് വിശ്വാസി പ്രയത്നിക്കുകയും പ്രാ ര്‍ത്ഥിക്കുകയും ആഗ്രഹിക്കുകയും ചെയ്യുക. 3: 26-27 ല്‍ വിവരിച്ച പ്രകാരം എല്ലാം നിയന്ത്രിക്കുന്ന പ്രപഞ്ചനാഥനോട്: ഏത് ഭരണാധികാരിക്കും ആയിരം സമുദായങ്ങളില്‍ പെട്ട ജീവികളോടും കാരുണ്യത്തില്‍ വര്‍ത്തിക്കുന്ന മനസ്സ് നല്‍കേണമേ എന്ന് പ്രാര്‍ത്ഥിക്കുന്നതാണ്. 13: 14; 40: 50 സൂക്തങ്ങള്‍ അവസാനിക്കുന്നത്, കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ അല്ല എന്ന് പറഞ്ഞുകൊണ്ടാണ്. അദ്ദിക്റിനെ സത്യപ്പെടുത്താത്ത കപടവിശ്വാസികളുടെയും അനുയായികളായ കുഫ്ഫാറുകളുടെയും മരണസമയത്ത് നാഥന്‍ 10: 60 ല്‍ വി വരിച്ച പ്രകാരം 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പ റയുന്നതാണ്. 1: 7; 2: 14-18, 44; 3: 28 വിശദീകരണം നോക്കുക.