( ആലിഇംറാന്‍ ) 3 : 127

لِيَقْطَعَ طَرَفًا مِنَ الَّذِينَ كَفَرُوا أَوْ يَكْبِتَهُمْ فَيَنْقَلِبُوا خَائِبِينَ

നിഷേധികളായവരില്‍ നിന്നുള്ളവരുടെ ചിറക് ഒടിച്ചുകളയുന്നതിന്, അല്ലെങ്കി ല്‍ അവരെ ഒതുക്കുന്നതിനുവേണ്ടി, അങ്ങനെ അവര്‍ ആശയറ്റ് പിന്തിരിഞ്ഞു പോവുകയുണ്ടായി.

മക്കയില്‍ നിന്നുളള അബൂസുഫ്യാന്‍റെ നേതൃത്വത്തിലുള്ള കാഫിറുകള്‍ മുവ്വായി രമുണ്ടെങ്കില്‍ അവരെ നേരിടാന്‍ ബദ്റില്‍ മലക്കുകളെ ഇറക്കി സഹായിച്ചതുപോലെ മു വ്വായിരം മലക്കുകളെയിറക്കി അല്ലാഹു സഹായിക്കുമെന്ന് പ്രവാചകന്‍ വിശ്വാസികളെ ഉ ണര്‍ത്തിയിരുന്നു. അപ്പോള്‍ അല്ലാഹു പറയുന്നത്, നിങ്ങള്‍ ക്ഷമിക്കുന്നവരും അല്ലാഹു വിനെ സൂക്ഷിക്കുന്നവരുമാണെങ്കില്‍ അടയാളമുള്ള അയ്യായിരം മലക്കുകളെത്തന്നെ ഇ റക്കി സഹായിക്കുമെന്നാണ്. എന്നാല്‍, അതെല്ലാം വിശ്വാസികളുടെ ഹൃദയത്തിന് ഉറ പ്പും ശാന്തിയും ലഭിക്കാന്‍ വേണ്ടിയായിരുന്നു. ഉഹ്ദ് യുദ്ധം നടത്താതെത്തന്നെ വിശ്വാ സികള്‍ക്ക് വിജയം നല്‍കാനും അവന് സാധിക്കുമായിരുന്നല്ലോ. ഈ യുദ്ധം പ്രവാചകന്‍റെ കൂടെയുണ്ടായിരുന്ന വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചറിയാനാണെന്ന് 3: 166-167 ല്‍ പറഞ്ഞിട്ടുണ്ട്. അതാണ് സൂക്തത്തില്‍ കാഫിറായവരുടെ ചി റക് ഒടിച്ചുകളയുന്നതിനുവേണ്ടി എന്നുപറഞ്ഞത്. ഉഹ്ദ് യുദ്ധാനന്തരം മക്കാമുശ്രിക്കുകള്‍ ഒന്നും നേടാനാവാതെ ആശയറ്റവരായി പിന്തിരിഞ്ഞ് പോകുകയാണുണ്ടായത്. അ റിഞ്ഞിരിക്കുക, അദ്ദിക്ര്‍ കൊണ്ടാണ് ഹൃദയങ്ങള്‍ക്ക് ശാന്തിയും സമാധാനവും ലഭിക്കുകയെന്ന് 13: 28 ല്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151; 30: 30-31 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം യഥാര്‍ത്ഥ കാഫിറുകളും മുശ്രിക്കുകളുമായിരിക്കുകയാണ്. അവര്‍ക്കെതിരെ അവര്‍ വായിച്ച, കേട്ട, തൊട്ട ഗ്രന്ഥം സാക്ഷ്യം വഹിച്ചുകൊണ്ടും വാദിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. എന്നല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. വിശ്വാസികളുടെ സംഘമില്ലാത്ത ഇക്കാലത്ത് ത്രികാലജ്ഞാനമായ അദ്ദിക്ര്‍ സത്യപ്പെടുത്തി ജീവിക്കുകയും ജീവിതലക്ഷ്യം ഉണര്‍ത്തുന്ന അത് ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് മനുഷ്യരുടെ ഐക്യം സ്ഥാപിതമാക്കാനും സമാധാനവും ശാന്തിയുമുള്ള ഒരു ലോകം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥം ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയും ചെയ്യുകയാണ് ഒറ്റപ്പെട്ട വിശ്വാസി വേണ്ടത്. 9: 73 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വാ യിക്കുന്ന ഫുജ്ജാറുകളോട് "നിങ്ങള്‍ കുറച്ചുകാലം ഇവിടെ സുഖിക്കുക, നിശ്ചയം നിങ്ങളുടെ മടക്കം നരകക്കുണ്ഠത്തിലേക്കാണ്" എന്ന് പറയാനും 14: 30 ലൂടെ വിശ്വാസി കല്‍ പിക്കപ്പെട്ടിരിക്കുന്നു. 2: 154-157; 213-214 വിശദീകരണം നോക്കുക.