وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۚ يَغْفِرُ لِمَنْ يَشَاءُ وَيُعَذِّبُ مَنْ يَشَاءُ ۚ وَاللَّهُ غَفُورٌ رَحِيمٌ
ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അല്ലാഹുവിനുള്ളതാകുന്നു, അവന് ഉദ്ദേശിക്കുന്നവര്‍ക്ക് അവന് പൊറുത്തുകൊടുക്കുന്നു, അവന് ഉദ്ദേശിക്കുന്നവരെ അവന് ശിക്ഷിക്കുകയും ചെയ്യുന്നു, അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാനുമാകുന്നു.
3: 152 ല്‍ വിശദീകരിച്ച പ്രകാരം ഉഹ്ദ് യുദ്ധത്തിന്റെ ആരംഭത്തില്‍ പ്രവാചകനും അനുയായികള്‍ക്കും വിജയം ലഭിക്കുകയും ശത്രുക്കള്‍ പിന്തിരിഞ്ഞ് പോകുകയുമുണ്ടായി. ഉഹ്ദ് പര്‍വ്വതനിരകളില്‍ നിശ്ചയിച്ചിരുന്ന അമ്പെയ്ത്തുകാര്‍ യുദ്ധമുതല്‍ വാരിക്കൂട്ടുന്നതിനുവേണ്ടി ഇറങ്ങിവരികയും, പ്രവാചകന്റെ കൂടെയുള്ളവര്‍ യുദ്ധമുതല്‍ വാരിക്കൂട്ടു ന്നതില്‍ ശ്രദ്ധപതിപ്പിക്കുകയും ചെയ്തപ്പോള്‍ ശത്രുക്കളില്‍ കുതിരസേനയുടെ നേതൃത്വം വഹിച്ചിരുന്ന ഖാലിദുബ്നു വലീദിന്റെ കുതിരസൈന്യം മലമുകളില്‍ ബാക്കിയുണ്ടായിരുന്ന അമ്പെയ്ത്തുകാരെ അമ്പെയ്ത് വീഴ്ത്തുകയും അതിലൂടെ യുദ്ധമൈതാനിയിലേ ക്ക് ഇറങ്ങിവരികയുമുണ്ടായി. അബൂസുഫ്യാന്റെ നേതൃത്വത്തിലുള്ള സൈന്യം മറുഭാഗത്തിലൂടെയും അവരെ വളഞ്ഞു. 3: 144 ല്‍ വിവരിച്ച പ്രകാരം പ്രവാചകന് ഒരു ചതിക്കുഴിയില്‍ വീഴുകയും പ്രവാചകന് വെട്ടേല്‍ക്കുകയും പല്ല് നഷ്ടപ്പെടുകയും തലക്ക് മുറിവേ ല്‍ക്കുകയും ചെയ്തു. 'മുഹമ്മദ് വധിക്കപ്പെട്ടു' എന്ന കിംവദന്തിവരെ പ്രചരിക്കുകയുമു ണ്ടായി. പ്രവാചകന്റെ കൂടെയുണ്ടായിരുന്നവര്‍ യുദ്ധമുഖത്തുനിന്ന് ചിന്നിച്ചിതറി 3: 153 പ്രകാരം ആരെയും നോക്കാതെയും പ്രവാചകന് അവരെ വിളിക്കുന്നത് ശ്രദ്ധിക്കാതെ യും പിന്തിരിഞ്ഞോടുകയുമുണ്ടായി. ആ സമയത്ത് ശത്രുക്കള്‍ക്കെതിരായി പ്രവാചക ന് ആത്മഗതം ചെയ്തുപോയി: തങ്ങളിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകനെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ജനത എങ്ങനെ സന്മാര്ഗത്തിലാകാനാണ് എന്ന്. അപ്പോഴാണ് ഈ രണ്ട് സൂക്തങ്ങള്‍ അവതരിച്ചത്.
സൂക്തത്തില്‍ പറഞ്ഞതുപോലെതന്നെ ഹിജ്റ ആറാം വര്‍ഷം ഹുദൈബിയ സന്ധിയോടനുബന്ധിച്ച് ഖാലിദുബ്നു വലീദിനെയും, ഹിജ്റ 8-ാം വര്‍ഷം അബൂസുഫ്യാന്, ഭാര്യ ഹിന്ദ്, ഉഹ്ദ് യുദ്ധത്തില്‍ പ്രവാചകന്റെ പിതൃവ്യന് ഹംസയെ വധിച്ച ഹിന്ദിന്റെ അ ടിമയായ ആഫ്രിക്കന്‍ നീഗ്രോ വഹ്ശി തുടങ്ങിയവരെയും മറ്റും അല്ലാഹു ഇസ്ലാമിലേ ക്ക് കൊണ്ടുവരികയുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാം ആരുടെയും കുത്തകയല്ല, അത് അല്ലാഹു അവന്റെ മൊത്തം സൃഷ്ടികള്‍ക്ക് തൃപ്തിപ്പെട്ട ജീവിത വ്യവസ്ഥയാണ്. 28: 56 പ്രകാരം പ്രവാചകന് മുഹമ്മദിന് പിതൃവ്യന് അബൂത്വാലിബിനെയോ, 9: 113 പ്രകാരം പ്ര വാചകന് മുഹമ്മദിന് സ്വന്തം മാതാവിനെയോ, 9: 114 പ്രകാരം ഇബ്റാഹിം നബിക്ക് സ്വന്തം പിതാവിനെയോ, 11: 45-46 പ്രകാരം നൂഹ് നബിക്ക് സ്വന്തം മകനെയോ ഭാര്യയെയോ, 66: 10 പ്രകാരം ലൂത്ത് നബിക്ക് സ്വന്തം ഭാര്യയെയോ അതിലേക്ക് കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. 41: 41-43 ല്‍ പറഞ്ഞ അജയ്യവും മിഥ്യകലരാത്ത ഗ്രന്ഥവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ നിഷ്പക്ഷവാനും ത്രികാലജ്ഞാനിയുമായ അല്ലാഹുവിനുതന്നെയും ഒ രാളേയും സന്മാര്‍ഗ്ഗത്തിലാക്കാന്‍ സാധ്യമല്ല. ആണായിരിക്കട്ടെ പെണ്ണായിരിക്കട്ടെ, ആരാ ണ് അല്ലാഹുവിന്റെ സമ്മതപത്രമായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തിയത്, അത് അവനുവേ ണ്ടിത്തന്നെയാണ്, ആരാണോ അതുകൊള്ളെ അന്ധത നടിച്ചത്, അതിന്റെ വഴികേടും ആ ആത്മാവിന്റെമേല്‍ തന്നെയാണ്. അതായത് അല്ലാഹുവിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റും അവന്റെ സമ്മതപത്രവുമായ അദ്ദിക്ര്‍ ആരാണോ ഉപയോഗപ്പെടുത്തുന്നത്, അ പ്പോള്‍ അവന് സന്മാര്ഗ്ഗത്തിലായി.
3: 7, 10 ല്‍ വിവരിച്ച പ്രകാരം അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാ ഫിറുകള്‍ നാഥനില്‍ നിന്നുമുള്ള ഗ്രന്ഥത്തിന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക് റിനെ തള്ളിപ്പറയുന്നവരായതിനാല്‍ അവര്‍ തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴി പിഴച്ചവരാണെ ന്ന് 25: 33-34 ല്‍ ഇവര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന് ആരെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല. ഫുജ്ജാറുകള്‍ വായിച്ച, തൊട്ട ഗ്രന്ഥം അവര്‍ക്കെതിരെ വാദിച്ച് സാക്ഷിനിന്ന് അവരെ നരകത്തിലേക്ക് തള്ളിവിടുകയാണ് ചെ യ്യുക. 2: 272; 4: 131-133; 8: 19 വിശദീകരണം നോക്കുക.