( ആലിഇംറാന്‍ ) 3 : 17

الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنْفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ

അവര്‍ ക്ഷമാലുക്കളും സത്യത്തെ സത്യപ്പെടുത്തുന്നവരും വണങ്ങുന്നവരും ചെലവഴിക്കുന്നവരും പ്രഭാതത്തിന്‍റെ ആദ്യയാമങ്ങളില്‍ പാപമോചനം തേടുന്നവരുമാണ്.

25: 63-64 ല്‍, നിഷ്പക്ഷവാനായ നാഥന്‍റെ ഇഷ്ടദാസന്‍മാര്‍ സാഷ്ടാംഗപ്രണാമ ത്തിലായിക്കൊണ്ടും നിന്നുകൊണ്ടുമാണ് അവരുടെ രാത്രി കഴിച്ചുകൂട്ടുക എന്ന് പറഞ്ഞിട്ടുണ്ട്. 51: 17-18 ല്‍, സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട സൂക്ഷ്മാലുക്കളുടെ സ്വഭാവം 'അവര്‍ രാത്രിയില്‍ നിന്ന് അല്‍പം മാത്രമല്ലാതെ ഉറങ്ങിയിരുന്നില്ല, അവര്‍ രാത്രിയുടെ അന്ത്യയാമങ്ങളില്‍ പൊറുക്കലിനെ തേടുന്നവരുമാണ്' എന്നതാണ്. 33: 35 ല്‍, നിശ്ചയം സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ച പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിനെക്കൊണ്ട് വിശ്വസി ച്ച പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിന് എല്ലായ്പ്പോഴും വണങ്ങുന്ന പുരുഷന്‍മാ രും സ്ത്രീകളും ഗ്രന്ഥത്തെ സത്യപ്പെടുത്തുന്ന പുരുഷന്‍മാരും സ്ത്രീകളും ക്ഷമാലുക്കളായ പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിനെ ഉള്ളിന്‍റെയുള്ളില്‍ ഭയപ്പെടുന്ന പുരുഷന്‍മാരും സ്ത്രീകളും ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന പുരുഷന്‍മാരും സ്ത്രീകളും വ്രതമനുഷ്ഠിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും തങ്ങളുടെ ഗുഹ്യസ്ഥാനങ്ങള്‍ സൂക്ഷിക്കുന്ന പുരുഷന്‍മാരും സ്ത്രീകളും അല്ലാഹുവിനെ ധാരാളമായി സ്മരിക്കുന്ന പുരുഷന്‍മാരും സ് ത്രീകളുമുണ്ടല്ലോ, അവര്‍ക്കുവേണ്ടി അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട് എന്നുപറഞ്ഞിട്ടുണ്ട്. 32: 15 ല്‍, നിശ്ചയം നമ്മുടെ സൂക്തങ്ങള്‍ കൊണ്ട് വിശ്വസിക്കുന്നവര്‍, ഹൃദയത്തിന്‍റെ ഭാഷയില്‍ അവകൊണ്ട് ഉണര്‍ത്തപ്പെട്ടാല്‍ തങ്ങളുടെ നാഥനെ സ്തുതിച്ചുകൊണ്ടും പരിശുദ്ധപ്പെടുത്തിക്കൊണ്ടും സാഷ്ടാംഗ പ്രണാമത്തില്‍ വീഴുന്നതാണ്, അവര്‍ അഹങ്കരിച്ച് പിന്തിരിയുന്നവരല്ല എന്നും; 32: 16 ല്‍, അവര്‍ അവരുടെ കിടപ്പറയില്‍ നിന്ന് അവരുടെ പാര്‍ശ്വങ്ങള്‍ തെള്ളിത്തെള്ളിവന്ന് തങ്ങളുടെ നാഥനെ ഭയത്തോടും പ്രത്യാശയോടും കൂടി വിളിച്ചു പ്രാര്‍ത്ഥിക്കുന്നവരും അവര്‍ക്ക് നാം നല്‍കിയതില്‍ നിന്ന് ചെലവഴിച്ചുകൊണ്ടിരിക്കുന്നവരുമാണ് എന്നും; 32: 17 ല്‍, അവര്‍ ഇഹത്തില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിന് ഗോപ്യമായി ഒരുക്കിവെച്ചിട്ടുള്ള കണ്‍കുളിര്‍മയുളവാക്കുന്ന പ്രതിഫലം ഒരു ആത്മാവും അറിയുന്നില്ല എന്നും; 32: 18 ല്‍, അപ്പോള്‍ ഇത്തരം വിശ്വാസിയായിട്ടുള്ള ഒരാള്‍ തെമ്മാടിയായ ഒരാളെപ്പോലെയാകുമോ-ഇല്ല; അവര്‍ സമമാവുകയില്ല എന്നും പറഞ്ഞിട്ടുണ്ട്.

4: 118 ല്‍ വിശദീകരിച്ച പ്രകാരം ഇന്ന് ഒറ്റപ്പെട്ട വിശ്വാസി പ്രഭാത പ്രദോഷങ്ങളില്‍ 20: 14, 124; 18: 101; 23: 110 തുടങ്ങിയ സൂക്തങ്ങളില്‍ പറഞ്ഞ ദിക്രീ (അദ്ദിക്ര്‍) എന്ന ഗ്ര ന്ഥം ഹൃദയം പങ്കെടുത്തുകൊണ്ട് വായിക്കുകയും 7: 205-206; 22: 77-78; 32: 15 തുടങ്ങി 15 സ്ഥലങ്ങളില്‍ പറഞ്ഞ തിലാവത്തിന്‍റെ ഒറ്റ സാഷ്ടാംഗ പ്രണാമം നിര്‍വഹിക്കുകയുമാണ് വേണ്ടത്. അതോടൊപ്പം നാഥനെ പരിചയപ്പെടുത്താനുള്ള ഗ്രന്ഥവും ആത്മാവിന്‍റെ ഭ ക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ ജാതി-മത-ലിംഗ-വര്‍ണ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുകയും 1000 സമുദായങ്ങളില്‍ പെട്ട ജീവജാലങ്ങള്‍ക്ക് അവയുടെ ആത്മാവുകൊണ്ട് പ്രാര്‍ത്ഥനകളും കീര്‍ ത്തനങ്ങളും നടത്താന്‍ അവസരം നല്‍കുക എന്ന ലക്ഷ്യം വെച്ച് കൊണ്ട് ജൈവകൃഷി നടത്തുകയും ഫലവൃക്ഷങ്ങള്‍ വെച്ചുപിടിപ്പിക്കുകയും മനുഷ്യരെ അതിന് പ്രേരിപ്പിക്കുകയും സഹായിക്കുകയും ചെയ്തുകൊണ്ടിരിക്കണം. കൂടാതെ അദ്ദിക്റിനെ മൂടിവെക്കുകയും വളച്ചൊടിക്കുകയും ചെയ്തുകൊണ്ട് ലോകരെ പിശാചിന്‍റെ മാര്‍ഗത്തിലേക്ക് അഥവാ നരകക്കുണ്ഠത്തിലേക്ക് പിടിച്ച് വലിച്ച് കൊണ്ടുപോകുന്നവരോട് അദ്ദിക്ര്‍ കൊ ണ്ട് അധികരിച്ച ജിഹാദ് നടത്തിക്കൊണ്ട് 9: 73; 66: 9; 25: 52 എന്നീ സൂക്തങ്ങളുടെ കല്‍ പന നടപ്പിലാക്കുകയും വേണം. 1: 6; 2: 218-219, 245 വിശദീകരണം നോക്കുക.