أُولَٰئِكَ الَّذِينَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ وَمَا لَهُمْ مِنْ نَاصِرِينَ
അക്കൂട്ടരാണ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഇഹത്തിലും പരത്തിലും പാഴാക്കിയവര്‍, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയുമില്ല.
നബിമാരെ അന്യായമായി വധിക്കുന്നവര്‍ ഇന്ന് നബിമാരുടെ പേരുവെച്ച് ജനമധ്യത്തില്‍ അവരെ കളവാക്കുന്നവിധം ജീവിതം നയിച്ച് കൊല്ലാതെ കൊല്ലുന്നവരാണ്. 'മ നുഷ്യരില്‍ നിന്ന് നീതി കല്‍പിച്ചുകൊണ്ടിരിക്കുന്നവരെ കൊല്ലുക' എന്ന് പറഞ്ഞതില്‍ അദ്ദിക്ര്‍ പഠിക്കുകയും പഠിപ്പിക്കുകയും ജാതി-മത-വര്‍ണ-ലിംഗ-ഭാഷ-ദേശ ഭേദമന്യേ ലോകര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്തുകൊണ്ടിരിക്കുന്നവരെ ബുദ്ധിമുട്ടിക്കലും ഉപദ്രവിക്കലും അവര്‍ക്ക് ജീവിത പ്രയാസം സൃഷ്ടിക്കലുമെല്ലാമാണ്. ഈ സൂക്തത്തില്‍ പറഞ്ഞ മൂന്ന് വിഭാഗവും അല്ലാഹുവിന്റെ ശത്രുക്കളായ, 3: 7-10 ല്‍ വിവരിച്ച അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളായ കാഫിറുകളാണ്. 1000 ത്തില്‍ 999 ല്‍ പെട്ട അവരെ ആത്മാവിനോട് അക്രമം കാണിച്ചവര്‍ എന്നാണ് 35: 32 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അന്ത്യ പ്രവാചകനായി മുഹമ്മദിനെ അംഗീകരിക്കാത്ത അവര്‍ മുസൈലിമത്തുല്‍ കദ്ദാബ് മുത ലുള്ള 29 കള്ളവാദികളെ പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും 30-ാമത്തെ കള്ളവാദിയായ മ സീഹുദ്ദജ്ജാലിനെ ആനയിച്ചുകൊണ്ടിരിക്കുന്നവരുമാണ്. എല്ലാ പ്രവര്‍ത്തനങ്ങളും ന ഷ്ടപ്പെടുന്ന ഇവര്‍ ഇഹത്തില്‍ നിന്ദ്യത അനുഭവിക്കുന്നവരും പരത്തില്‍ നരകക്കുണ്ഠത്തില്‍ പോകേണ്ടവരുമാണ് എന്ന് ഈ സൂക്തവും മുന്നറിയിപ്പ് നല്കുന്നു. വിശ്വാസിക ളെയും വിശ്വാസിനികളെയും ബുദ്ധിമുട്ടിക്കുകയും അതില്‍ ഖേദിച്ച് മടങ്ങാതിരിക്കുകയും ചെയ്യുന്നവര്‍ക്ക് നരകക്കുണ്ഠത്തിലെ കരിക്കുന്ന ശിക്ഷയാണുളളത് എന്ന് 85: 10 ല്‍ പറ ഞ്ഞിട്ടുണ്ട്. 2: 85; 8: 22; 18: 103-106 വിശദീകരണം നോക്കുക.