فَكَيْفَ إِذَا جَمَعْنَاهُمْ لِيَوْمٍ لَا رَيْبَ فِيهِ وَوُفِّيَتْ كُلُّ نَفْسٍ مَا كَسَبَتْ وَهُمْ لَا يُظْلَمُونَ
നാം അവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന നാളില്‍ അവരുടെ അവസ്ഥ എന്തായിരി ക്കും? ആ നാളിന്‍റെ കാര്യത്തില്‍ സംശയമേയില്ല, അന്ന് എല്ലാ ഓരോ ആത്മാവി നും അവള്‍ സമ്പാദിച്ചത് പൂര്‍ണ്ണമായി നല്‍കപ്പെടുന്നതാണ്, അവര്‍ അനീതി കാണിക്കപ്പെടുന്നവരാവുകയുമില്ല.
മനുഷ്യരുടെ നാലാം ഘട്ടമായ ഐഹിക ലോകത്തുവെച്ച് ഏഴാം ഘട്ടത്തിലേക്കുള്ള സ്വര്‍ഗ്ഗം അല്ലെങ്കില്‍ നരകം അവരവര്‍ തന്നെയാണ് സമ്പാദിക്കുന്നത്, അല്ലാതെ നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ ആക്കുന്നില്ല എന്ന് ഈ സൂക്തവും പഠിപ്പിക്കുന്നു. സൃഷ്ടികള്‍ക്കിടയില്‍ സത്യമായ അദ്ദിക്ര്‍ കൊണ്ട് വിധി കല്‍പിക്കുന്ന ഒരു ദിനം അല്ലാഹു നിശ്ചയിച്ചിട്ടുണ്ട്. ആ ദിനത്തിന്‍റെ ഉടമസ്ഥന്‍ രാജാധി രാജനായ അല്ലാഹു മാത്രമാണെന്ന് എല്ലാവരും അംഗീകരിക്കുന്നു. നിഷ്പക്ഷവാനായ അവന്‍ അവന്‍റെ സൃഷ്ടികളോട് അല്‍പം പോലും അനീതി കാണിക്കാത്ത നീതിമാനായ ഏകാധിപനും സര്‍വ്വാധിപനും സ്വേഛാധിപനുമാണ്. ത്രികാലജ്ഞാനിയായ അവന്‍ 17: 13-15; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 27-29 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്ര കാരം ഓരോരുത്തരുടെയും പിരടിയില്‍ അവരവരുടെ കര്‍മ്മരേഖ ബന്ധിച്ചിട്ടുണ്ട്. അത് പുറത്തെടുത്ത് ഓരോരുത്തര്‍ക്കും നല്‍കി അവരവരെക്കൊണ്ട് തന്നെ വായിപ്പിച്ചാണ് വിധി ദിവസം ഓരോരുത്തരുടെയും വിചാരണ നടത്തുക. 2: 286; 3: 9; 32: 14 വിശദീകര ണം നോക്കുക.