قُلْ إِنْ تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ ۗ وَيَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
നീ പറയുക: നിങ്ങളുടെ നെഞ്ചുകളിലുള്ളതിനെ നിങ്ങള്‍ മറച്ചുവെച്ചാലും അ ല്ലെങ്കില്‍ അത് നിങ്ങള്‍ വെളിപ്പെടുത്തിയാലും അല്ലാഹു അത് അറിയുന്നുണ്ട്, ആകാശങ്ങളിലുള്ള ഒന്നും ഭൂമിയിലുള്ള ഒന്നും അവന് അറിയുന്നവനാകുന്നു, അല്ലാഹു എല്ലാഓരോ കാര്യത്തിനും കഴിവുള്ള സര്വ്വശക്തന് തന്നെയാകുന്നു.
ത്രികാലജ്ഞാനിയായ അല്ലാഹു നെഞ്ചുകളുടെ അവസ്ഥ അറിയുന്നവനാണ് എന്നും അവനില്‍ നിന്ന് ആര്‍ക്കും എവിടെയും എപ്പോഴും ഒന്നും ഒളിപ്പിച്ചുവെക്കാന്‍ സാധ്യമല്ലഎന്നുമുള്ള ബോധത്തില്‍ സദാ നിലകൊള്ളുകയും പിശാചിനെയും അവന്റെ സംഘക്കാരെയും മനസാ-വാചാ-കര്‍മണാ വെറുക്കുകയും അവരോട് വിരോധം വെക്കുകയും വേണമെന്നാണ് കല്പിക്കുന്നത്. ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ 'നാഥനെക്കൂടാതെ നിങ്ങള്‍ക്ക് സംരക്ഷകരില്‍ നിന്നോ ശുപാര്‍ശക്കാരില്‍ നിന്നോ ആരും ഇല്ല, അപ്പോള്‍ ഈ അല്ലാഹുവിനെക്കുറിച്ച് നിങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ മനുഷ്യരെ ഉണര്‍ത്തുന്നില്ലെയോ' എന്ന് 32: 4 ല്‍ വായിക്കുന്നവരാണ്. 'അല്ലാഹു ഒഴികെ മറ്റൊരു ഇലാഹുമില്ല' എന്ന് നാവുകൊണ്ട് പറഞ്ഞാല്‍ തന്നെ സ്വര്‍ഗത്തില്‍ പ്രവേശിക്കുമെന്നാണ് നാഥന്റെ കോപത്തിനും ശാപത്തിനും വിധേയരായവരും അഹങ്കാരികളുമായ കപടവിശ്വാസികളും അവരുടെ അനുയായികളും ജല്പിച്ചുപോരുന്നത്. 2: 254-255, 284; 3: 5; 9: 67-68 വിശദീകരണം നോക്കുക.