( ആലിഇംറാന്‍ ) 3 : 32

قُلْ أَطِيعُوا اللَّهَ وَالرَّسُولَ ۖ فَإِنْ تَوَلَّوْا فَإِنَّ اللَّهَ لَا يُحِبُّ الْكَافِرِينَ

നീ പറയുക: നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുക, പ്രവാചകനെയും; ഇനി അവര്‍ പിന്തിരിയുകയാണെങ്കില്‍ അപ്പോള്‍ നിശ്ചയം അല്ലാഹു കാഫിറുകളെ ഇഷ്ടപ്പെടുകയില്ലതന്നെ.

അല്ലാഹുവിന്‍റെ അടുത്തേക്ക് എത്തിപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ അവന്‍റെ പ്രവാചക നെ അടിമുതല്‍ മുടിവരെ പിന്‍പറ്റണം. നിങ്ങള്‍ക്ക് പ്രവാചകന്‍ എന്താണോ നല്‍കിയിട്ടു ള്ളത്, അത് നിങ്ങള്‍ സ്വീകരിക്കുക, പ്രവാചകന്‍ എന്തോണോ വിരോധിച്ചിട്ടുള്ളത്, അത് നിങ്ങള്‍ വര്‍ജ്ജിക്കുകയും ചെയ്യുക, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അ വന്‍ കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെയാണ് എന്ന് 59: 7 ലും; നിങ്ങള്‍ അല്ലാഹുവി നെയും അവന്‍റെ പ്രവാചകനെയും അനുസരിക്കുകയാണെങ്കില്‍ നിങ്ങളുടെ പ്രവര്‍ത്തന ങ്ങളൊന്നും പാഴായിപ്പോവുകയില്ല, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന കാരുണ്യവാ നാകുന്നു എന്ന് 49: 14 ലും; ആരാണോ പ്രവാചകനെ അനുസരിച്ചത്, അപ്പോള്‍ അവന്‍ അല്ലാഹുവിനെ അനുസരിച്ചു, ആരാണോ പ്രവാചകനില്‍ നിന്ന് പിന്തിരിഞ്ഞത്, അപ്പോള്‍ നിന്നെ നാം അവരുടെ സൂക്ഷിപ്പുകാരനൊന്നും ആക്കിയിട്ടില്ല എന്ന് 4: 80 ലും പറഞ്ഞിട്ടുണ്ട്. അല്ലാഹുവും പ്രവാചകനും ഉള്ളത് ഗ്രന്ഥത്തിലായതുകൊണ്ട് അല്ലാഹുവിനെയും പ്ര വാചകനെയും അനുസരിക്കുക എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് അദ്ദിക്ര്‍ പിന്‍പറ്റുക എ ന്നാണ്. അദ്ദിക്ര്‍ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഭൂമിയിലേക്ക് നീട്ടിയിട്ടിട്ടുള്ള പൊട്ടിപ്പോകാത്ത പാ ശമായതുകൊണ്ട് ഏതൊരാള്‍ക്കും അതിനെ മുറുകെപ്പിടിച്ച് നിലകൊണ്ടാല്‍ സ്വര്‍ഗ്ഗത്തി ലേക്കുതന്നെ തിരിച്ചുപോകാവുന്നതാണ്.

5: 48 ല്‍ പറഞ്ഞ മുഹൈമിനായ ഗ്രന്ഥം ഇന്ന് രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ചാല്‍ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു എന്ന് 3: 101-103 ല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളിലെ നേതാക്കളായ കപടവിശ്വാസികള്‍ അനുയായികളായ ഫാജിറുകളോട് നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെക്കുറിച്ച് ഒരക്ഷരം പോലും പറയാതെ 'ആവര്‍ത്തിച്ച് വായിക്കുക' എന്ന് അര്‍ത്ഥം വരുന്ന 'ഖുര്‍ആന്‍' എന്ന പദം മാത്രം പറയുന്നവരാണ്. 1: 7 ല്‍ പറഞ്ഞപ്രകാരം അല്ലാഹുവിന്‍റെ കോപത്തിന് വിധേയരായവരും വഴിപിഴച്ചുപോയവരുമായ, പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഫുജജാറുകളായ ഇവര്‍ നരകക്കുണ്ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന രംഗം 2: 165-167 ല്‍ അവര്‍ വായിച്ചിട്ടുണ്ട്. നിഷ്പക്ഷവാനായ നാഥന്‍ ഒരാളെയും സ്വര്‍ഗത്തിലേക്കോ നരകത്തിലേക്കോ നയിക്കുന്നില്ല. മറിച്ച്, ഇവര്‍ കണ്ട, കേട്ട, തൊട്ട, വായിച്ച സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ചുകൊണ്ടും സാക്ഷിനിന്നുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടു കയാണ് ചെയ്യുക. അവര്‍ അവരുടെ മുഖങ്ങളില്‍ നരകക്കുണ്ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ളവരും ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണെന്ന് 25: 34 ല്‍ പറഞ്ഞിട്ടുണ്ട്. 2: 146; 4: 59; 39: 53-55; 57: 19 വിശദീകരണം നോക്കുക.