( ആലിഇംറാന്‍ ) 3 : 68

إِنَّ أَوْلَى النَّاسِ بِإِبْرَاهِيمَ لَلَّذِينَ اتَّبَعُوهُ وَهَٰذَا النَّبِيُّ وَالَّذِينَ آمَنُوا ۗ وَاللَّهُ وَلِيُّ الْمُؤْمِنِينَ

നിശ്ചയം ജനങ്ങളില്‍ വെച്ച് ഇബ്റാഹീമിനോട് അടുത്തവരായിരിക്കാന്‍ അര്‍ഹ തയുള്ളത് അവനെ പിന്‍പറ്റുന്നവരായവര്‍ തന്നെയാണ്-ഈ നബിയും വി ശ്വാസികളായവരുമാകുന്നു-അല്ലാഹു വിശ്വാസികളുടെ സംരക്ഷകനുമാകുന്നു.

പ്രവാചകന്‍റെ മുമ്പിലുണ്ടായിരുന്ന ജൂത-ക്രൈസ്തവര്‍ 'ഞങ്ങളാണ് ഇബ്റാഹീം, ഇസ്ഹാഖ്, യഅ്ഖൂബ് എന്നിവരുടെ ആളുകള്‍, നിങ്ങള്‍ പുതിയ വാദവുമായി വന്നവ രാണ്' എന്ന് പറഞ്ഞിരുന്നു. അതിന് മറുപടിയായിട്ടാണ് ഈ നബിയും (മുഹമ്മദ് നബി) അദ്ദേഹത്തോടൊപ്പമുള്ള വിശ്വാസികളായവരുമാണ് ഇബ്റാഹിം നബിയോട് അടുത്തത് എന്ന് പറഞ്ഞത്. ഇക്കാലത്ത് മുഹമ്മദ് നബിയോട് ഏറ്റവും അടുത്തവര്‍ മുഹമ്മദ് നബിയുടെ ആളുകളാണെന്ന് വാദിക്കുകയും എന്നാല്‍ അദ്ദേഹത്തിന്‍റെ ചരമദിനം കൊണ്ടാടുകയും ചെയ്യുന്നവരല്ല. മറിച്ച് ഏറ്റവും നല്ലതായ അദ്ദിക്ര്‍ മനസ്സിലാക്കി പിന്‍പറ്റുകയും അദ്ദിക്ര്‍ മൊത്തം ലോകരിലേക്ക് എത്തിച്ചുകൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്ന വിശ്വാസികള്‍ മാത്രമാണ്. അവര്‍ മാത്രമാണ് ഇബ്റാഹീമിന്‍റെയും ഇസ്ഹാഖിന്‍റെയും ഇസ്മാഈലിന്‍റെയും മുഹമ്മദിന്‍റെയും മറ്റെല്ലാ പ്രവാചകന്‍മാരുടെയും നബിമാരുടെയും മാര്‍ഗമായ നേരെ ചൊവ്വെയുള്ള മാര്‍ഗം പിന്‍പറ്റുന്ന ആയിരത്തില്‍ ഒന്നായ സ്വര്‍ഗത്തിലേക്കുള്ള വിശ്വാസികള്‍. അല്ലാത്ത അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ പ്ര വാചകന്മാരെയെല്ലാം ജനമധ്യത്തില്‍ കളവാക്കി അവതരിപ്പിക്കുന്നവരും അവരെ കൊ ല്ലാതെ കൊല്ലുന്നവരുമായ കാഫിറുകളും പിശാചിന്‍റെ സംഘക്കാരും അവന്‍റെകൂടെ നരകത്തിന്‍റെ വിറകുകളാകേണ്ടവരുമാണ്. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ളതിനെക്കാള്‍ വിശ്വാസികള്‍ ഉള്ളത് പ്രവാചകന്‍റെ സമുദായത്തില്‍ പെട്ട ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവര്‍, സിക്കുകാര്‍ തുടങ്ങിയ ഇതര ജനവിഭാഗങ്ങളിലാണെന്ന് അദ്ദിക്റിനെ സത്യാസത്യ വിവേചന മാനദണ്ഡവും ഉള്‍ക്കാഴ്ചാദായകവും ത്രാസ്സായും ഉപയോഗപ്പെടുത്തുന്ന ഏതൊരാള്‍ക്കും ബോധ്യമാവുന്നതാണ്. കാഴ്ചയുണ്ടായിട്ടും ദിക്രീ എന്ന ഗ്രന്ഥം കാണാത്തവരും കേള്‍വിയുണ്ടായിട്ടും അത് കേള്‍ക്കാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകളെന്ന് 18: 101 ലും, ദിക്രീ എന്ന ഗ്ര ന്ഥം കേള്‍വിയുണ്ടായിട്ടും കേള്‍ക്കാത്ത ബധിരരും, സംസാര വൈഭവം ഉണ്ടായിട്ടും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ, ചിന്താശക്തി ഉപയോഗപ്പെടുത്താത്തവരാണ് നാഥന്‍റെ അടുത്ത് ദുഷിച്ച ജീവികള്‍ എന്ന് 8: 22 ലും ഫുജ്ജാറുകള്‍ വായിച്ചിട്ടുണ്ട്. അവര്‍ വായിച്ച, കേട്ട, കണ്ട സൂക്തങ്ങള്‍ അവര്‍ക്കെതിരെ വാദിച്ച് കൊണ്ടും സാ ക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 257, 285; 3: 21-22; 6: 153 വിശദീകരണം നോക്കുക.