( ആലിഇംറാന്‍ ) 3 : 70

يَا أَهْلَ الْكِتَابِ لِمَ تَكْفُرُونَ بِآيَاتِ اللَّهِ وَأَنْتُمْ تَشْهَدُونَ

ഓ വേദത്തിന്‍റെ ആളുകളേ, നിങ്ങള്‍ എന്തിനാണ് അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ മൂടിവെക്കുന്നത്‌ നിങ്ങള്‍ അതിന് സാക്ഷികളായിരിക്കെത്തന്നെ?

ഗ്രന്ഥത്തെക്കുറിച്ചും പ്രവാചകന്‍ മുഹമ്മദിനെക്കുറിച്ചും പൂര്‍വ്വികഗ്രന്ഥത്തില്‍ പരാമര്‍ശിച്ചിട്ടുള്ള ഭാഗം ജൂത-ക്രൈസ്തവര്‍ മൂടിവെക്കുകയും ഒന്നും അറിയാത്ത വിധം പ്രവാചകന്‍റെ മുമ്പില്‍ പെരുമാറുകയും ചെയ്തിരുന്നു. മാത്രമല്ല, അവര്‍ തനിച്ചാകുമ്പോള്‍ അവരുടെ പക്കലുള്ള ഗ്രന്ഥത്തില്‍ പ്രവാചകനായ മുഹമ്മദിനെക്കുറിച്ച് പരാമര്‍ശിച്ച ഭാഗങ്ങള്‍ വിധിദിവസം, അതുമുഖേന അല്ലാഹുവിന്‍റെയടുക്കല്‍ നിങ്ങള്‍ക്കെതിരായി വാദിക്കാന്‍ ഇടനല്‍കുന്ന വിധത്തില്‍ വിശ്വാസികളുമായുള്ള സംസാരത്തില്‍ ചിന്തയില്ലാതെ നിങ്ങള്‍ പരാമര്‍ശിച്ചുവോ എന്ന് പരസ്പരം ചോദിക്കുകയും ചെയ്തിരുന്ന കാര്യം 2: 76 ല്‍ വരച്ചുകാണിച്ചിട്ടുണ്ട്. ഇന്ന് പ്രവാചകന്‍റെ ജനതയില്‍ പെട്ട കപടവിശ്വാസികള്‍ക്കാണ് ജൂത-ക്രൈസ്തവരുടെ ഈ സ്വഭാവമുള്ളത്. 2: 77-79, 101; 3: 7-10, 187 വിശദീകരണം നോക്കുക.