وَإِنَّ مِنْهُمْ لَفَرِيقًا يَلْوُونَ أَلْسِنَتَهُمْ بِالْكِتَابِ لِتَحْسَبُوهُ مِنَ الْكِتَابِ وَمَا هُوَ مِنَ الْكِتَابِ وَيَقُولُونَ هُوَ مِنْ عِنْدِ اللَّهِ وَمَا هُوَ مِنْ عِنْدِ اللَّهِ وَيَقُولُونَ عَلَى اللَّهِ الْكَذِبَ وَهُمْ يَعْلَمُونَ
നിശ്ചയം അവരില്‍ നിന്നുള്ള ഒരു വിഭാഗം നിങ്ങള്‍ അത് വേദത്തില്‍ പെട്ടതാണെ ന്ന് കരുതുന്നതിനുവേണ്ടി തങ്ങളുടെ ഗ്രന്ഥം കൊണ്ട് അവരുടെ നാവിനെ വള ക്കുന്നതാണ്-അത് വേദത്തില്‍ പെട്ടതുമല്ല, അവര്‍ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു: അത് അല്ലാഹുവില്‍ നിന്നുള്ളതാണെന്ന്, എന്നാല്‍ അത് അല്ലാഹുവി ല്‍ നിന്നുള്ളതുമല്ല, അവര്‍ അറിവുള്ളവരായിരിക്കെ അല്ലാഹുവിന്‍റെമേല്‍ ക ള്ളം പറഞ്ഞുകൊണ്ടിരിക്കുന്നവരുമാകുന്നു.
ഇന്ന് വേദത്തിന്‍റെ ആളുകള്‍ പ്രവാചകന്‍റെ ജനതയില്‍ നിന്നുള്ളവരാണ്. അവരില്‍ നിന്ന് 58: 22 പറഞ്ഞ അല്ലാഹുവിന്‍റെ സംഘത്തില്‍ പെടാതെ വിവിധ സംഘടനകളില്‍ പെട്ട കപടവിശ്വാസികളായ നേതാക്കള്‍ അദ്ദിക്റിന്‍റെ ദിക്രീ, ദിക്റാ, സത്യം, ടിക്കറ്റ്, കാത്തുസൂക്ഷിക്കുന്നത്, ഏറ്റവും നല്ല ഗ്രന്ഥം, സന്മാര്‍ഗം, ജ്ഞാനം, സന്ദേശം തുടങ്ങിയ 40 പേരുകളില്‍ ഒന്നുപോലും ജനങ്ങളോട് പറയാത്തവരാണ്. അവര്‍ അവരുടെ ഇംഗിതത്തിനനുസരിച്ച് ആശയം വളച്ചൊടിച്ച് സംസാരിക്കുകയും അതെല്ലാം ഗ്രന്ഥത്തില്‍ ഉള്ളതാണ്, അല്ലെങ്കില്‍ ഗ്രന്ഥത്തിന്‍റെ വിശദീകരണമാണ് എന്ന് പറയുന്നവരുമാണ്. എന്നാല്‍ അത് ഗ്രന്ഥത്തിനും ഗ്രന്ഥത്തിന്‍റെ വിശദീകരണത്തിനും എതിരാണ്. 'അദ്ദിക്ര്‍ നാമാണ് ഇറക്കിയത്, അതിന്‍റെ സംരക്ഷണം നാം തന്നെ ഏറ്റെടുത്തിരിക്കുന്നു' എന്നാണ് 15: 9 ല്‍ പറഞ്ഞിട്ടുള്ളത് എന്നിരിക്കെ അതിനെ വളച്ചൊടിച്ച് 'ഖുര്‍ആന്‍ നാമാണ് ഇറക്കിയത്, അ തിന്‍റെ സംരക്ഷണം നാം തന്നെ ഏറ്റെടുത്തിരിക്കുന്നു' എന്നാണ് അവര്‍ പറയുക. 41: 41 ല്‍ പറഞ്ഞ മിഥ്യയൊന്നും കടന്നുകൂടാത്ത അദ്ദിക്റാണ് അജയ്യഗ്രന്ഥമെന്നോ, ത്രികാലജ്ഞാനമായ അദ്ദിക്ര്‍ ത്രികാലജ്ഞാനിയായ നാഥന്‍റെ സംസാരവും വേദത്തിന്‍റെ ഏറ്റവും നല്ല വിശദീകരണവുമാണെന്നോ അംഗീകരിക്കാത്തവരാണ് അവര്‍. എല്ലാ ആയിരത്തിലും 999 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുടെയും പട്ടിക സിജ്ജീനിലാണെന്നോ, ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളെന്നോ, അവരില്‍ നിന്നുള്ളവരില്‍ ഓരോ വി ഭാഗത്തെയും നരകക്കുണ്ഠത്തിലെ 7 വാതിലുകളില്‍ ഒന്നിലേക്ക് നിജപ്പെടുത്തി വെച്ചിട്ടുണ്ടെന്നോ കപടവിശ്വാസികള്‍ ജനങ്ങളെ അറിയിക്കാറില്ല. 62: 5 ഉദ്ധരിക്കുമ്പോള്‍ അവ ര്‍ ആദ്യഭാഗം മാത്രം ഉദ്ധരിച്ച് 'തൗറാത്ത് വഹിക്കുന്നവരുടെ ഉപമ', പിന്നെ അതിനെ അ വര്‍ ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയല്ലാതെ വഹിക്കുന്നില്ല എന്ന് ഉദ്ധരിച്ച് ഇത് ജൂതര്‍ക്ക് മാത്രം ബാധകമായതാണ്, ഈ സൂക്തം അറബി ഖുര്‍ആനില്‍ വായിക്കുന്നവര്‍ ക്ക് ബാധകമല്ല എന്ന് പറയുന്നതാണ്. അതിനുവേണ്ടി അവര്‍ "അല്ലാഹുവിന്‍റെ സൂക്തങ്ങള്‍ തള്ളിപ്പറയുന്ന ജനതയുടെ ഉപമ എത്ര നികൃഷ്ടം, ഇത്തരം അക്രമികളെ അല്ലാഹു സന്മാര്‍ഗത്തിലേക്ക് നയിക്കുകയില്ലതന്നെ" എന്ന സൂക്തത്തിന്‍റെ അവസാനഭാഗം മറച്ചുവെക്കുന്നതാണ്. അല്ലാഹുവിന്‍റെ മേല്‍ കള്ളം കെട്ടിച്ചമച്ച് പറയുന്ന കപടവിശ്വാസികളുടെ നയം ഹൈന്ദവര്‍ക്ക് ഭഗവത് ഗീതയും ജൂതര്‍ക്ക് തൗറാത്തും ക്രൈസ്തവര്‍ക്ക് ഇ ഞ്ചീലും മുസ്ലിംകള്‍ക്ക് ഖുര്‍ആനും എന്നതാണ്. ലക്ഷ്യബോധമില്ലാത്ത, ആത്മാവിനോ ട് അക്രമം കാണിക്കുന്ന തെമ്മാടികളായ കപടവിശ്വാസികള്‍ നാഥന്‍റെ സര്‍വലോകര്‍ ക്കുമുള്ള ഗ്രന്ഥം ഇന്ന് തൗറാത്തല്ല, മറിച്ച് 6: 90 ല്‍ പറഞ്ഞ ദിക്റാ-അദ്ദിക്ര്‍-ആണ് ഇന്ന് സര്‍വലോകര്‍ക്കുമുള്ള ഗ്രന്ഥം എന്ന് പരിഗണിക്കാത്തവരാണ്. യഥാര്‍ത്ഥത്തില്‍ ഇന്ന് 62: 5 ന്‍റെ ആശയം അറബി ഖുര്‍ആന്‍ വായിക്കുന്ന ജനത ഭാരം വഹിക്കുന്ന കഴുതകളെപ്പോലെയാണ് അതിനെ വഹിക്കുന്നത്, കഴുതക്ക് അത് വഹിക്കുന്ന ഭാരം എന്താണെന്ന് അറിയാത്തതുപോലെ ഇവര്‍ക്കും ഗ്രന്ഥം എന്താണ് എന്ന് അറിയുകയില്ല എന്നാണ്. അ ദ്ദിക്റിനെ വിസ്മരിച്ച് ജീവിക്കുന്ന നരകക്കുണ്ഠാഗ്നിയിലേക്കുള്ള ഇത്തരം കെട്ടജനതയെ കരയിലെ ദുഷിച്ച ജീവികള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍, ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ പെട്ട ജീവികളില്‍ വെ ച്ച് ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളത്. അതിനുകാര ണം അവര്‍ അദ്ദിക്റിനെത്തൊട്ട് ബധിരരും ഊമരും അന്ധരുമായതാണ്. 2: 66, 78-79, 165-167; 7: 175-176 വിശദീകരണം നോക്കുക.