( ആലിഇംറാന്‍ ) 3 : 80

وَلَا يَأْمُرَكُمْ أَنْ تَتَّخِذُوا الْمَلَائِكَةَ وَالنَّبِيِّينَ أَرْبَابًا ۗ أَيَأْمُرُكُمْ بِالْكُفْرِ بَعْدَ إِذْ أَنْتُمْ مُسْلِمُونَ

മലക്കുകളെയും നബിമാരെയും റബ്ബുകളായി സ്വീകരിക്കാന്‍ അവന്‍ ഒരിക്കലും നിങ്ങളോട് കല്‍പ്പിക്കുകയില്ല, നിങ്ങള്‍ സര്‍വ്വസ്വം അല്ലാഹുവിന് സമര്‍പ്പിച്ചവരായിക്കഴിഞ്ഞിരിക്കെ നിങ്ങളോട് അവന്‍ സത്യനിഷേധം കല്‍പിക്കുകയോ.

ഒരു പ്രവാചകനോ നബിയോ വിശ്വാസിയോ അല്ലാഹുവിനെക്കൂടാതെ എന്നെ നിങ്ങള്‍ സേവിക്കുവീന്‍ എന്ന് ജനങ്ങളോട് പറയുകയില്ല. മറിച്ച് 41: 41-42 ല്‍ പറഞ്ഞ അ ജയ്യഗ്രന്ഥമായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്താല്‍ പഠിപ്പിക്കപ്പെടുന്നതുപോലെയും നിങ്ങള്‍ അത് പഠിപ്പിച്ചുകൊണ്ടിരിക്കുന്നതുപോലെയും നാഥന്‍റെ പ്രൗഢരായ പ്രതിനിധികളായ അടിമകളായിത്തീരുക എന്നാണ് പറയുക. മൂസാ, ഈസാ, മുഹമ്മദ് തുടങ്ങിയ പ്രവാചകന്മാരുടെ കാലത്ത് അദ്ദിക്ര്‍ ഒരു ഗ്രന്ഥമായി രൂപപ്പെട്ടിരുന്നില്ല. എന്നാല്‍ ഇന്ന് എല്ലാ ഓരോ കാര്യവും വിശദീകരിച്ചിട്ടുള്ള, സര്‍വസ്വം നാഥന് സമര്‍പ്പിച്ച് ജീവിക്കുന്ന വിശ്വാസിക്ക് സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദായകവുമായ 16: 89 ല്‍ പറഞ്ഞ അദ്ദിക്ര്‍ എന്ന ഗ്രന്ഥം ത്രികാലജ്ഞാനിയായ നാഥന്‍ 25: 59 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയിലൂ ടെ രൂപപ്പെടുത്തിയിരിക്കുന്നു. 2: 256; 3: 101; 4: 174-175; 5: 48 സൂക്തങ്ങളില്‍ വിശദീകരിച്ച പ്രകാരം പൊട്ടിപ്പോകാത്ത പാശമായ അതിനെ മുറുകെപ്പിടിച്ച് നിലകൊള്ളുന്നവര്‍ നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലായിക്കഴിഞ്ഞു. നാഥന്‍റെ സംസാരമായ അദ്ദിക്ര്‍ പഠിപ്പിക്കുന്നത് പ്രപഞ്ചനാഥനായ അല്ലാഹുവിനെക്കൂടാതെ മനുഷ്യര്‍ക്ക് മറ്റൊരു ഇലാഹും നാഥനും രാജാവുമില്ല എന്നാണ്. വിശ്വാസിയാകാനുള്ള നാഥന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ടല്ലാതെ ഒരാളും വിശ്വാസിയാവുകയോ 16: 89 ല്‍ പറഞ്ഞ പ്രകാരം നാഥന് സര്‍വ്വസ്വം സമര്‍പ്പിച്ച അവസ്ഥയില്‍ മുസ്ലിമായി മരണപ്പെടുകയോ ഇല്ല. വിശ്വാസിയാകാത്ത ആയിരത്തില്‍ 999 അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളുമാണ് സത്യമായ അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന യഥാര്‍ത്ഥ കാഫിറുകള്‍ എന്ന് 4: 150-151 ല്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് ലോകരില്‍ ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകള്‍ തന്നെയാണ് കുഫ്ഫാറുകളും അക്രമികളും തെമ്മാടികളും ഭ്രാന്തന്മാരും. അവര്‍ ഊഹാപോഹങ്ങള്‍ പിന്‍പറ്റുന്നവരും നിഗമനങ്ങള്‍ വെച്ചുപുലര്‍ത്തുന്നവരുമാണ്. 10: 60 ല്‍ വിവരിച്ച പ്രകാരം അവരില്‍ നിന്നുള്ള ഏതൊരാളോടും മരണസമയത്ത് നാഥന്‍ "നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു" എന്നുപറയുന്നതാണ്. 2: 136-137; 3: 64; 11: 54-56 വിശദീകരണം നോക്കുക.