( ആലിഇംറാന്‍ ) 3 : 91

إِنَّ الَّذِينَ كَفَرُوا وَمَاتُوا وَهُمْ كُفَّارٌ فَلَنْ يُقْبَلَ مِنْ أَحَدِهِمْ مِلْءُ الْأَرْضِ ذَهَبًا وَلَوِ افْتَدَىٰ بِهِ ۗ أُولَٰئِكَ لَهُمْ عَذَابٌ أَلِيمٌ وَمَا لَهُمْ مِنْ نَاصِرِينَ

നിശ്ചയം കാഫിറുകളാവുകയും നിഷേധത്തിനുമേല്‍ നിഷേധികളായിക്കൊ ണ്ട് മരണപ്പെടുകയും ചെയ്തവരാരോ, അപ്പോള്‍ അത്തരക്കാരില്‍ പെട്ട ഒരാ ളില്‍ നിന്ന് ഭൂമി നിറയെ സ്വര്‍ണ്ണം ലഭിച്ച് അതുകൊണ്ട് തെണ്ടം നല്‍കിയാലും സ്വീകരിക്കപ്പെടുകയില്ലതന്നെ, അക്കൂട്ടര്‍ക്ക് വേദനാജനകമായ ശിക്ഷയാണുള്ളത്, അവര്‍ക്ക് സഹായികളില്‍ നിന്ന് ആരും തന്നെ ഉണ്ടാവുകയില്ല.

നാഥന്‍റെ സൂക്തങ്ങള്‍ അടിക്കടി തള്ളിപ്പറയുകയും മൂടിവെക്കുകയും ചെയ്യുന്ന വരാണ് ഈ സൂക്തത്തില്‍ പറഞ്ഞ കുഫ്ഫാറുകള്‍. ഫുജ്ജാറുകള്‍ തന്നെയാണ് കുഫ് ഫാറുകള്‍ എന്ന് 83: 34, 36 ല്‍ പറഞ്ഞിട്ടുണ്ട്. ഒരു സൂക്തത്തില്‍ കുഫ്ഫാറുകള്‍ അല്ലെങ്കില്‍ ഫുജ്ജാര്‍ എന്നുമാത്രം പരാമര്‍ശിച്ചാല്‍ അതില്‍ 1: 7 ല്‍ വിവരിച്ച നാഥന്‍റെ കോപത്തിനും ശാപത്തിനും വിധേയരായ കപടവിശ്വാസികളും അവരെ പിന്‍പറ്റി വഴിപിഴച്ചുപോയ അനുയായികളും ഉള്‍പ്പെടുന്നതാണ്. 10: 60 ല്‍ വിവരിച്ച പ്രകാരം കുഫ്ഫാറുകളില്‍ നിന്നുള്ള ഏതൊരാളുടെയും മരണസമയത്ത് നാഥന്‍ അവനോട് 'നീ കാഫിറുകളില്‍ പെട്ടവന്‍ തന്നെയായിരുന്നു' എന്ന് പറയുന്നതാണ്. 4: 145 ല്‍ വിവരിച്ച പ്രകാരം കപടവിശ്വാസികള്‍ വിചാരണ കൂടാതെ നരകത്തിന്‍റെ അടിത്തട്ടില്‍ പോകേണ്ടവരാണെങ്കില്‍, 39: 71 ല്‍ വിവരിച്ച പ്രകാരം അനുയായികള്‍ വിചാരണക്കുശേഷം നരകക്കുണ്ഠത്തിലേക്ക് തെളിക്കപ്പെടുന്നവരാണ്. 9: 73 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസി കുഫ്ഫാറുകളോടും കപടവിശ്വാസികളോടും അദ്ദിക്ര്‍ കൊണ്ട് അധികരിച്ച ജിഹാദ് ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടുണ്ട്. അറബി ഖുര്‍ആന്‍ എണ്ണയെന്നപോലെ മേമ്പൊടിയായി ഉപയോഗിക്കുന്ന കുഫ്ഫാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുക എന്നത് അവരുടെ ഭക്ഷണമാക്കിയവരാണ് എന്ന് 56: 81-82 ല്‍ പറഞ്ഞിട്ടുണ്ട്. നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര്‍ കേള്‍വി ഉണ്ടായിട്ടും കേള്‍ക്കാത്ത ബധിരരും സംസാരവൈഭവമുണ്ടായിട്ടും അതിനെക്കുറിച്ച് ലോകരോട് പറയാത്ത ഊമരുമായ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ഇക്കൂട്ടരെ 1000 സമുദായങ്ങളില്‍ വെച്ച് ഏറ്റവും ദുഷിച്ച ജീവികളെന്ന് 8: 22, 55 സൂക്തങ്ങളില്‍ നാഥന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ കുഫ്ഫാറുകള്‍ നരകക്കുണ് ഠത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുന്ന, ശപിക്കുന്ന, കുറ്റപ്പെടുത്തുന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 5: 36; 10: 54; 13: 18; 39: 47 എന്നീ സൂക്തങ്ങളും 3: 90-91 ന് സമാന ആശയമുള്ള സൂക്തങ്ങളാണ്. 2: 27-28; 3: 77; 48: 6 വിശദീകരണം നോക്കുക.