( ആലിഇംറാന്‍ ) 3 : 95

قُلْ صَدَقَ اللَّهُ ۗ فَاتَّبِعُوا مِلَّةَ إِبْرَاهِيمَ حَنِيفًا وَمَا كَانَ مِنَ الْمُشْرِكِينَ

നീ പറയുക: അല്ലാഹു അരുളിയിട്ടുള്ളതാണ് സത്യം, അപ്പോള്‍ നിങ്ങള്‍ ഋജുമാ നസനായ ഇബ്റാഹീമിന്‍റെ ചര്യ പിന്‍പറ്റുക, അവന്‍ ഒരിക്കലും അല്ലാഹുവിന്‍റെ അധികാരാവകാശങ്ങളില്‍ പങ്കുചേര്‍ക്കുന്നവരില്‍ പെട്ടവനുമായിരുന്നില്ല.

സ്വിദ്ഖ്-സത്യം-അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. ആരാണോ സത്യമായ അദ്ദിക്റിനെ തള്ളിപ്പറഞ്ഞത്, അവനോട് അവന്‍റെ മരണസമയത്ത് നാഥന്‍: നീ സത്യത്തെ സത്യപ്പെടുത്തിയില്ല, അതുകൊണ്ട് നമസ്കരിച്ചിട്ടുമില്ല. നീ അതിനെ തള്ളിപ്പറഞ്ഞുകൊ ണ്ട് പിന്തിരിഞ്ഞുപോയി എന്ന് പറയുന്നതാണെന്ന് 75: 31-32 ല്‍ പറഞ്ഞിട്ടുണ്ട്. 74: 40-47 ല്‍, അവര്‍ സ്വര്‍ഗപ്പൂന്തോപ്പുകളില്‍ വെച്ച് ഭ്രാന്തന്മാരെക്കുറിച്ച് എന്തൊന്നാണ് നിങ്ങളെ സഖറിലേക്ക് കടത്തിവിട്ടത് എന്ന് ചോദിക്കുമ്പോള്‍ അവര്‍ പറയും: ഞങ്ങള്‍ നമസ്കരി ക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ല. ഞങ്ങള്‍ അഗതികളെ ഭക്ഷിപ്പിക്കുന്നവരുമായിരുന്നി ല്ല. ഞങ്ങള്‍ പരിഹസിക്കുന്നവരോടൊപ്പം പരിഹസിക്കുന്നവരുമായിരുന്നു. ഞങ്ങള്‍ വി ധിദിവസത്തെ കളവാക്കി തള്ളിപ്പറയുന്നവര്‍ തന്നെയുമായിരുന്നു. ഞങ്ങള്‍ക്ക് ഉറപ്പ്-മര ണം-വന്നെത്തുന്നതുവരെ എന്ന് പറയുമെന്ന് പറഞ്ഞിട്ടുണ്ട്. നേരെച്ചൊവ്വെയുള്ള പാതയായ അദ്ദിക്ര്‍ മാത്രമാണ് എല്ലാ പ്രവാചകന്മാരുടെയും നബിമാരുടെയും വിശ്വാസികളുടെയും ആദം മുതല്‍ അന്ത്യനാള്‍ വരെയുള്ള സ്വര്‍ഗത്തിലേക്കുള്ള ഏകപാത എന്ന് 6: 153 ല്‍ പറഞ്ഞിട്ടുണ്ട്.

ഇന്ന് അറബി ഖുര്‍ആന്‍ വായിക്കുന്ന കുഫ്ഫാറുകള്‍ നാഥനില്‍ നിന്നുള്ള അദ്ദിക്റി നെ തള്ളിപ്പറഞ്ഞുകൊണ്ട് മുസൈലിമത്തുല്‍ കദ്ദാബ് മുതലുള്ള 29 കള്ളവാദികളെ പി ന്‍പറ്റിക്കൊണ്ടിരിക്കുന്നവരും അവര്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെ പിന്‍പറ്റിക്കൊണ്ട് അദ്ദിക്റിന് വിരുദ്ധമായ ജീവിതം നയിക്കുന്നവരുമാണ്. 25: 17-18 ല്‍ പറഞ്ഞ പ്രകാരം അവര്‍ അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായി മാറിയിരിക്കുകയാണ്. അദ്ദിക്ര്‍ എനിക്ക് വന്നുകിട്ടിയതിനുശേഷം എന്നെ പിശാച് അതില്‍ നിന്ന് തടഞ്ഞുവല്ലോ എന്ന് വിധിദിവസം അവര്‍ വിലപിക്കുമെന്നും, പ്രവാചകന്‍ അവര്‍ക്കെതിരെ എന്‍റെ ഈ ജനത ഈ വായനയില്‍ നിന്ന് ഒളിച്ചോടിപ്പോയതാണ് ഇവര്‍ക്കുവന്ന ദുര്‍ഗതി എന്ന് അന്യായം ബോധിപ്പിക്കുമെന്നും 25: 27-30 ല്‍ മുന്നറിയിപ്പ് നല്‍കിയത് അവര്‍ വായിച്ചിട്ടുണ്ട്. 2: 135-140; 3: 65-68; 48: 29 വിശദീകരണം നോക്കുക.