( ആലിഇംറാന്‍ ) 3 : 97

فِيهِ آيَاتٌ بَيِّنَاتٌ مَقَامُ إِبْرَاهِيمَ ۖ وَمَنْ دَخَلَهُ كَانَ آمِنًا ۗ وَلِلَّهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا ۚ وَمَنْ كَفَرَ فَإِنَّ اللَّهَ غَنِيٌّ عَنِ الْعَالَمِينَ

അതില്‍ വ്യക്തമായ തെളിവുകളുണ്ട്, ഇബ്റാഹീമിന്‍റെ സ്ഥാനം, ആര് അതി ല്‍ പ്രവേശിച്ചുവോ അവന്‍ സുരക്ഷിതനായി, ആ മന്ദിരത്തിലേക്ക് എത്തിച്ചേരാ ന്‍ കഴിവുള്ളവര്‍ക്ക് അവിടേക്ക് തീര്‍ത്ഥാടനം ചെയ്യല്‍ മനുഷ്യര്‍ക്ക് അല്ലാഹു വിനോടുള്ള കടമയാണ്, ആരെങ്കിലും ഈ വസ്തുത നിഷേധിക്കുകയാണെങ്കി ല്‍ അപ്പോള്‍ നിശ്ചയം അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ആവശ്യമില്ലാത്ത ഐശ്വര്യവാന്‍ തന്നെയാകുന്നു.

ആദം നബിയുടെ കാലത്തുതന്നെ പണിത ഭൂമിയിലെ ആദ്യത്തെ മന്ദിരമാണ് മക്കയി ലുള്ള കഅ്ബ. നൂഹ് നബിയുടെ കാലത്തുണ്ടായ വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന അതിന്‍റെ ഭിത്തികള്‍ പിന്നീട് ഇബ്റാഹീം നബിയും ഇസ്മാഈല്‍ നബിയുമാണ് പടുത്തുയര്‍ത്തിയത്. ഈ സ്ഥാനം കഅ്ബക്ക് ഉണ്ടായിരിക്കെത്തന്നെയാണ് ബൈത്തുല്‍ മുഖദ്ദസിലേക്ക് ആദ്യ ഘട്ടത്തില്‍ നബിയോടും അനുയായികളോടും നമസ്കാരത്തില്‍ മുഖം തിരിക്കാന്‍ അല്ലാഹു കല്‍പിച്ചിരുന്നത്. ശേഷം 2: 144-150 ല്‍ വിശദീകരിച്ച പ്രകാരം ആദ്യഗേഹമായ മക്കയി ലേക്ക്തന്നെ ഖിബ്ല മാറ്റി നിശ്ചയിക്കുകയുണ്ടായി. എന്നാല്‍, 3: 7 ല്‍ വിവരിച്ച പ്രകാരം പ്രവാചകന്‍റെ വിയോഗത്തിന് 30 വര്‍ഷങ്ങള്‍ക്കുശേഷം ഫുജ്ജാറുകള്‍ അദ്ദിക്റിനെ അ വഗണിച്ച് ദീനില്‍ നിന്ന് പോയ കള്ളവാദികള്‍ എഴുതിയുണ്ടാക്കിയ ഗ്രന്ഥങ്ങളെ അവലം ബിച്ച് ജീവിക്കുന്നവരാവുകയും പ്രവാചകന്‍മാരുടെയും വിശ്വാസികളുടെയും സംഘത്തി ല്‍ പെടാതെ വിവിധ സംഘടനകളായിത്തീര്‍ന്ന് മുശ്രിക്കുകളായി മാറുകയാണുണ്ടായ ത്. ഇന്ന് ഇത്തരം കപടവിശ്വാസികളും മുശ്രിക്കുകളുമാണ് അന്ന് പ്രവാചകന്‍റെ കാലത്തു ള്ള മക്കാമുശ്രിക്കുകളെപ്പോലെ മനുഷ്യരെ മക്കയില്‍നിന്ന് തടഞ്ഞുകൊണ്ടിരിക്കുന്നത്. ഇസ്ലാമിനെ പൂര്‍ണ്ണമായി മായ്ച്ചുകളയാന്‍ വരുന്ന പിശാചായ മസീഹുദ്ദജ്ജാലിനെ ആ ദ്യം നബിയായും പിന്നീട് റബ്ബുമായും സ്വീകരിക്കുന്ന, 33: 73 ല്‍ പറഞ്ഞ കപടവിശ്വാസിക ളും മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളായ കുഫ്ഫാറുകളെല്ലാം തന്നെ ഈസാ രണ്ടാ മത് വന്ന് യഥാര്‍ത്ഥ ഇസ്ലാം നടപ്പില്‍ വരുമ്പോള്‍ അന്ന് ഇസ്ലാം അംഗീകരിക്കുന്ന പ്ര വാചകന്‍റെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗങ്ങളാല്‍ വധിക്കപ്പെടുന്നതാണ്. അ ന്ന് ലോകത്തുള്ള എല്ലാ മനുഷ്യരുടെയും ആസ്ഥാനമായി മക്ക മാറുന്നതാണ്. 'അവിടെ എത്തിപ്പെടാന്‍ സാധിക്കുന്നവര്‍ക്ക്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ ധനം കൊണ്ടും ശരീ രം കൊണ്ടും അവിടെ എത്തിപ്പെടാന്‍ കഴിയുന്നവര്‍ക്ക് എന്നാണ്. നമസ്കാരവും നോ മ്പും സകാത്തുമെല്ലാം വിശ്വാസികളോട് മാത്രമാണ് കല്‍പിക്കുന്നതെങ്കില്‍ ഹജ്ജ് ചെയ്യാ ന്‍ കല്‍പിച്ചിട്ടുള്ളത് മനുഷ്യരോടാണ്. അഥവാ വിശ്വാസിയായിട്ടില്ലെങ്കിലും സാധിക്കു ന്ന സമയത്ത് ഹജ്ജ് നിര്‍വ്വഹിച്ചാല്‍ പിന്നീട് അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ വി ശ്വാസിയായി മാറി നിര്‍വ്വഹിച്ച ഹജ്ജ് സ്വീകരിക്കപ്പെടുന്നതാക്കി മാറ്റാവുന്നതാണ്. അ ല്ലാതെ 73: 19; 76: 29 എന്നീ സൂക്തങ്ങളില്‍ പറഞ്ഞ സ്വര്‍ഗത്തിലേക്ക് എത്തിപ്പെടാനുള്ള ടിക്കറ്റായ അദ്ദിക്ര്‍ കൊണ്ടല്ലാതെ വിശ്വാസിയാവുകയോ ഹജ്ജ് സ്വീകരിക്കപ്പെടുകയോ ഇല്ല. 80: 11 ല്‍ സ്വര്‍ഗത്തിലേക്ക് തിരിച്ചുപോകാനുള്ള ടിക്കറ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ട അദ്ദിക്റിനെ മൂടിവെച്ച മനുഷ്യന്‍ വധിക്കപ്പെട്ടിരിക്കുന്നു എന്ന് 80: 17 ല്‍ പറഞ്ഞിട്ടുണ്ട്. 'ആരെങ്കിലും ഈ വസ്തുത നിഷേധിക്കുകയാണെങ്കില്‍ അല്ലാഹു സര്‍വ്വലോകരെത്തൊ ട്ടും ആവശ്യമില്ലാത്ത ഐശ്വര്യവാനാണ്' എന്ന് പറഞ്ഞതിന്‍റെ വിവക്ഷ നിഷ്പക്ഷവാനാ യ അല്ലാഹു സ്വര്‍ഗ്ഗത്തിലേക്കുള്ള ഏകവഴിയും നരകത്തിലേക്കുള്ള വിവിധ വഴികളുമട ങ്ങിയ അദ്ദിക്ര്‍ എല്ലാ ഓരോരുത്തര്‍ക്കും സ്വര്‍ഗ്ഗത്തില്‍ സൃഷ്ടിച്ചപ്പോള്‍ തന്നെ ആത്മാവിന് പഠിപ്പിച്ചിരിക്കെ അത് ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗത്തിലേക്കുതന്നെ തിരിച്ചുപോകുന്നു വെങ്കില്‍ അതിന്‍റെ ഗുണം അവനുതന്നെയാണ്. മറിച്ച് അത് മൂടിവെച്ച് നരകത്തിലേക്ക് പോകുന്നുവെങ്കില്‍ അതിന്‍റെ ദോഷവും ആ ആത്മാവിന് തന്നെയാണ് എന്നാണ്. 29: 6 അവസാനിക്കുന്നതും 'നിശ്ചയം അല്ലാഹു സര്‍വ്വലോകരെത്തൊട്ടും ഐശ്വര്യവാന്‍ തന്നെയാണ് എന്ന് പറഞ്ഞുകൊണ്ടാണ്. 2: 125, 186; 30: 30-32; 48: 6, 24-25 വിശദീകരണം നോ ക്കുക.