( അര്‍റൂം ) 30 : 40

اللَّهُ الَّذِي خَلَقَكُمْ ثُمَّ رَزَقَكُمْ ثُمَّ يُمِيتُكُمْ ثُمَّ يُحْيِيكُمْ ۖ هَلْ مِنْ شُرَكَائِكُمْ مَنْ يَفْعَلُ مِنْ ذَٰلِكُمْ مِنْ شَيْءٍ ۚ سُبْحَانَهُ وَتَعَالَىٰ عَمَّا يُشْرِكُونَ

അല്ലാഹുവാണ് നിങ്ങളെ സൃഷ്ടിച്ചത്, പിന്നെ നിങ്ങളെ തീറ്റിപ്പോറ്റുന്നതും പി ന്നെ നിങ്ങളെ മരിപ്പിക്കുന്നതും പിന്നെ നിങ്ങളെ ജീവിപ്പിക്കുന്നതും, നിങ്ങളു ടെ പങ്കാളികളില്‍ ആരെങ്കിലും അതുപോലുള്ള ഒരു കാര്യം ചെയ്യുന്നവരായി ട്ടുണ്ടോ? അവര്‍ ജല്‍പിക്കുന്ന പങ്കാളിത്തത്തെത്തൊട്ടെല്ലാം അവന്‍ പരിശുദ്ധ നും അത്യുന്നതനുമാകുന്നു.

സൂക്തത്തില്‍ 'പിന്നെ നിങ്ങളെ മരിപ്പിക്കുന്നതും പിന്നെ നിങ്ങളെ ജീവിപ്പിക്കുന്ന തും' എന്ന് പറഞ്ഞതിനാല്‍ അത് പുനര്‍ജന്മത്തെക്കുറിച്ചാണെന്ന് വ്യക്തമാണ്. അഥവാ സൃഷ്ടികളെ സൃഷ്ടിക്കാനും നിലനിര്‍ത്താനും മരിപ്പിക്കാനും പുനര്‍ജീവിപ്പിക്കാനും അ ധികാരമുള്ളത് പ്രപഞ്ചനാഥനായ അല്ലാഹുവിന് മാത്രമാണ് എന്നിരിക്കെ അവന്‍റെ പങ്കാളി കളാണെന്ന് നിങ്ങള്‍ ജല്‍പിക്കുന്നവരില്‍ സൃഷ്ടിക്കുകയും തീറ്റിപ്പോറ്റുകയും മരിപ്പിക്കു കയും ചെയ്യുന്നവരായി ആരെങ്കിലുമുണ്ടോ എന്നാണ് ചോദിക്കുന്നത്. അല്ലാഹുവില്‍ പ ങ്കുചേര്‍ക്കുന്ന മുശ്രിക്കുകളുടെ അല്ലാഹുവിനെക്കുറിച്ചുള്ള ധാരണയും വിശ്വാസവും അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിലേക്ക് എത്തുന്നില്ല, മറിച്ച് പിശാചിലേക്കാണ് എത്തു ന്നത്. അതുകൊണ്ടുതന്നെ 7: 40 ല്‍ വിവരിച്ച പ്രകാരം ഭ്രാന്തന്മാരായ അവര്‍ക്ക് ആകാശ ത്തിന്‍റെ കവാടങ്ങള്‍ തുറന്നുകൊടുക്കുകയോ തുന്നല്‍കാരന്‍റെ സൂചിയുടെ ദ്വാരത്തിലൂടെ ഒട്ടകം പ്രവേശിക്കുന്നതുവരെ അവര്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയോ ഇല്ല. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്‍ആനില്‍ വായിക്കുന്ന കുഫ്ഫാറുകളാ യ ഫുജ്ജാറുകള്‍ 32: 4 ല്‍ കല്‍പിക്കപ്പെട്ടതുപോലെ പ്രപഞ്ചനാഥനെ ലോകര്‍ക്ക് ഹൃദ യത്തിന്‍റെ ഭാഷയില്‍ പരിചയപ്പെടുത്താനുള്ള അദ്ദിക്ര്‍ എത്തിച്ചുകൊടുത്തുകൊണ്ട് നാ ഥനെ സഹായിക്കാത്തതുകാരണം അവര്‍ക്കെതിരെ അവര്‍ കേട്ട, കണ്ട, തൊട്ട, വായിച്ച ഗ്രന്ഥം വാദിച്ചുകൊണ്ടും സാക്ഷ്യം വഹിച്ചുകൊണ്ടും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുകയാണ് ചെയ്യുക. 2: 27-28; 9: 67-68; 30: 31-32 വിശദീകരണം നോക്കുക.